ശിവരുദ്ര - ആമുഖം
ശിവരുദ്ര - ആമുഖം
ഈ കഥയുടെ നായകൻ, അവൻ ജനിച്ചിരിക്കുന്നു. എന്നാൽ അവൻ ജനിക്കുന്നതിനു മുന്നേ അവന്റെ പേര് അല്ല പേരുകൾ ജനിച്ചിരുന്നു.
--------------------------------------------------------
മഹാദേവിന്റെയും സീതയുടെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞു ജനിക്കാത്തതിൽ ചിലരെങ്കിലും അവർ കേൾകാതെ പിറുപിറുക്കുന്നുണ്ട് എന്ന് അവർക്ക് രണ്ടു പേർക്കും അറിവുണ്ടായിരുന്നു. എന്നാൽ മാഹാദേവന്റെ മുന്നിൽ അത് പറയാൻ ആർക്കും കഴിയില്ല. മഹാദേവ് ആ നാട്ടിൽ പലർക്കും തമ്പുരാൻ തന്നെയായിരുന്നു. സ്നേഹിക്കുന്നവരെ കൈയയഞ്ഞു സഹായിക്കുന്ന അവനെ പലരും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്; ആ വിളി തികച്ചും ബഹുമാനത്തിൽ നിന്നും സ്നേഹത്തിൽ നിന്നും വന്നതായിരുന്നു.
വീണ്ടും മാസങ്ങൾ കഴിഞ്ഞു പോയി. രണ്ടര വർഷത്തിനു ശേഷം ഒരു സായാഹ്നത്തിൽ മഹാദേവൻ പുറത്തു പോയി തിരിച്ചു വരുന്നനേരത്ത് അവനെയും കാത്ത് ഒരു സന്തോഷവാർത്തയുമായി ഇരിക്കുകയായിരുന്നു സീത. പടിപ്പുര കടന്നു വരുന്ന മഹാദേവനെ കണ്ടു സീത അധികം വേഗത ഇല്ലാതെ ഓടി അവനരികിൽ ചെന്ന് അവനോട് ചേർന്നു നിന്നു. അവൻ ഇതെല്ലാം കണ്ട് എന്തുപറ്റി എന്ന് സീതയോട് പരിഭവത്തോടെ ചോദിച്ചു. എന്നാൽ അവളുടെ മുഖത്ത് നാണത്തിൽ ചേർന്ന ചെറു ചിരിയായിരുന്നു.
അവൾ അനോടായ് പറഞ്ഞു, "ഞാൻ നാത്തൂനെയും കൂട്ടി ആശുപത്രിയിൽ പോയിരുന്നു."
മഹാദേവ് പെട്ടന്ന് ചോദിച്ചു, "എന്ത്... എന്തുപറ്റി നിനക്ക്?"
സീത മറുപടിയായി ചിരിച്ചുകൊണ്ട് പറഞ്ഞു, "എനിക്കൊന്നും പറ്റിയില്ല, ദേവേട്ടാ... "
മഹാദേവ് ചോദിച്ചു, "പിന്നെ ആർക്കുവേണ്ടിയാ ആശുപത്രിയിൽ പോയത്?'
ഇത് കേട്ട സീത മഹാദേവിന്റെ കെെ പിടിച്ച് തന്റെ ഉദരത്തിൽ വച്ചു, എന്നിട്ട് പറഞ്ഞു: "ദേവേട്ടൻ ഒരു അച്ഛനാകാൻ പോകുന്നു."
അത് കേട്ട മഹാദേവ് അവളെ തന്റെ കൈകളിൽ കേരിയെടുത് വീട്ടിലെക്ക് നടന്നു. പിന്നീടുള്ള ഓരോ ദിവസവും അവർ രണ്ടു പേരും വളര സന്തോഷത്തിലായിരുന്നു. അതിനിടക്ക് എപ്പോഴോ അരുടെ മനസ്സിൽ ജനിക്കുന്ന കുഞ്ഞിനായി ഒരു പേര് കണ്ടെത്തണം എന്ന ചിന്ത ഉണ്ടായി. ദിവസങ്ങൾ കടന്നുപോകവേ രണ്ടുപേരുടെയും മനസ്സിൽ ഓരോ പേരുകൾ തെളിഞ്ഞു. എന്നാൽ പേര് കണ്ടെത്തണമെന്ന് പറഞ്ഞതല്ലാതെ പേരിനെക്കുറിച്ച് അവർ തമ്മിൽ ഒന്നും തന്നെ പിന്നീട് സംസാരിച്ചിരുന്നില്ല. എന്നാൽ രണ്ടുപേരും കണ്ടെത്തിയത് ശിവനാമം ആയിരുന്നു. എന്നാൽ രണ്ടു പേരും കണ്ടെത്തിയത് ഒരു നാമം ആയിരുന്നില്ല.
തുടരുക തന്നെ ചെയ്യും...