STORYMIRROR

Thanmaya Dev

Horror Crime Thriller

2  

Thanmaya Dev

Horror Crime Thriller

പ്രതികാരം...

പ്രതികാരം...

7 mins
109

റോഡിന്റെ നടുവിൽ ഒരു വലിയ അപകടം സംഭവിച്ചു, അപകട സ്ഥലത്ത് നാട്ടുകാർ ചുറ്റും കൂടി. എല്ലാവരും പറഞ്ഞു അതൊരു സാധാരണ അപകടമാണെന്ന് . ഒരുപാട് പോലീസുകാർ അവിടെ എത്തിച്ചേർന്നു. അപകടം സംഭവിച്ച ആൾ മരണപ്പെട്ടു എന്ന് പോലീസുകാർ ഉറപ്പുവരുത്തി. ശേഷം ബോഡി എടുത്തു കൊണ്ടുപോകുകയും ചെയ്തു.

സി ഐ തന്റെ ഉയർന്ന ഉദ്യോഗസ്ഥയായ ഡിവൈഎസ്പി റൂഹയെ വിളിച്ചു. അവളാണ് നമ്മുടെ കഥാനായക.


സംഭാഷണം


സി ഐ = ഗുഡ് മോർണിംഗ് മാഡം ഒരു ബാഡ് ന്യൂസ് അറിയിക്കാനുണ്ട്.

ഡിവൈഎസ്പി = എന്താണത്

സി ഐ= മാഡത്തിന്റെ ഒരു ബന്ധു മരണപ്പെട്ടു,

ഡിവൈഎസ്പി = ആരാണത്

സി ഐ= സൂഹ (suha)

Call ends

ഡിവൈഎസ്പി (Ruha) തന്റെ അമ്മയെ വിളിച്ച് കാര്യങ്ങൾ പറയാനായി ആരംഭിച്ചുസംഭാഷണം

അമ്മ = ഹലോ എന്താ മോളെ ഈ നേരത്ത്.

റൂഹ = അമ്മേ Suha മരിച്ചു

അമ്മ =നീ തമാശ കളിക്കല്ലേ,

റൂഹ = seriously (സത്യമായും ) Suha ക്ക് ചെറിയ ഒരു അപകടം സംഭവിച്ചു, അവൾ പോയി. അമ്മക്ക് പിന്നീട് മറുപടി ഒന്നുമില്ല. റൂഹ മരണപ്പെട്ട ബന്ധുവിന്റെ വീട്ടിൽ എത്തി, സൂഹയുടെ മരണത്തിനു ശേഷം അവളുടെ നായ എവിടേക്കും പോകുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല.അവൾ ആ വീട്ടിലേക്കു പോയി അവളെ കണ്ട ഉടൻതന്നെ നായ എണീറ്റ് , അത് സൂര്യ അല്ല റൂഹആണെന്ന് മനസ്സിലാക്കിയ നായ അവിടെ തന്നെ നിരാശയോടെ കടന്നു. അപ്പോഴാണ് റൂഹ് ഒരു കാര്യം ശ്രദ്ധിച്ചത്, നായ എന്തു ചെയ്യുകയാണെങ്കിലും അത് ഒരു സ്ഥലത്ത് നിന്ന് മാറാതെ തന്നെ ചെയ്യുന്നു, ഇതിലൂടെ റൂഹിക്ക് ആ സ്ഥലത്ത് എന്തോ ഉണ്ടെന്ന സംശയം തോന്നുന്നു.അടുത്ത ഭാഗം കാണിക്കുന്നത് - റൂഹ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന തന്റെ കൂടെയുള്ള കോൺസ്റ്റബിൾ മാരുടെ കൂടെ റൂഹ അപകടം സംഭവിച്ച സ്ഥലത്തേക്ക് എത്തിച്ചേർന്നു. ശേഷം പരിസരത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കാനായി ആരംഭിച്ചു . ആദ്യം തന്നെ രണ്ട് കിലോമീറ്റർ അകലമുള്ള സ്ഥലത്തുള്ളതാണ് സിസിടിവി ക്യാമറകൾ പരിശോധിച്ചു. അതിൽനിന്നും അസാധാരണമായ കാര്യങ്ങൾ ഒന്നും തന്നെ അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുള്ള ഒരു കടയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ ആണ് കാര്യത്തിന്റെ സത്യാവസ്ഥ അവർ മനസ്സിലാക്കിയത്. ഇത് ഒരു സാധാരണ മരണമല്ല. കൊലപാതകമാണ്.


ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു


രണ്ടാം ഭാഗം ആരംഭിക്കുന്നു.


 സിസിടിവികൾ പരിശോധിക്കുന്ന റൂഹക്ക് അതൊരു സാധാരണ മരണമല്ല അതൊരു കൊലപാതകം ആണെന്ന് മനസ്സിലാകുന്നു. അവൾ കണ്ടത് ഇതാണ് ഒരു ചെറുപ്പക്കാരൻ കാർ ഓടിച്ചു കൊണ്ടുവരുകയും ഒരു സ്ഥലത്ത് നിർത്തിയിടുകയും ചെയ്തു. ശേഷം ഡിക്കി തുറന്ന് അതിൽ നിന്നും മയങ്ങിക്കിടക്കുന്ന സൂഹയെ എടുത്ത് ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി. അയാൾ സ്ഥലം കാലിയാക്കി. അല്പസമയത്തിനുശേഷം ഒരു വലിയ ടിപ്പർ ലോറി വന്ന് മനപ്പൂർവ്വം ആ കാറിനെ ഇടിച്ചു തകർക്കുന്നതായും ദൃശ്യത്തിൽ കാണാമായിരുന്നു. ഏത് കൊച്ചു കുഞ്ഞ് പോലും പറയും അത് മനഃപൂർവം ചെയ്തതാണെന്ന്. ശേഷം ആ ചെറുപ്പക്കാരൻ ആരാണെന്ന് അന്വേഷിക്കാൻ റൂഹ തീരുമാനിച്ചു.


 തുടർന്ന് ആ ചെറുപ്പക്കാരന്റെ ഡീറ്റെയിൽസ് എടുത്തപ്പോൾ ആണ് അതൊരു ജയിൽ പുള്ളി ആണെന്ന് അവൾക്ക് മനസ്സിലായത്. സാധാരണ കഥകളിലും മറ്റും കാണുന്നതുപോലെ കൊലയാളി ആകാം എന്ന് റൂഹ തിരിച്ചറിഞ്ഞു. രാജീവ് ഇന്ന് പേരുള്ള ഏകദേശം 30,32 വയസ്സുള്ള ഒരാളായിരുന്നു അത്. ഒരാളെ നടുറോഡിൽ വെച്ച് കുത്തിക്കൊന്നതിനാണ് അയാൾ ജയിലിൽ പോയത്. അവിടെനിന്നും ജയിൽ ചാടുകയും ഇപ്പോൾ ഈ കൊല നടത്തുകയും ചെയ്തു എന്ന് റൂഹ കരുതി. അയാളെ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ റൂഹ മുഴുകിയിരുന്നു.

 ഒരുപാട് സമയത്തെ കാത്തിരിപ്പിന് ശേഷം റൂഹക്ക് അയാൾ Melvend ഹോട്ടലിൽ 135 റൂമിൽതാമസിക്കുന്നു എന്ന വിവരം ലഭിച്ചു. ആ സ്ഥലത്തേക്ക് പുറപ്പെട്ടു. കോൺസ്റ്റബിൾമാരാണ് ആദ്യം റൂമിൽ കയറിയത് മുഴുവനും തിരഞ്ഞതിനുശേഷം അവർ പറഞ്ഞു ഇതിൽ ആരുമില്ല. അവന് എവിടെനിന്നോ ഇൻഫർമേഷൻസ് ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു മാഡം. അവർ അത് പറഞ്ഞെങ്കിലും റൂഹയ്ക്ക് അത് വിശ്വാസമായില്ല.


