ദ ഫിസിഷ്യൻ (ഭാഗം-6)
ദ ഫിസിഷ്യൻ (ഭാഗം-6)
അഞ്ജലി തന്റെ കഥ എബിനോട് പറഞ്ഞു തുടങ്ങി:
"പപ്പയും മമ്മിയും കാനഡയിലാണ്. അവർ പരസ്പരം ഞാൻ ചെറുതായിരുന്നപ്പോഴേ പിരിഞ്ഞതാ. കാനഡയിലാ രണ്ടാളും വർക്കിംഗ് എന്നേയുള്ളു, അവിടെ ഒരുമിച്ചല്ല. പപ്പയുടെ അവധിക്കു പപ്പയും മമ്മിയുടെ അവധിക്കു മമ്മിയും ബോർഡിങ് സ്കൂളിൽ വന്നെന്നെ കാണും. ചെറുപ്പം മുതലേ സ്നേഹം കിട്ടുവാൻ ഒരുപാടു കൊതിച്ചിരുന്നു, സ്നേഹം നടിച്ചു അവ തിരികെ വാങ്ങുവാനും..."
ഫ്ലാഷ്ബാക്ക് 1
പഠിക്കാൻ വളരെ മിടുക്കിയായിരുന്നു അഞ്ജലി ജോർജ് എന്ന ടീനേജുകാരി പെൺകുട്ടി. സൗന്ദര്യവതിയായിരുന്ന അവൾക്കു പക്ഷെ പേരന്റ്സിന്റെ ജീവിതം മാനസികമായി വലിയ ക്ഷതങ്ങൾ സമ്മാനിച്ചു പോന്നു, ചെറുപ്പം മുതലേ.
ബോർഡിങ് സ്കൂളില്നിന്നും നല്ല റിസൽട്ടോടെ പ്ലസ് ടു പാസ്സായ അഞ്ജലിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിന് അഡ്മിഷൻ ആയി. ഒറ്റപ്പെടൽ ഒന്നുകൂടി അധികമായ ആ അവസരത്തിലാണ് തന്റെ മനസ്സിന് വളരെ ആശ്വാസമായ ഒരു സുഹൃത്ബന്ധം ജെഷി ജോൺ എന്ന റൂംമേറ്റ് യുവതിയുമായി അവൾക്കുണ്ടാകുന്നത്.
ജെഷിയുമായി വളരെ വേഗം അടുത്ത അഞ്ജലി അവളോട് തന്റെ ജീവിതം മുഴുവനും വിവരിക്കുവാൻ മറന്നില്ല. ആ ബന്ധത്തിന്റെ തീവ്രതയുടെ പുറത്തു തനിക്കു ബോർഡിങ് സ്കൂളിലുണ്ടായിരുന്ന കാമുകനെ തഴഞ്ഞു ഒഴിവാക്കി ആ പ്രേമബന്ധത്തിനു ഫുൾസ്റ്റോപ് ഇടാനും അഞ്ജലി മടിച്ചില്ല. ജീവിതത്തിൽ ഒരു സ്ത്രീക്ക് ഒരു പുരുഷനോട് തോന്നാവുന്ന ആരാധനയുടെ കാര്യകാരണങ്ങളെല്ലാം മറ്റു വഴികളിലൂടെയാണെങ്കിലും ജെഷി എന്ന സുഹൃത്തിൽ നിന്നും തനിക്കു കിട്ടിത്തുടങ്ങി എന്നായപ്പോൾ അവർക്കിടയിൽ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ബന്ധങ്ങളുടെയും അദൃശ്യമായ മതിലുകൾ പോലും ഇല്ലാതായി.
പഠനം പുരോഗമിക്കുന്തോറും അവർ തമ്മിൽ വളരെ അടുത്തു. ജെഷിയുടെ വീട് കോളേജിന് ഏകദേശം അടുത്തായതിനാൽ അവധി ദിവസങ്ങൾ അഞ്ജലി ചെലവഴിച്ചിരുന്നത് അവളോടൊപ്പം അവളുടെ വീട്ടിലായിരുന്നു. ജെഷിയുടെ പേരന്റ്സ് മിക്കപ്പോഴും പരസ്പരം വലിയ വഴക്കായിരുന്നു. തന്റെ ചെറുപ്പം മുതലേ അവർ ഇങ്ങനെയാണെന്നും അത് കാര്യമാക്കാനില്ലെന്നും പറഞ്ഞു ജെഷി തന്റെ സുഹൃത്തിനെ സമാധാനിപ്പിച്ചു പോന്നു.
