നോ മീൻസ് നോ
നോ മീൻസ് നോ
മഹാനായ പ്രൊഫസർ 'അൽബർട്ട് സ്റ്റോം' പറയുന്നത് കേൾക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹം എഴുന്നേറ്റു സ്റ്റേജിന്റെ മധ്യഭാഗത്ത് വന്ന് സംസാരിക്കാൻ തുടങ്ങി.
" നോ മീൻസ് നോ" - ഇതാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നിട്ട് അദ്ദേഹം ഞങ്ങളോട് ഒരു കഥ പറയാൻ തുടങ്ങി.
" ഏഴു വർഷം മുമ്പ്, ഒരു വ്യക്തി എൻ്റെ അടുക്കൽ വന്നു. അയാളുമായുള്ള ആദ്യ കൂടികാഴ്ച ഞാൻ ഒരിക്കലും മറക്കില്ല. മുഖത്ത് നിന്ന് രക്തം പൂർണ്ണമായി വാർന്നുപോയതുപോലെ അയാൾ ആകെ വിളറിയിരുന്നു. ആദ്യത്തെ സെഷനിൽ അയാൾ ഒന്നും തുറന്നു പറയാൻ തയ്യാറായിരുന്നില്ല. ഒരുപാട് പ്രയത്നത്തിന് ശേഷം ഒടുവിൽ അയാൾ എന്നോട് തുറന്നു പറയാൻ തുടങ്ങി. മയക്കുമരുന്ന് ഉപയോഗിച്ച് അയാൾ സ്വയം നശിക്കുകയായിരുന്നു. ജോലിയിൽ നിന്ന്, മകൻ്റെയും, ഭർത്താവിൻ്റെയും, അച്ഛൻ്റെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് അയാൾ രക്ഷപ്പെടാൻ ആഗ്രഹിച്ചു.
പക്ഷേ, അയാൾക്ക് മയക്കുമരുന്നിൻ്റെ മാരകമായ കെണിയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുകയാണ്.
" എന്തുകൊണ്ട്, ഇപ്പോ? " എന്ന ചോദ്യം എന്നിൽ നിന്ന് ഉയർന്നുവന്നു. അയാൾ പറഞ്ഞ മറുപടി എന്നെ ചിന്തിപ്പിച്ചു. "ഡോക്ടർ, നോ മീൻസ് നോ" - എന്ന് അയാൾ എന്നോട് പറഞ്ഞു, എന്നിട്ട് തുടർന്നു.
എൻ്റെ ഇളയ മകൾ ഞങ്ങളോട് പറഞ്ഞു, മയക്കുമരുന്ന് വിറ്റയാളോട് എനിക്ക് ചെയ്യാൻ കഴിയാത്തത്, ഒരു വലിയ നോ എന്ന് അവൾ പറഞ്ഞു. ഒരു നിമിഷത്തെ ശ്വാസത്തിനു ശേഷം അവൾ പതുക്കെ പറഞ്ഞു, " മയക്കുമരുന്ന് കഴിക്കുമ്പോൾ സ്വയം മറക്കുന്ന അച്ഛനെപ്പോലെ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. " - ഇതു പറഞ്ഞ് അയാൾ തേങ്ങി കരയാൻ തുടങ്ങി. എനിക്ക് ഈ ചതികുഴിയിൽ നിന്ന് പുറത്തുകടക്കണം എന്ന് മുറിഞ്ഞ വാക്കുകളിലൂടെ കരഞ്ഞു കൊണ്ട് അയാൾ എന്നോട് പറഞ്ഞു.
മയക്കുമരുന്ന് നിർത്താൻ അയാൾ സ്വയം തീരുമാനിച്ചിരുന്നു, അതിനാൽ അയാളെ സഹായിക്കുന്നത് എനിക്ക് വളരെ എളുപ്പമായിരുന്നു. ആസ്വാദനത്തിനായി നാം കഴിക്കുന്ന മയക്കുമരുന്നുകൾ ഒരു ആസക്തിയായി മാറും എന്ന് നമ്മൾ എല്ലാരും മനസ്സിലാക്കണം. മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന് ശക്തവും ദൃഢവുമായ വാക്കുകൾ എടുക്കണം.
പ്രസംഗത്തിന് ശേഷം അദ്ദേഹം വേദിയിൽ നിന്ന് ഇറങ്ങി. ഞാനും സൈഡ് ഡോർ വഴി പുറത്തേക്ക് ഇറങ്ങി. ഞാൻ അടുത്തുണ്ടായിരുന്ന ട്രാഷ് ബിന്നിനേ ലക്ഷ്യമാക്കി നടന്നു, എന്നിട്ട് എൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന മയക്കുമരുന്ന് പുറത്തെടുത്ത് ചവിറ്റുകുട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഞാൻ എന്നോട് തന്നെ സ്വയം പറഞ്ഞു, " നോ മീൻസ് നോ".