അവൾ അതിനകത്തു കയറി അന്വേഷിക്കാൻ ആരംഭിച്ചു. അവൾക്ക് അത് വിശ്വാസം ആകാത്തതിനു കാരണം. ആ ആൾക്ക് അറിയാം തന്നെ പോലീസുകാർ മനസ്സിലാക്കുമെന്നും അതിനാൽ പുറത്തേക്ക് പോയാൽ പിടിക്കപ്പെടും എന്നും നല്ല വൃത്തിക്ക് അയാൾക്കറിയാം. അതിനാൽ തന്നെ ഈ വീട്ടിൽ തന്നെ അയാൾ താമസിക്കും എന്ന് റൂഹ വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയില്ല കാരണം. റൂമിലും മറ്റും റൂഹ അയാളെ അന്വേഷിച്ചു നടന്നെങ്കിലും പെട്ടെന്ന് കണ്ടെത്തുവാൻ രൂഹയ്ക്ക് സാധിച്ചില്ല. പക്ഷേ ബാത്റൂമിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടതിന് തുടർന്ന് അവൾ ആ ബാത്റൂമിൽ കയറുകയും അവിടെ നിന്ന് ആരോ കൂർക്കം വലിക്കുന്നതിന്റെ ശബ്ദം അവൾ കേൾക്കുകയും ചെയ്തു പക്ഷേ അവിടെ ആരും ഇല്ലായിരുന്നു. അപ്പോഴാണ് അവൾ അവിടെ ഒരു അലാറം മുഴങ്ങുന്നതിന്റെ ശബ്ദം കേട്ടത് പക്ഷേ അത് എവിടെ നിന്നാണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. അപ്പോഴാണ് അവൾക്കൊരു ബുദ്ധി തോന്നിയത് അവളുടെ തന്നെ ഒരു കോൺസ്റ്റബിൾ നിന്നോട് പറഞ്ഞു എത്രയും പെട്ടെന്ന് എനിക്ക് സ്ഥലത്തിന്റെ blueprint വേണം. അല്പസമയത്തിനകം തന്നെ കോൺസ്റ്റബിൾ അതെത്തിക്കുകയും റൂഹ അതിലേക്ക് തന്നെ നോക്കിയിരിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ആ കള്ളന്റെ കള്ളി പൊളിക്കും വിധത്തിലുള്ള ഒരു സീക്രട്ട് റൂം അവളുടെ കണ്ണിൽപ്പെട്ടു. അത് ബാത്റൂമിൽ ആണെന്നും അത് അവൾക്ക് കയ്യെത്തും ദൂരത്ത് ആണെന്നും അവൾ മനസ്സിലാക്കി. പക്ഷേ ബാത്റൂമിന്റെ ഏത് ഭാഗത്താണ് എന്ന് ബ്ലൂപ്രിന്റ് ഇൽ വ്യക്തമല്ലായിരുന്നു. തുടർന്ന് അവൾ ബാത്റൂമിൽ കയറി കുറെ സമയം അവിടെ പരത്തുകയും ചെയ്തു.

പെട്ടെന്ന് അവൾ എന്തോ ആലോചിച്ച് ഭിത്തിയുടെ അടുത്തേക്ക് തല ചായ്ച്ചു വെച്ചപ്പോൾ പെട്ടെന്ന് ഭിത്തിയിളക്കി താഴെ വീഴുന്നു.