ഫ്ലാഷ്ബാക്ക് 2
ഒരു അവധി ദിവസം ജെഷിയോടൊപ്പം പതിവു പോലെ അവളുടെ വീട്ടിലെത്തിയതായിരുന്നു അഞ്ജലി. അവർ വൈകുന്നേരം വീട്ടിൽ വന്നപ്പോഴേക്കും തുടങ്ങിയിരുന്ന ജെഷിയുടെ പേരന്റ്സ് തമ്മിലുള്ള വഴക്കു അവസാനിച്ചത് ഏതാണ്ട് രാത്രിയായപ്പോഴേക്കുമായിരുന്നു.
അഞ്ജലിയെപ്പോലെ ജെഷിയും, ജോൺ-അന്ന ദമ്പതികളുടെ ഒറ്റമകളായിരുന്നു. അപ്പനും അമ്മയും ചേർന്ന് തനിക്കു നൽകുന്ന 'സമ്മാനം' അവളെ സർവ്വോപരി ഒരു വൈകാരികതയിലേക്കു നയിച്ചിരുന്നു.
അന്ന് രാത്രി, തന്റെ പപ്പയെയും മമ്മിയെയും മനസ്സിലോർത്തു വിഷമത്തിലാണ്ടു റൂമിൽക്കിടന്ന അഞ്ജലിയുടെ അടുക്കലേക്കു ജെഷി നീങ്ങിയൊട്ടി കിടന്നു. രാത്രി എറിയസമയത്ത് ജെഷി, അഞ്ജലിയുടെ ഷർട്ടിന്റെ കോളർ വലിച്ചിളക്കി മാറ്റി അവളുടെ ഇടതുനെഞ്ചിൽ തന്റെ മുഖമമർത്തി.
തനിക്കെന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപേ, താനെന്തെങ്കിലും ചെയ്യാൻ തുനിയുമ്പോഴേക്കും ആ രാത്രി അവസാനിക്കുവോളം ജെഷി തന്റെ ആത്മാർത്ഥസുഹൃത്തിന്റെ മാനസികവും ശാരീരികവുമായ എല്ലാ മർമ്മങ്ങളിലും തന്റെ വൈകാരികതയിലൂന്നിയ സ്നേഹവും കാമവും ഇഷ്ടവും പ്രകടമാക്കിക്കൊണ്ടിരുന്നു.
പിറ്റേന്നു മുതൽ, എപ്പോഴൊക്കെ അവർ പരസ്പരം തനിച്ചു ഒന്നിക്കുന്നുവോ- അപ്പോഴൊക്കെ ജെഷി തന്റെ സുഹൃത്തിനെ തനിക്കുള്ള അമിതമായ വൈകാരികതയ്ക്കു തൃപ്തി വരുത്തുവാൻ ഉപയോഗിച്ചു പോന്നു. അഞ്ജലിയ്ക്കും ഈ ബന്ധം ലഹരി നല്കിത്തുടങ്ങിയതോടെ എല്ലാം എപ്പോഴും അതിന്റേതായ പരിപൂർണതയിൽ എത്തിയിരുന്നു. പലപ്പോഴും, ജെഷിയോ താനോ ഒരു പുരുഷനായിരിക്കുമോ എന്നു പോലും അഞ്ജലി സംശയിച്ചു ഭയപ്പെട്ടിരുന്നു.
ഫ്ലാഷ്ബാക്ക് 3
എം.ബി.ബി.എസ്. മൂന്നാം വർഷത്തിലാണ് ജെഷി തങ്ങളുടെ സീനിയർ സ്റ്റുഡന്റായ ഒരു യുവാവുമായി പ്രണയത്തിലാകുന്നത്. കാമം കലർന്ന ആ പ്രേമബന്ധത്തിനു അവൾ അധികം പ്രാധാന്യം കല്പിച്ചിരുന്നില്ല. തന്റെ ശ്രദ്ധ അഞ്ജലിയും താനും തമ്മിലുള്ള ബന്ധത്തിലേക്ക് അവൾ കൊടുത്തു പോന്നു.
