Hibon Chacko

Drama Romance Inspirational

4  

Hibon Chacko

Drama Romance Inspirational

അപരൻ

അപരൻ

3 mins
334



  ഡിന്നറിനുശേഷം, ഭർത്താവും രണ്ടു മക്കളും കഴിച്ച പാത്രങ്ങൾ ഉൾപ്പെടെ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ജോമോൾ. തന്നെപ്പോലുള്ള, ചില സുഹൃത്തുക്കൾ തങ്ങളുടെ ‘ജോലി’ കഴിഞ്ഞു മിക്കവാറും ദിവസങ്ങളിൽ വിളിക്കാറുള്ളതിനാൽ തന്റെ ഫോൺ അല്പം മാറി ഒരിടത്ത് കിച്ചണിൽ അവൾ വെച്ചിരുന്നു. ഇടയ്ക്കൊരുനിമിഷം, ബെഡ്‌റൂമിൽ നിന്നുമുള്ള ഭർത്താവിന്റെ വിളിയെതുടർന്ന് അവിടേക്ക് പോയിവന്ന് തന്റെ ജോലി തുടരവേയാണ് അവളുടെ ഫോൺ റിങ്ങ് ചെയ്തത്. പതിവുപോലെ ഒരു സുഹൃത്തായിരുന്നു, തിരികെ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് വെച്ചശേഷമാണ് ഒരു മിസ്സ്ഡ് കോൾ പരിചയമില്ലാത്ത നമ്പറിൽനിന്നും വന്നുകിടക്കുന്നതവൾ ശ്രദ്ധിക്കുന്നത്.

   താൻ ബെഡ്റൂമിലേക്ക് പോയസമയം വന്നതാണ്, എന്നാൽ റിങ്ങ് കേൾക്കാവുന്നവിധം സമയം കോൾ നീണ്ടുനിന്നിട്ടുമില്ല -കിച്ചണു വെളിയിലേക്കൊന്ന് നോക്കിയശേഷം അവൾ തുടർചിന്ത അവസാനിപ്പിച്ച് തന്റെ ജോലിതുടർന്ന് അത് പൂർത്തിയാക്കി ബെഡ്റൂമിലേക്ക് പോയി.

   വരും ദിവസങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ ഇതേ നമ്പറിൽനിന്നും മിസ്സ്ഡ് കോളുകൾ അവൾക്കു കാണുവാനായി. തന്റെ പരിമിതികളിൽ നിന്നുകൊണ്ടൊരു അന്വേഷണം നടത്തിയെങ്കിലും അവൾക്ക് പ്രത്യേകിച്ചൊന്നും ആ നമ്പറിനെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചില്ല. ഒരുവശത്ത് എന്തുചെയ്യണമെന്നറിയാതെ അവൾ കുഴങ്ങിനിന്നപ്പോൾ മറുവശത്ത് കൃത്യമായ ഇടവേളകളിൽ മിസ്സ്ഡ് കോൾസ് കണ്ടുകൊണ്ടിരുന്നു. സമാനമായ സാഹചര്യത്തിലൊരുദിവസം, സെക്കണ്ടുകൾ പോലും നീണ്ടുനിൽക്കാത്ത, റിങ്ങ് പോലും കേൾക്കുവാനാകാത്ത, അപരിചിതമായ ആ നമ്പറിൽനിന്നും വന്ന കോൾ ആദ്യമായി നീണ്ടു റിങ്ങുചെയ്തു. അവൾ കിച്ചണിൽ ആയിരിക്കെ അത് അറ്റൻഡ് ചെയ്യുവാൻ തുനിഞ്ഞതും ഏതോ ഒരു കോളിൽ ഭർത്താവ് സംസാരിച്ചുകൊണ്ട്, കിച്ചണിനോട് ചേർന്ന ഹാളിലേക്കെത്തി നടന്നു. ആ നിമിഷംതന്നെ പ്ലാൻ മാറ്റി ഫോൺ സൈലന്റ് ചെയ്യേണ്ടിവന്നു ജോമോൾക്ക്.