 അപ്പോഴാണ് അവൾ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സിസിടിവി ക്യാമറയിൽ കണ്ട ചെറുപ്പക്കാരൻ ഇതാ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു. ഉടൻതന്നെ അവൾ അവനെ അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഒരുപാട് സമയത്തെ ചോദ്യം ചെയ്യലിനൊടുവിൽ അയാൾ സത്യം പറയാൻ ആരംഭിച്ചു. എന്നെ അയച്ചത്----------


ഒരുപാട് സമയത്തെ ചോദ്യം ചെയ്യലിനൊടുവിൽ അയാൾ സത്യം പറയാൻ ആരംഭിച്ചു. എന്നെ അയച്ചത് മുഖ്യ മന്ത്രി യുടെ മകൻ ആണ്. അയാൾ ആ പെൺകുട്ടിയെ ബോധരഹിതയാക്കി ആണ് തന്നത് എവിടെ എങ്കിലും body കൊണ്ടുപോയി കളയാനായി ആവശ്യപ്പെട്ടു. അതിനു പ്രതിഫലം ആയി 18 ലക്ഷം രൂപ തരുകയും ചെയ്തു. മാത്രമല്ല എന്നെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞാൻ ആ ജോലി കൃത്യമായി ചെയ്തു. ഒരു കാർ വാടകയ്ക്ക് വാങ്ങുകയും അതിൽ body ഇട്ടു കൊണ്ടുപോകുകയും ഒരു സ്ഥലത്തു കാർനിർത്തുകയും ചെയ്തു. എന്നിട്ട് ഞാൻ അതിൽ നിന്നുമിറങ്ങുകയും body ഡ്രൈവിംഗ് സീറ്റിൽ എടുത്തു വെക്കുകയും ചെയ്തു. ശേഷം ഒരു ലോറി കട്ടെടുത്തു ഓടിച്ചു കൊണ്ടുവന്ന്‌ ഇടിപ്പിക്കുകയും ചെയ്തു.ഇതാണ് സംഭവിച്ചത്...


ഇതെല്ലാം അതിശയത്തോടെ കേട്ടുനിന്ന റൂഹ ഒരു നിമിഷം സ്തംഭയായി നിന്നു. അവൾ തന്റെ കൂടെയുള്ള ഉദ്യോഗസ്ഥരോട് ഒരു നിമിഷം ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി. ഒരു കടയിൽ കയറി ഒരു ലൈം ജ്യൂസ് വാങ്ങി കുടിച്ച് അവൾ പൊട്ടി കരഞ്ഞു.... ശേഷം അവൾ ഒരു മരുന്ന് കടയിലേക്ക് ചെല്ലുകയും എന്തോ ഒരു മരുന്ന് വാങ്ങുകയും ചെയ്തു.

 അല്പസമയം കഴിഞ്ഞ് അവളുടെ മുഖത്തിന് ഒരു വ്യത്യാസം വന്നു.എന്തോ മനസ്സിൽ ഉറപ്പിച്ചു നിൽക്കുന്നതുപോലെയായിരുന്നു ആ ഭാവം.

അല്പസമയത്തിനുശേഷം അവൾ തിരിച്ച് കുറ്റവാളിയെ ചോദ്യം ചെയ്യാൻ തിരിച്ചു പോകുകയും അവൾ അവിടെയുള്ള ഉദ്യോഗസ്ഥരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. അവൾ അവനോട് ചോദിച്ചു നീ ചെയ്ത ഈ തെറ്റിന് മാപ്പില്ല നിനക്ക് തക്കതായ ശിക്ഷ ഞാൻ വാങ്ങിത്തരും. എന്നു പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നടക്കുകയും ഉദ്യോഗസ്ഥർ ആ മുറിയിലേക്ക് കയറി ചെല്ലുകയും അയാളെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും ചെയ്തു.അടുത്ത ദിവസം തന്നെ അവൾ മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്തു. പോലീസിനെ കണ്ടു ഭയന്ന് മുഖ്യമന്ത്രിയുടെ മകൻ സത്യങ്ങൾ വെള്ളം ഒഴുകുന്നതു പോലെ പറഞ്ഞു...അടുത്തദിവസം തന്നെ അവൾ മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്തു. പോലീസിനെ കണ്ടു ഭയന്ന് മുഖ്യമന്ത്രിയുടെ മകൻ സത്യങ്ങൾ വെള്ളം ഒഴുകുന്നതു പോലെ പറഞ്ഞു...മുഖ്യമന്ത്രിയുടെ മകൻ Rohith

