STORYMIRROR

ശ്രുതി ബാബു

Romance Crime Thriller

4  

ശ്രുതി ബാബു

Romance Crime Thriller

ദക്ഷാനിയം: ഒരു ഹിമാലയൻ പ്രണയഗാഥ.

ദക്ഷാനിയം: ഒരു ഹിമാലയൻ പ്രണയഗാഥ.

3 mins
0

ഭാഗം 1

ആകാശം മുട്ടുന്ന ഹിമാലയൻ നിരകൾക്കിടയിലൂടെ അഞ്ച് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഗർജിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇഷാൻ ആയിരുന്നു മുന്നിൽ. തൊട്ടുപിന്നാലെ രാഹുലും, സിദ്ധാർത്ഥും, അർജുനും, ഋഷിയും. ലഡാക്കിലെ തണുത്ത കാറ്റ് അവരുടെ ജാക്കറ്റുകളെ തുളച്ചു കയറുന്നുണ്ടായിരുന്നു.



മടക്കയാത്രയിൽ ഉത്തരാഖണ്ഡിലെ 
ഒരു ചെറിയ തടാകതീരത്ത് അവർ വിശ്രമിക്കാനായി വണ്ടി നിർത്തി. അവിടെ ഒരു ആപ്പിൾ തോട്ടത്തിന് അരികിലായി, ഇളം നീല നിറത്തിലുള്ള ദാവണി ചുറ്റി, തലമുടി ഒതുക്കി കെട്ടാതെ കാറ്റിൽ പറത്തി നിൽക്കുന്ന ഒരു പെൺകുട്ടിയെ ഇഷാൻ കണ്ടു.


+2 ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു അവൾ.
​അർജുൻ തന്റെ ക്യാമറയിൽ പ്രകൃതിയെ പകർത്തുന്ന തിരക്കിലായിരുന്നു. കൂട്ടുകാർ പരസ്പരം തമാശകൾ പറഞ്ഞ് ചിരിക്കുമ്പോഴും 


ഇഷാന്റെ കണ്ണുകൾ ആ പെൺകുട്ടിയിലായിരുന്നു. അവൾ അവിടെയുള്ള ചെറിയ കുട്ടികളോടൊപ്പം ഓടിക്കളിക്കുകയാണ്. അവളുടെ ചിരിക്ക് മഞ്ഞുകട്ടകൾ ഉരുകുന്ന ശബ്ദമാണെന്ന് അവന് തോന്നി. ദൂരെ നിന്ന് നോക്കി നിന്നതല്ലാതെ അവളോട് സംസാരിക്കാൻ
അവന് കഴിഞ്ഞില്ല. പക്ഷേ, മനസ്സിൽ ഉറപ്പിച്ചു... ഇവൾ എന്റെ 'പൊന്നു' ആണ്.

🌸🌸🌸🌸🌸🌸🌸


വർഷങ്ങൾക്ക് ശേഷം, ഐ.പി.എസ് ട്രെയിനിങ് കഴിഞ്ഞ് ഇഷാൻ തന്റെ തറവാടായ തൃശൂരിലെ 'അഗ്നിഹോത്രി മഠത്തിൽ' തിരിച്ചെത്തി. വലിയ പടിപ്പുരയും നാലുകെട്ടും ഒക്കെയുള്ള ആ പഴയ തറവാട് ഇഷാന്റെ വരവോടെ ഉണർന്നു.
​മുറ്റത്ത് കാർ വന്നു നിന്നതും അകത്തുനിന്ന് അമ്മ സാവിത്രി ദേവി ഓടിവന്നു. മകനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു.
"എന്റെ കുട്ടാ... നീ എത്ര മെലിഞ്ഞു പോയി," എന്ന് പറഞ്ഞ് അവർ അവന്റെ നെറുകയിൽ തലോടി.


​പിന്നാലെ അച്ഛൻ ശിവശങ്കർ അഗ്നിഹോത്രി ഗൗരവത്തോടെ പുറത്തേക്ക് വന്നു. എങ്കിലും ആ കണ്ണുകളിൽ മകനെക്കുറിച്ചുള്ള അഭിമാനം പ്രകടമായിരുന്നു.
"ഡി.ജി.പി ആയിരുന്ന അച്ഛന്റെ മോൻ പോലീസ് ഓഫീസർ ആയി വരുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്," ഇഷാൻ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