   കുറച്ചു ദിവസങ്ങൾ ഇങ്ങനെ ജീവിതത്തോടൊപ്പം അവൾക്ക് മുന്നോട്ടുപോയി. പകൽ സമയങ്ങളിൽ ഫ്ലാറ്റിലെ റൂമിൽ ഒറ്റയ്ക്കായിരുന്നു ജോമോൾ. ഉച്ചതിരിഞ് ഒരുനാൾ ഒന്നു മയങ്ങുവാൻ തുനിഞ്ഞസമയം സൈലന്റ് മോഡിൽ തന്നെയിരിക്കുന്ന ഫോണിൽ പതിവിന് വിപരീതമായി അജ്ഞാതമായ ആ നമ്പറിൽനിന്നും കോൾ വന്നു. അവൾ ചിലതൊക്കെ ഇതിനോടകം ചിന്തിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. കോൾ അറ്റൻഡ് ചെയ്തതും അവൾ അനക്കംകൂടാതെയിരുന്നു- അപ്പുറത്തുനിന്നും ‘ഹലോ’ എന്ന് ഒരു യുവാവിന്റെ ശബ്ദം ഉയർന്നു. കുറച്ചു നിമിഷങ്ങൾ തിരിച്ചു മറുപടിയൊന്നും ലഭിക്കാതിരുന്നതിനാൽ കോൾ യുവാവിന്റെ ഭാഗത്തുനിന്നും കട്ട്‌ ആയി. പ്രത്യേകിച്ചൊരത്ഭുതവുമില്ലാതെയും എന്നാൽ നടന്ന സംഭവത്തിന്റെ പിടിയിലുമായിരുന്ന ജോമോൾക്ക് കുറച്ചു മിനിറ്റുകൾക്കുള്ളിൽ വീണ്ടും കോൾ എത്തി. അവൾ അറ്റൻഡ് ചെയ്ത് ലൗഡ് സ്പീക്കറിലിട്ട് മിണ്ടാതെയിരുന്നു.

   യുവാവായ അപരൻ, താൻ ആരാണെന്നും എവിടെനിന്നാണെന്നും എന്താണെന്നുമുൾപ്പെടെയുള്ള പ്രാഥമിക കാര്യങ്ങൾ മറുപടി കാംക്ഷിക്കാതെ മെല്ലെ-മെല്ലെ പറഞ്ഞുതുടങ്ങി. അപരൻ തുടരുകയും അവൾ മിണ്ടാതിരിക്കുകയും ചെയ്തതോടെ, രാത്രിയിലെ മിസ്സ്ഡ് കോൾ പകൽ സമയങ്ങളിലെ കോളുകളായി മാറി- പിന്നീടങ്ങോട്ട്. ഇതിങ്ങനെ തുടരുന്നതിനിടയിൽ ഒരു ദിവസം ഒറ്റയ്ക്ക് വെജിറ്റബിൾ വാങ്ങുന്ന സമയം അവിടെ രണ്ടുമൂന്നുപേർ ചേർന്ന്, തന്നെ നോക്കിയെന്നവിധം കുശലം പറയുന്നത് ശ്രദ്ധിച്ച അവൾക്ക്, ഉണ്ടായിരുന്ന ഭയത്തോടൊപ്പം പല സംശയങ്ങളും കൂട്ടിച്ചേർക്കുവാനായി. എന്നിരിക്കലും തന്റെ ജീവിതത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ അവൾ മെല്ലെയെങ്കിലും, സ്വാഗതം ചെയ്തുപോന്നു.

   അങ്ങനെയിരിക്കെ ഒരുദിവസം അവൾക്ക് തന്നോടുസംസാരിക്കുന്ന അപരനായ യുവാവിനോട് മറുപടി നൽകിയാൽ കൊള്ളാമെന്നായി. ആദ്യമവൾ പ്രണയത്തേക്കുറിച്ച് സംസാരിച്ചു, പിന്നീടത് കാമത്തേക്കുറിച്ചായി ശേഷം സാധാരണ ജീവിതകാര്യങ്ങളും. പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലെന്നും കാമത്തിന് സന്തോഷം പ്രധാനം ചെയ്യുവാനാകുമെന്നും ജീവിതം ഏവർക്കും ഒരുപോലെയാണെന്നുമായിരുന്നു അവൾക്കായുള്ള യുവാവിന്റെ മറുപടി. നല്ല മഴയുള്ള ഒരുദിവസം, ഇളയ മകന്റെ സ്കൂളിലെ പി. ടി. എ. മീറ്റിങ്ങിനുശേഷം അവനുമായി തിരികെ ഫ്ലാറ്റിലേക്ക് തിരിയ്ക്കുവാൻ തുടങ്ങവേ ജോമോൾ വളരെ യാദൃശ്ചികമായി ഒരുകാഴ്ച്ച കണ്ടു -രണ്ടു വിദ്യാർത്ഥികൾ ഒരുമിച്ച് നടക്കുന്നു. അതിനെ പിന്തുടർന്നുപോയ അവളുടെ കണ്ണുകൾ ഇരുവരും കൈകോർത്തുനടക്കുവാൻ ആരംഭിച്ചത് ശ്രദ്ധിച്ചു. അത് എത്തിനിന്നത്, ഇരുവരും ആളൊഴിഞ്ഞൊരു ഇടനാഴിയിൽ പരസ്പരം ചുംബിക്കുന്നതും പുണരുവാൻ തയ്യാറാക്കുന്നതും കണ്ടുകൊണ്ടാണ്. ഈ സംഭവം ആഴമേറിയ ഒരു ഉച്ചമയക്കത്തിൽ നിന്നും പെട്ടെന്നെഴുന്നേറ്റ അനുഭവം പ്രധാനം ചെയ്തു, ജോമോൾക്ക്. വൈകാതെ ഔദ്യോഗികമായിത്തന്നെ യുവാവിന്റെ ആവശ്യമെത്തി -തനിക്ക് ജോമോളെ എല്ലാ അർത്ഥത്തിലും മുന്നോട്ട് വേണം, എല്ലാം നിലനിർത്തിക്കൊണ്ടെങ്കിൽ അങ്ങനെ.