 മുഖ്യമന്ത്രിയുടെ മകന്റെ സുഹൃത്ത് Jithesh. രോഹിത്തും ജിതേഷും ആത്മാർത്ഥ സുഹൃത്തുക്കളാണ്. രോഹിതിനു തന്റെ അച്ഛൻ മുഖ്യമന്ത്രിയായതിന്റെ അഹങ്കാരം ഒരുപാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെഒരുപാട് കുറ്റകൃത്യങ്ങൾ അയാൾ ചെയ്യുകയും തന്റെ അച്ഛന്റെ സഹായത്താൽ കേസിൽ നിന്നും ഊരുകയും ചെയ്തിരുന്നു. പത്തിലധികം കേസുകൾ അയാളുടെ പേരിലും അയാളുടെ സുഹൃത്തിന്റെ പേരിലും ഉണ്ടായിരുന്നു.


അവസാനമായി പോലീസ് റെക്കോർഡുകളിൽ ഉണ്ടായിരുന്ന കേസ് ഒരാളെ നടു റോഡിൽ വച്ച് തല്ലി വീഴ്ത്തുകയും അയാളെ അബോധാവസ്ഥയിൽ എത്തിക്കുകയും ചെയ്തു എന്നതിലാണ്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തും തന്റെ അച്ഛന്റെ പദവി ഉപയോഗിച്ച് ആ കേസ് മായ്ക്കുകയും ചെയ്തു.അപ്പോഴാണ് ഒരു ദിവസം ഒരു പെൺകുട്ടിയെ അവർ ക്രൂരമായി പീഡിപ്പിച്ചത്. ഇരയായ പെൺകുട്ടി കേസ് കൊടുക്കുകയും ജേർണലിസ്റ്റ് ആയ സൂഹ തന്റെ ജോലിയുടെ ഉത്തരവാദിത്വത്തിന്റെ പുറമേ ആ കേസ് കൂടുതലായി അന്വേഷിക്കുകയും ആ പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ആ അന്വേഷണത്തിൽ നിന്നും യഥാർത്ഥ കുറ്റക്കാരെ അവൾക്ക് കണ്ടുപിടിക്കാൻ സാധിക്കുകയും അവളുടെ പേഴ്സണൽ ഡയറിയിൽ അവളത് കുത്തിക്കുറിച്ചു വയ്ക്കുകയും ചെയ്തിരുന്നു. എന്നെയും എന്റെ സുഹൃത്തിനെയും അവൾ നേരിട്ട് കണ്ടു എന്നിട്ട് ഞങ്ങളോട് കാര്യങ്ങളെല്ലാം വിശദീകരിച്ച് അവൾ പറഞ്ഞു ഞങ്ങൾ പേടിച്ചുപോയി. ഞങ്ങൾ അവളുടെ തലക്ക് അടിച്ചുകൊന്നു. ശേഷം ഒരു രീതിയിലുള്ള തെളിവുകളും ഇല്ലാത്ത രീതിയിൽ മാറ്റുകയും ഒരാളുടെ കയ്യിൽ ആ ബോഡി ഏൽപ്പിക്കുകയും അത് മറവ് ചെയ്യാൻ പറയുകയും ചെയ്തു. എന്നാൽ അയാൾ അത് ഒരു ആക്സിഡന്റ് ആയി വരുത്തി തീർത്തു പക്ഷേ അയാൾക്ക് പണം കൊടുക്കേണ്ടി വന്നു... ആദ്യം കാര്യം ചെയ്തതിനുശേഷം പണം കൊടുക്കാതിരിക്കാം എന്നാണ് കരുതിയത് പിന്നെ ഒരു നിവൃത്തിയുമില്ലാതെ പണം കൊടുക്കേണ്ടി വന്നു. ആ പെണ്ണിന്റെ പേഴ്സണൽ ഡയറി എങ്ങനെയെങ്കിലും കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു എങ്കിലും അതെവിടെയും നിന്നും ഞങ്ങൾക്ക് ലഭിച്ചില്ല അവളുടെ വീട് മൊത്തം ഞങ്ങൾ അടിച്ചു പിറക്കി ആ പട്ടി അനങ്ങാതെ ഒരു സ്ഥലത്ത് തന്നെ കിടക്കുകയായിരുന്നു ഞങ്ങളെ കണ്ടിട്ട് കുരയ്ക്കുക പോലും ചെയ്തില്ല...ഇത് കേട്ട റൂഹ ആദ്യം ഒന്ന് നിരാശപ്പെടുകയും പിന്നീട് ഒരു ചിരി ച്ചിരിക്കുകയും ചെയ്തു.