​അപ്പോഴാണ് ജ്യേഷ്ഠൻ വിക്രം പട്ടാളക്കാരന്റെ ഗാംഭീര്യത്തോടെ അവിടേക്ക് വന്നത്. "എടാ ഇഷാനേ... നീ വലിയ ഓഫീസർ ഒക്കെ ആയിരിക്കാം, പക്ഷേ ഇവിടെ എനിക്ക് നീ പഴയ കുറുമ്പൻ അനിയൻ തന്നെയാണ്!" വിക്രം അവനെ തോളിൽ തട്ടി ചിരിച്ചു. വിക്രമിന്റെ ഭാര്യ മീര എല്ലാവർക്കും ചായയുമായി എത്തി. "ഇനി ഈ തറവാട്ടിൽ ഒരു കല്യാണം കൂടി നടന്നാൽ മതി," എന്ന മീരയുടെ കളിയാക്കലിന് മുന്നിൽ ഇഷാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.



​തറവാട്ടിലെ എല്ലാവർക്കുമൊപ്പം ഊണുകഴിക്കുമ്പോഴും, മുറ്റത്തെ ഉമ്മറത്ത് വിശ്രമിക്കുമ്പോഴും ഇഷാന്റെ മനസ്സ് ഹിമാലയത്തിലെ ആ തണുപ്പിലേക്കും അവിടെ ദാവണി ചുറ്റി നിന്നിരുന്ന ആ പെൺകുട്ടിയിലേക്കും പാറിപ്പോകുന്നുണ്ടായിരുന്നു. അവൾ തന്നെ കണ്ടിട്ടില്ല, താൻ ആരാണെന്ന് പോലും അവൾക്കറിയില്ല...
പക്ഷേ ആ മുഖം അവന്റെ മനസ്സിന്റെ ഏതൊക്കെയോ കോണിൽ ഒരു കനൽ പോലെ എരിഞ്ഞു കൊണ്ടിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸

പാലക്കാട്ടെ വെയിൽ കായുന്ന പാടവരമ്പുകൾക്ക് അരികിലുള്ള വലിയൊരു തറവാടാണ് 'ശ്രീശൈലം'. അവിടെ ഉമ്മറത്ത് ദാവണിത്തുമ്പ് അരയിൽ തിരുകി, കൈയ്യിലൊരു നീളൻ വടിയുമായി നിൽക്കുകയാണ് ദക്ഷ എന്ന ദച്ചു. എന്ന ദക്ഷ മുടി രണ്ട് പിന്നലുകളായി കെട്ടിയിട്ടിട്ടുണ്ടെങ്കിലും കുറുമ്പ് നിറഞ്ഞ അവളുടെ മുഖത്ത് ഇപ്പോഴുള്ളത് ദേഷ്യമാണ്.


​തറവാട്ടിലെ മാവിൽ കയറി മാങ്ങ എറിയാൻ നോക്കിയ അയൽപക്കത്തെ പിള്ളേരെ ഓടിക്കുകയാണ് കക്ഷി.
"എടാ... നിർത്തിക്കോ! മേലിൽ ഈ പറമ്പിൽ നിങ്ങളെ കണ്ടാൽ കാല് ഞാൻ തല്ലിയൊടിക്കും! പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു എന്ന് കരുതി എന്നെ കളിയാക്കണ്ട, എന്റെ തനിനിറം നിങ്ങൾക്കറിയില്ല!"
​വായാടിത്തത്തിന് ഒട്ടും കുറവില്ലാത്ത, നാട് മുഴുവൻ ചുറ്റിനടക്കുന്ന ഒരു കൊച്ചു വികൃതിയാണ് ദച്ചു. ഹിമാലയത്തിൽ കണ്ട ആ നിശബ്ദ സുന്ദരിയല്ല അവൾ ഇപ്പോൾ. സ്വന്തം നാടിന്റെ വെയിലേറ്റു വളർന്ന, ചുറുചുറുക്കുള്ള ഒരു നാട്ടിൻപുറത്തുകാരി.








പാലക്കാട് ടൗണിൽ പുതിയ ഐ.പി.എസ് ഓഫീസറായി ചാർജ് എടുത്ത ഇഷാൻ, ഔദ്യോഗിക വസതി റെഡിയാകുന്നത് വരെ ശാന്തമായ ഒരു സ്ഥലം തേടിയാണ് 'ശ്രീശൈലം' തറവാടിന് മുന്നിലെത്തിയത്. കാറിൽ നിന്നും ഇറങ്ങിയ അവൻ ഫോണിൽ സംസാരിച്ചു കൊണ്ട് തറവാടിന്റെ ഗേറ്റ് തുറന്നു.