പക്ഷെ, കാമത്തിന് പ്രാധാന്യം നൽകുന്ന, യുവാവിന്റെ സ്നേഹം മറ്റു സ്റുഡന്റ്സിനു മുൻപിൽ ജെഷിക്കൊരു ക്രെഡിറ്റ് ആയിരുന്നതിനാൽ അവൾ പതിയെ ആ യുവാവുമായും അടുത്തു. ആ അവസരങ്ങളിൽ നിർവൃതിയുടെ ഓരോ സ്റ്റേജിലും തൃപ്തി അധികകാലം കണ്ടെത്തുവാനാകാതെ, അത് ലഭിക്കുവാനായി പുതിയ പരീക്ഷണങ്ങൾ പലവഴി അഞ്ജലിയും ജെഷിയും തങ്ങളുടെ ബന്ധത്തിൽ ചെയ്തു പോന്നിരുന്നു. അതിന്റെ ഭാഗമായി ഇരുവരുടെയും മൊബൈലുകളിലും മറ്റും പരസ്പരം ബന്ധപ്പെടുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ അനവധി സൂക്ഷിക്കപ്പെട്ടിരുന്നു.
പഠനത്തിലും, ചേർന്നുള്ള മറ്റു വൈഭവങ്ങളിലും എം.ബി.ബി.എസ്. സ്റ്റുഡന്റസ് എന്നുള്ള നിലയിൽ വളരെ മുന്നിലായിരുന്നതു കൊണ്ടും പുറത്തറിയാത്ത വൈകാരികവും ശാരീരികവുമായ ബന്ധത്തിന്റെ പെട്ടെന്നുള്ള വലിയ വളർച്ചകളും അഞ്ജലിയെയും ജെഷിയേയും അഹങ്കാരികളാക്കിത്തീർക്കുന്നതിൽ ഒന്നാമതു നിന്നു വലിയ പങ്കുവഹിച്ചിരുന്നു. കാരണമില്ലാത്തതും ലക്ഷ്യമില്ലാത്തതുമായ അമിതമായ ധൈര്യം പല അവസരങ്ങളിലും അവർ പലയിടത്തും പല മേഖലകളിലും കാണിച്ചുപോന്നു. പലപ്പോഴും ജെഷി തന്റെ സുഹൃത്ത് അഞ്ജലിയോട് പറയുമായിരുന്നു- നിന്നെവിട്ട് മറ്റൊരു ലഹരി എനിക്കുണ്ടേൽ അത് മയക്കു മരുന്നും മരണവും മാത്രമായിരിക്കും ചിലപ്പോൾ എന്ന്.
ഫ്ലാഷ്ബാക്ക് 4
ഒരു ദിവസം വൈകുന്നേരം ലാബിലെ ഒരു കോർണറിലായി ചില ഫോർത്ത് ഇയർ പ്രൊജക്ടസിന്റെ അവസാന ഘട്ടത്തിലായിരുന്നു അഞ്ജലിയും ജെഷിയും അടങ്ങുന്ന കുറച്ചു യുവതികൾ. പെട്ടെന്ന്, 'ഇപ്പോൾ വരാമെടി' എന്നാംഗ്യം കാണിച്ച ശേഷം ജെഷി ലാബിൽ നിന്നു വേഗം പുറത്തേക്കു പോയി.
അല്പസമയം കഴിഞ്ഞില്ല, സീനിയർ എം.ബി.ബി.എസ്. സ്റുഡന്റും ജെഷിയുടെ കാമുകനുമായ ആമോസ്.ബി.ജോൺ തന്റെ ഫ്രണ്ട്സിൽപ്പെട്ട ചില സ്റുഡന്റ്‌സുമായി അവിടെ എത്തി. അഞ്ജലിയുടെ ചുറ്റുമുള്ള സ്റുഡന്റ്സിനോട് അവൻ അല്പം സ്വരമുയർത്തി പറഞ്ഞു;
"എനിക്ക് അഞ്ജലിയോട് അല്പം സംസാരിക്കണം. കുറച്ചുനേരത്തേക്കു... ഞാൻ ഇവിടെ നിന്നും പോകും വരെ മാത്രം മതി... ഒന്ന് പുറത്തിറങ്ങണം. വേഷംകെട്ട് ഇറക്കിയാൽ എന്റെ സ്വഭാവം മാറും..."