 അവളുടെ ചിരി കണ്ടാൽ ആർക്കും ഒന്നും മനസ്സിലായില്ല പക്ഷെ അവൾക്കറിയാം എന്താണ് സംഭവിച്ചത് എന്ന്. പെട്ടെന്ന് ആണ് അവളെ ഒരു ഉദ്യോഗസ്ഥൻ അർജന്റായി കാണണമെന്ന് വിളിച്ച് പറയുന്നത്. അവളുടെ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു. അപ്പോളാണ് അവൾ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. കണ്ടെത്തിയ ആ വ്യക്തിയില്ലേ അയാൾ ചോര ശർദ്ദിച്ച് മരണപ്പെട്ടിരിക്കുന്നു. അവളത് കേട്ടതും ഞെട്ടിപ്പോയി. കോടതിയിൽ ഹാജരാക്കുന്നതിനു മുൻപേ അയാൾ മരണപ്പെട്ടു എന്നതിന്റെ വേവലാതിയിൽ അവൾ പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോൾ അതാ ഞെട്ടിക്കുന്ന രണ്ടാമത്തെ വിവരം മന്ത്രിയുടെ മകനും അയാളുടെ സുഹൃത്തും ഇതാ മരണപ്പെട്ടിരിക്കുന്നു. ഒറ്റടിക്ക് മൂന്ന് മരണം ഇതെങ്ങനെ സംഭവിച്ചു എന്ന് റൂഹ അതിശയപ്പെട്ട് നിന്നു. അവളുടെ തന്നെ രണ്ടുപേരും മരണപ്പെട്ട സ്ഥലത്തേക്ക് എത്തിച്ചേർന്നു. അവിടെ എത്തിയപ്പോഴാണ് ഒരാൾ ചോര ഛർദിച്ച് മരണപ്പെട്ടു കിടക്കുന്നത് ഒരാൾ സ്വയമേ കൈ മുറിച്ച ആത്മഹത്യ ചെയ്തതും ആയി അവൾ കണ്ടത്. എല്ലാം കൂടി ആയപ്പോൾ അവളുടെ തല പെരുത്ത് കയറി. അവൾ ഒരു ലോങ്ങ് ലീവ് എടുത്തു. ശേഷം എന്ത് സംഭവിച്ചു എന്ന് നമുക്ക് അടുത്ത പാർട്ടിൽ കാണാം.


എല്ലാം കൂടി ആയപ്പോൾ.അവളുടെ തല പെരുത്ത് കയറി. അവൾ ഒരു ലോങ്ങ് ലീവ് എടുത്തു ശേഷം സൂഹ പണ്ട് താമസിച്ചിരുന്ന വീട്ടിലേക്ക് പോയി.അവിടെ എത്തിയ സൂഹ ആ നായയെ കാണുന്നു, സന്തോഷത്തോടുകൂടിയിരിക്കുന്നു നായയെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.