​പെട്ടെന്ന്, ആകാശത്ത് നിന്ന് വന്ന ഒരു മാങ്ങ നേരെ ഇഷാന്റെ തോളിൽ പതിച്ചു! അതും പോരാഞ്ഞ്, "കള്ളാ... മാങ്ങ മോഷ്ടിക്കാൻ വന്നോടാ!" എന്ന് അലറിക്കൊണ്ട് ഒരു പെൺകുട്ടി ഓടി വന്ന് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
​ഇഷാൻ അന്തംവിട്ടു പോയി. "ഹേയ്... ഒന്ന് നിൽക്കൂ, ഞാൻ..."

​"എന്ത് നിൽക്കാൻ? പകൽ വെളിച്ചത്തിൽ മാന്യനായി വന്ന് മാങ്ങ അടിച്ചു മാറ്റുന്നോ? ഇങ്ങോട്ട് നോക്ക്!" ദച്ചു ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.


​ആ നിമിഷം ഇഷാന്റെ ശ്വാസം ഒന്ന് നിലച്ചു. വർഷങ്ങൾക്ക് മുൻപ് ഹിമാലയത്തിലെ മഞ്ഞുകാറ്റിൽ കണ്ട അതേ കണ്ണുകൾ! പക്ഷേ അന്ന് കണ്ട ആ ശാന്തതയല്ല, ഇന്ന് അതിൽ തീപ്പൊരിയാണ്. അവൾക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല, കാരണം അന്ന് അവൻ ദൂരെ നിന്ന് നോക്കുക മാത്രമാണ് ചെയ്തത്.



​"നീ എന്താടാ നോക്കുന്നത്? എന്നെ കണ്ടിട്ടില്ലേ?" അവൾ അവനെ തള്ളി മാറ്റി.
​ഇഷാൻ സ്വയം ഒന്ന് സംയമനം പാലിച്ചു. "ഞാൻ കള്ളനല്ല. ഇവിടെ ഒരു ഔട്ട് ഹൗസ് വാടകയ്ക്ക് ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്. പിന്നെ, ഒരു സിവിൽ സർവീസ് ഓഫീസറോട് സംസാരിക്കേണ്ടത് ഇങ്ങനെയല്ല."
​"ഓ... വല്യ സായ്പ്പാണെന്ന് തോന്നുന്നു! ഏതായാലും വാ, അകത്ത് അമ്മയുണ്ട്. അമ്മയോട് ചോദിക്ക്," ദച്ചു അവനെ പുച്ഛിച്ചു കൊണ്ട് മുന്നിൽ നടന്നു.







തറവാടിന്റെ പൂമുഖത്ത് ദച്ചുവിന്റെ അമ്മ പാർവ്വതി അമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഇഷാൻ വന്ന കാര്യം പറഞ്ഞു. അവന്റെ അച്ചടക്കവും വിനയവും കണ്ടപ്പോൾ തന്നെ അവർക്ക് ഇഷ്ടമായി.
​"നീ ക്ഷമിക്ക് മോനേ... ഇവൾക്ക് വായ കുറച്ച് കൂടുതലാണ്. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയാണ്. അതുകൊണ്ട് നാട് മുഴുവൻ ഓടി നടക്കുകയാ," പാർവ്വതി അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
​അപ്പോഴാണ് ഇഷാൻ ആ സത്യം അറിഞ്ഞത്. ഇതേ പാർവ്വതി അമ്മയും മകളും വർഷങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിലെ ഒരു തീർത്ഥാടനത്തിന് പോയപ്പോഴാണ് അവൻ ദച്ചുവിനെ അവിടെ കണ്ടത്. ഇന്ന് അവൾ തന്റെ മുൻപിൽ നിൽക്കുന്നു.
​"എന്തായാലും ഔട്ട് ഹൗസ് എടുത്തോളൂ... മോന്റെ പേരെന്താ പറഞ്ഞത്?" പാർവ്വതി അമ്മ ചോദിച്ചു.
​"ഇഷാൻ... ഇഷാൻ അഗ്നിഹോത്രി," അവൻ ദച്ചുവിനെ ഒന്ന് നോക്കി.
​ദച്ചു കണ്ണുരുട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. 


അവൾക്കറിയില്ലായിരുന്നു, അവളുടെയും ആ തറവാടിന്റെയും സംരക്ഷകനായി, തന്റെ 'പൊന്നുവിനെ' തേടി വന്ന കാവൽമാലാഖയാണ് ഈ  ഇഷാൻ അഗ്നിഹോത്രിയെന്ന്.

​തുടരും 



Rate this content
Log in

More malayalam story from ശ്രുതി ബാബു

Similar malayalam story from Romance