അവസാന വാചകം അല്പം കടുപ്പിച്ചു പറഞ്ഞതോടെ ആമോസിന്റെ മോശം ബന്ധങ്ങളെക്കുറിച്ചും കോളേജിലുള്ള സ്വഭാവങ്ങളും പ്രവർത്തികളും മറ്റും അറിയാമായിരുന്ന, അഞ്ജലിയൊഴികെയുള്ള ഏവരും വേഗം പുറത്തേക്കു പോയി.
എല്ലാവരും പോകുന്നതു കണ്ടു അഞ്ജലി അവരെ തലങ്ങും വിലങ്ങും നോക്കിയിരുന്നു, ഇപ്പോൾ അവൾ ആമോസിന്റെ നേരെയാക്കി തന്റെ ദൃഷ്ടി. അവന്റെ കൂടെ ഉണ്ടായിരുന്ന നാലുപേർ അല്പം അകലേക്ക് മാറി നിന്നു. ആമോസ് തുടർന്നു;
"ലുക്ക് അഞ്ജലി, എനിക്ക് വളച്ചുകെട്ടാനൊന്നും അറിയില്ല- ഒരു കാര്യം പറയുമ്പോൾ നേരിട്ട് മുഖത്തു നോക്കി പറയും.
ദേ... എന്റെ മൊബൈലിൽ നിന്റെയും എന്റെ കാമുകിയുടെയും പ്രകടനങ്ങൾ ഒരുപാടുണ്ട്. സൂപ്പർ അഞ്ജലി... അമൈസിങ് വിത്ത് ... ... ..."
ഇത്രയും കേട്ടതോടെ അവൾ ഞെട്ടി വിറച്ചു പോയി. കുടുകുടാ വിയർത്തൊഴുകിയ അവളുടെ കണ്ണുകൾ കലങ്ങി മുഖമാകെ ചുവന്നു. അതു കണ്ടു ആമോസ് പറഞ്ഞു;
"ഹേ... ഡോണ്ട് വറി. അഞ്ജലി എന്തിനാ പേടിക്കുന്നത്...? ഞാൻ നിങ്ങളുടെ പക്ഷത്താ...."
ഒന്ന് നിർത്തിയശേഷം, ഗമയിൽ അല്പം ശബ്ദം താഴ്ത്തി അവൻ തുടർന്നു;
"ഞാൻ വന്നത് വേറൊന്നിനുമല്ല. ഇനി മുതൽ എന്റെ കാമുകിയുടെ കൂടെ നീ കിടക്കുമ്പോഴെല്ലാം ഞാനും ഉണ്ടാകും. അവളെ നിലനിർത്തി എനിക്ക് നിന്നെ വേണം. പറ്റില്ല അഞ്ജലി, നീയില്ലാതെ. ഞാൻ ചെറുപ്പംതൊട്ടേ ഇങ്ങനാ.... കമ്പനിക്കാളില്ലേലെന്താ ത്രില്ല്...!?"
അവൾ വിറച്ചു. ജീവിതത്തിലാദ്യമായി ഇങ്ങനൊരു ഷോക്ക് താങ്ങിയ അവളുടെ തൊണ്ട വറ്റി വരണ്ടു. അവളുടെ ശ്വസോഛ്വാസം ദ്രുതഗതിയിലായി. ഒരക്ഷരം പോലും മറുപടി പറയുവാനാകാതെ അവൾ നിന്നു. ആമോസ് ചെറു ചിരിയോടെ തുടർന്നു;
"അവളോട് കുറച്ചു നാളുകളായി ഞാൻ പറയുന്നു. എന്നോട് നേരിട്ട് ക്ഷണിക്കാനാ പെണ്ണിന്റെ ഓർഡർ, നിന്നെ. പറ്റില്ല അഞ്ജലി, ഉടനെ വേണം... വോവ്... റിയലി നൈസ്... യൂ ടു ബ്യുട്ടീസ്. ഹോഹ്... പറഞ്ഞു എനിക്ക് ബോറടിച്ചു. ഞാൻ പോട്ടെ... ബായ്..."
കൂസലന്യേ ആമോസ് തന്റെ കൂടെ വന്നവരെ വിളിച്ചു പുറത്തേക്കു നടന്നു. അഞ്ജലി ഒന്ന് കരയുവാൻ പോലുമാകാതെ നിന്നു പോയി. പുറത്തു പോയവർ തിരികെ വന്നപ്പോഴേക്കും അവൾ ബോധരഹിതയായി നിലത്തേക്ക് വീണു.
തുടരും...