ഫ്ലാഷ്ബാക്ക്,കുറച്ചു ദിവസങ്ങൾക്കു മുൻപ്

-----------------------------------------------------------------------


സൂഹ യുടെ മരണത്തിനു ശേഷം അവൾ ആ വീട്ടിലേക്ക് എത്തിയിരുന്നു.അപ്പോളാണ് ആ നായയെ അവൾക്കണ്ടതണ്.

പിന്നീട് ആ നായ ഒരു സ്ഥലത്തുനിന്നും എണിയിക്കുകയിലായിരുന്നു. അത് ശ്രദ്ധിച്ച അവൾ നായയെ മാറ്റി കെട്ടി ആ ഭാഗം പരിശോധിക്കാൻ ആരംഭിച്ചു. പരിശോധനയിലൂടെ അവിടെ നിന്നും അവൾക്കു ഒരു ഡയറി കിട്ടി.


അത് വായിച്ചുനോക്കിയ രൂഹയ്ക്ക് എല്ലാകാര്യങ്ങളും മനസിലായി.


റൂഹ വായിച്ചത്


രോഹിത്തും ജിതേഷും ആത്മാർത്ഥ സുഹൃത്തുക്കളാണ്. രോഹിതിനു തന്റെ അച്ഛൻ മുഖ്യമന്ത്രിയായതിന്റെ അഹങ്കാരം ഒരുപാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് കുറ്റകൃത്യങ്ങൾ അയാൾ ചെയ്യുകയും തന്റെ അച്ഛന്റെ സഹായത്താൽ കേസിൽ നിന്നും ഊരുകയും ചെയ്തിരുന്നു. പത്തിലധികം കേസുകൾ അയാളുടെ പേരിലും അയാളുടെ സുഹൃത്തിന്റെ പേരിലും ഉണ്ടായിരുന്നു. അവസാനമായി പോലീസ് റെക്കോർഡുകളിൽ ഉണ്ടായിരുന്ന കേസ് ഒരാളെ നടു റോഡിൽ വച്ച് തല്ലി വീഴ്ത്തുകയും അയാളെ അബോധാവസ്ഥയിൽ എത്തിക്കുകയും ചെയ്തു എന്നതിലാണ്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തും തന്റെ അച്ഛന്റെ പദവി ഉപയോഗിച്ച് ആ കേസ് മായ്ക്കുകയും ചെയ്തു.അപ്പോഴാണ് ഒരു ദിവസം ഒരു പെൺകുട്ടിയെ അവർ ക്രൂരമായി പീഡിപ്പിച്ചത്. ഇരയായ പെൺകുട്ടി കേസ് കൊടുക്കുകയും ജേർണലിസ്റ്റ് ആയ ഞാൻ എന്റെ ജോലിയുടെ ഉത്തരവാദിത്വത്തിന്റെ പുറമേ ആ കേസ് കൂടുതലായി അന്വേഷിക്കുകയും ആ പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ആ അന്വേഷണത്തിൽ നിന്നും യഥാർത്ഥ കുറ്റക്കാരെ അവൾക്ക് കണ്ടുപിടിക്കാൻ സാധിച്ചു .


 അവനെയും അവന്റെ സുഹൃത്തിനെയും ഞാൻ നേരിട്ട് കണ്ടു എന്നിട്ട് ഞാൻ അവരോടു കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞു.

ഞാൻ എപ്പോ വേണമെങ്കിലും മരണപ്പെടാം. എനിക്ക് പേടിയുണ്ട്. ഞാൻ മരണപ്പെട്ടാൽ എന്റെ ചേച്ചിതന്നെ ആ കേസ്സ് അന്വേഷിക്കണമെന്നാണ് എന്റെ ആഗ്രഹം.


ഞാൻ എന്റെ ഡയറി എന്റെ നായാക്കു സൂക്ഷിക്കാൻ കൊടുക്കുകയാണ്. നായ്ക്ക് ഞാൻ അതിനുള്ള ട്രെയിനിങ് കൊടുത്തിട്ടുണ്ട്.

