മഴപ്പാറ്റകൾ
മഴപ്പാറ്റകൾ
ഏറെ പണ്ടൊരു നാളിൽ
ഹൃദയം നിറയെ കുളിരായ്
ഒരുവൻ വിരിഞ്ഞൂ കരളിൽ
കതിരിൻ ഒളിതൻ പോലെ..
അലയും തിരയുംകടലിൽ
ചൂടും ചൂരും ഉടലിൽ
കൊതിയും കൂടി ഒരുനാൾ
പലതും മോഹം തുള്ളി.
മോഹം അതിരുകൾ താണ്ടി
പലനാൾ അരികെയണഞ്ഞു
കതിരിൽ പതിയും സൂര്യൻ
കരതലമൊന്നു വിയർത്തു
ജലശയ്യ നിലാവിൻ രാവിൽ
കുളിരിൽ മുങ്ങി നിവർന്നു
കളകൂജനമുണ്ടായ് കാടിൻ,നടുവിൽ ഉടലുകളൊന്നായ്
ഉരുകീ രതി തൻ തീയിൽ
ഒന്നായ് മേനികൾ മാത്രം
പുലരും വരെയാ കാടിൻ,തലയിൽ സൂര്യനുദിച്ചു
ഇതളുകൾ വന്നവയാദ്യം
പൊഴിയുമ്പോളൊരു നാളിൽ ,ചോദ്യം, ഈർഷൃയിൽ മുങ്ങിയപോലെ
മൗനം പുതുവല കെട്ടീ
ഒരുനാൾ മോഹം മാഞ്ഞൂ
അവനിൽ രാഗം മാഞ്ഞൂ
അവനിയിൽ വീണു കണ്ണീർ
ഉറവിൻ കൂമ്പുമടഞ്ഞൂ..
പതിയെ താളമയഞ്ഞു
തന്ത്രികൾ പൊട്ടിയടർന്നൂ
മഴ തൻ നേർത്തൊരു
നാദം മനസ്സിൽ ചേർന്നു കിടന്നു.ചെറു തരി
നിമികൾ മാത്രം
ചിറകുകൾ വീശീ വാനിൽ പൊങ്ങി വിടർന്നു പറന്നു
മഴപ്പാറ്റകൾ എന്നോ പോലെ ...