  മുന്നോട്ടൊരു പകൽ, ഒരുനേരം റൂമിന്റെ മെയിൻഡോർ ലോക്ക് എടുത്തശേഷം ചാരിയിട്ടു അവൾ. ശേഷം കിച്ചണിൽ, യുവാവിനെ കാത്തിരുന്നു. അപരനായ യുവാവ്, ആദ്യമായി നേരിട്ട് ജോമോളുടെ മുന്നിൽ പ്രത്യക്ഷനായി. ഭാവഭേദമന്യേ യുവാവ്, കിച്ചണിലായിരിക്കെത്തന്നെ ജോമോളുമായി ലൈംഗികബന്ധം ആരംഭിച്ച് അതിനെ ഹാളിലെ സോഫയിലേക്കെത്തിക്കുന്നതിനിടയിൽ, പൂർണ്ണനഗ്നയായ അവളെ ചുറ്റിനടന്ന് കണ്ടു. ഹാളിൽ ഒരിടത്തായിരുന്നിരുന്ന, വൃത്താകൃതിയിലുള്ള ആക്വേറിയത്തിലെ ഫിഷുകൾ വളരെ പക്വതയോടും ശാന്തതയോടുംകൂടി നിശ്ചലമായെന്നു പറയാം. തന്റെ യോനിയിൽ യുവാവിന്റെ നാവ് ചലിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ, തന്റെ ഇടതുകാൽപാദം അവന്റെ തലയിൽ കയറ്റിവെച്ച് ഉഴഞ്ഞുകൊണ്ടിരുന്നു. പരസ്പരം മത്സരിച്ച് ചലിച്ചുകൊണ്ടിരുന്ന അവളുടെ ആ കാലിലെ വിരലുകൾ ഓരോന്നിലും, പുതിയ കടുംചുവപ്പ് നിറത്തിലുള്ള ക്യൂട്ടക്സ് അഭിമാനപൂർവം തെളിഞ്ഞുനിന്നു- ഒഴിഞ്ഞുകിടന്നിരുന്ന ബെഡ്‌റൂമിനെ സാക്ഷിയാക്കി.

   എല്ലാത്തിനുമൊടുവിൽ, പഴയതും പുതിയതുമായ ഭയവും ഒരുപാട് സംശയങ്ങളുംപേറി ജോമോൾ മെയിൻഡോറിലൂടെ യുവാവിനെ പുറത്തുവിട്ട് ഡോറടച്ചശേഷം പുറംതിരിഞ്ഞതിൽ, പിറകോട്ട് കൈകൾവെച്ചതിലേക്ക് ചാരിനിന്നു. തന്റെ കണ്ണുകൾ എന്തൊക്കെയോ സ്വീകരിച്ചതിന്റെ ഭാരത്തിലായിരിക്കെ ശ്വാസം പക്ഷെ തുറന്നചുണ്ടുകൾക്കിടയിലൂടെ പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നു അവളുടെ. ഇതേസമയം, പുറത്തിറങ്ങിയ യുവാവ് ഒരുചുവട് മുന്നോട്ടുവെച്ചശേഷം തിരിഞ്ഞുവന്ന് ഇരുകൈകളും ഉയർത്തി മെയിൻഡോറിൽ മെല്ലെ പിടിച്ച് അതിന് ഒത്തനടുവിൽ തലയല്പം ചരിച്ചുപിടിച്ച് അമർത്തി ചുംബിച്ചശേഷം താഴേക്കുപോയി. അപ്പോഴും സൈലന്റിലായിരുന്ന അവളുടെ ഫോൺ അനാഥമായി കിച്ചണിൽ നിലകൊള്ളുകയായിരുന്നു.



Rate this content
Log in

Similar malayalam story from Drama