ഇതെല്ലാം വായിച്ച രൂഹയ്ക്ക് അവരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.എല്ലാം അറിഞ്ഞിട്ടും അറിയാത്തത് പോലെ അവൾ അഭിനയിച്ചു....

 ആദ്യം അ സീസിടിവി ക്യാമറയിൽ കണ്ട ആളെ അവൾ ചോദ്യം ചെയ്തു. അയാൾ എല്ലാ സത്യവും തുറന്നു പറയുകയും അവൾ ഞെട്ടിയത് പോലെ അഭിനയിക്കുകയും പുറത്തുപോയി കുറച്ചു വെള്ളം വാങ്ങി കുടിക്കുകയും ആ വഴിക്ക് മെഡിക്കൽ സ്റ്റോറിൽ പോയി ആറുമണിക്കൂറിനുള്ളിൽ മരണപ്പെടുന്ന മരുന്നും വാങ്ങി അവൾ തിരിച്ച് ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് പോയി അപ്പോൾ സമയം 6 മണി കൃത്യം ആറരയായപ്പോൾ അവൾ എല്ലാവരോടും പുറത്തു പോകാൻ ആവശ്യപ്പെടുകയും ആ മരുന്ന് അയാൾ അറിയാതെ അവൾക്കൊടുക്കുകയും ചെയ്തു....

 6 മുക്കാലായപ്പോൾ അവൾ അവൾ മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ പോകുകയും അവന്റെ സുഹൃത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു 7 മണിയായപ്പോഴേക്കും അവൾ വീണ്ടും പുറത്തേക്ക് പോകുകയും തിരിച്ചുവന്ന അവരോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ചിലപ്പോൾ അവർ ചെയ്ത തെറ്റിലുള്ള പ്രായശ്ചിത്തമായി ആയിരിക്കും അവർ തന്നെ താനേ ആത്മഹത്യ ചെയ്തു. ഒരു കൊല മാത്രമാണ് അവൾ ചെയ്തത് മറ്റു രണ്ടു കുലകളും അവൾ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്.


 ഇത്രയും ഫ്ലാഷ് ബാക്ക് കാണിച്ചുകൊണ്ട്.

 ഈ കഥയുടെ അവസാന ഘട്ടം ആരംഭിക്കുന്നു.


 സൂഹ യുടെ വീട്ടിലെത്തിയ റൂഹ. സുഹയുടെ മുറിയിൽ കയറുകയും അവളുടെ ഒരു വസ്ത്രം എടുത്ത് ധരിക്കുകയും കണ്ണാടിയുടെ മുമ്പിൽ പോയി അവൾ ഉപയോഗിച്ചിരുന്ന ഒരു ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ തേക്കുകയും കണ്ണാടിയിൽ നോക്കി അവൾ ഇങ്ങനെ പറഞ്ഞു. സന്തോഷമായില്ലേ റൂഹ.


അപ്പോഴാണ് ഇതാ ഒരു ട്വിസ്റ്റ്. മരണപ്പെട്ടത് സത്യത്തിലും റൂഹ ആണ്. സൂഹയാണെന്നു കരുതി അവർ കോലാപ്പെടുത്തിയത് രൂഹയെ ആണ്.

 രണ്ടുപേർക്കും ഒരേ മുഖച്ഛായ ആയതിനാൽ സുഹ റൂഹയെ പോലെ അഭിനയിക്കുകയും. ആ കൊലയാളിയെ പ്ലാൻ ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു. പക്ഷേ സത്യം ഇതുതന്നെയാണ്. ഒരു കൊല മാത്രമാണ് അവൾ ചെയ്തത് മറ്റു രണ്ടു കുലകളും അവൾ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്



Rate this content
Log in

More malayalam story from Thanmaya Dev

Similar malayalam story from Horror