കാത്തിരിപ്പ്
കാത്തിരിപ്പ്
തെരുവും അനന്തമായ ആകാശവും
കിളികളുടെ രാഗത്തിന്റെ സുന്ദരമായ
മധുരവും നിശ്ചലമാവാത്ത
കാലമുണ്ടായിരുന്നു.
രാവേറെ കഴിഞ്ഞിട്ടും
കാത്തിരിപ്പിന് മയക്കത്തിൽ
നാടുവിടുകൾ നിദ്രയിലേക്ക് പാറിപ്പറന്നു.
ഹൃദയത്തിലെ കനലുകൾ
നാവിലെ തീയായ് പറന്ന്
കിനാവിനെ വരവേൽക്കാൻ
കാത്തിരുന്ന സന്ധ്യകളുണ്ടായിരുന്നു.
തെറിച്ചുവീണ രക്തത്തുള്ളികളെ
എത്രയും പെട്ടെന്ന് രാവ്
ദ്രുവ താരമായ് തരം തിരിച്ചു
കഴിയുമായിരുന്നു.
വിയർപ്പിൽ കുളിച്ച പകലുകളെ
കയ്യിൽ ചുരുട്ടി വാനിലേക്കെറിയുമ്പോൾ
താരകമായ പ്രകൃതി താഴേക്കിറങ്ങുമായിരുന്നു
എൻ മുദ്രാവാക്യത്തെ ചുംബിക്കാനായ്.
-സയാൻ മേലയിൽ
