അവൾ മാത്രമായി...
അവൾ മാത്രമായി...
കോട്ടയം ജില്ലയിലെ മന്മലയിലാണ് നവീൻ ജനിച്ചതും വളർന്നതും. ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു നവീൻ. നാട്ടിലെത്തിയിട്ട് മൂന്നു മാസം. വീണ്ടും തിരിച്ചുപോയി ജോലി ചെയ്ത് പണം സമ്പാദിച്ചു താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്വന്തമാക്കി ജീവിക്കണമെന്നായിരുന്നു നവീനു മുന്നിലെ ലക്ഷ്യം.
നവീൻ സ്നേഹിക്കുന്ന കുട്ടി, നീനു ജോസഫ്. കോട്ടയം കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി. വീട് കൊല്ലം. നവീനൊപ്പം ജീവിക്കണമെന്നായിരുന്നു നീനുവിന്റെ ആഗ്രഹം. അച്ഛൻ ഒരു പ്രമുഖ ബിസിനസുകാരൻ. സഹോദരൻ അത് നോക്കി നടത്തുന്നു.
പെട്ടെന്നൊരു ദിവസം നീനുവിന്റെ വീട്ടിൽ കല്യാണം ആലോചിക്കുന്നു. അങ്ങനെ ഇരിക്കെ നവീനെക്കുറിച്ചു എല്ലാം തുറന്നു പറയുന്നു. നവീനുമായുള്ള ബന്ധത്തെ അച്ഛൻ വിസമ്മതിക്കുന്നു. പ്രധാന കാരണം, ഒരു താഴ്ന്നജാതിക്കാരനും സാമ്പത്തികത്തിൽ പിന്നോക്കവും ആയിരുന്നു. വീട്ടിൽ നിന്നും നീനുവിന് സമ്മർദം കൂടുന്നു. അവൾക്ക് മനസ്സിലായി, ഇനി ഞാൻ വീട്ടിൽ നിന്നു കഴിഞ്ഞാൽ അച്ഛൻ പറയുന്ന ആളെ വിവാഹം കഴിക്കേണ്ടി വരുമെന്നുള്ളത്.
നീനു വീടുവിട്ടിറങ്ങുന്നു. കോട്ടയം എത്തിയിട്ട് നവീനെ വിളിക്കുന്നു. വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ നവീനോട് പറയുന്നു. നീനുവിനെ കൂടെക്കൂട്ടാൻ നവീൻ തീരുമാനിച്ചു. കൂട്ടുകാരുടെ സഹായത്തോടെ കോട്ടയം സബ് റെജിസ്ട്രർ ഓഫീസിൽ വെച്ച് ഇരുവരുടെയും വിവാഹം നടക്കുന്നു. നവീന്റെ വീട്ടിൽ നീനുവിനെ കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യം ആയതു കൊണ്ടു തന്നെ അവളെ ഒരു ഹോസ്റ്റലിൽ ആക്കുന്നു... നീനുവിന് അപ്പോഴും അവൾ എടുത്ത തീരുമാനം തെറ്റാണ് എന്ന് തോന്നിയിട്ടില്ല. കാരണം അവർ അവരുടെ പ്രശ്നങ്ങൾ പരസ്പരം മനസ്സിലാക്കിയിരുന്നു. സ്വപ്നം കണ്ട ജീവിതം എത്ര ബുദ്ധിമുട്ടിയിട്ടാണേലും ഒരുമിച്ചു ജീവിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.
നീനുവിന്റെ വീട്ടുകാർ നവീന്റെ പേരിൽ കേസ് ഫയൽ ചെയ്യുന്നു. നീനുവിനെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു അവരുടെ പരാതി. ഉടനെ തന്നെ സർക്കിൾ ഇൻസ്‌പെക്ടർ നവീനെ ഫോണിൽ വിളിക്കുന്നു. നീനുവിനെയും കൂട്ടി നവീൻ സ്റ്റേഷനിൽ എത്തിച്ചേരുന്നു. നീനുവിന്റെ അച്ഛനും സഹോദരനും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നീനുവിന്റെ അച്ഛന്റെ പണസ്വാധീനത്തിലായിരുന്നു എസ്ഐ. ഇരുവരെയും എസ്.ഐ. റൂമിലേക്ക് വിളിപ്പിക്കുന്നു. നീനുവിന്റെ അച്ഛൻ എസ്.ഐയോട് പറയുന്നു, നീനുവിനെ വിട്ടു തരണമെന്നും ഒരുമാസം കഴിഞ്ഞ് ഇരുവരുടെയും വിവാഹം നടത്തിത്തരാമെന്നും...
ഇതുകേട്ട നവീൻ വിസമ്മതിക്കുന്നു. കാരണം നവീന് അറിയാമായിരുന്നു പിന്നൊരിക്കലും നീനുവിനെ തിരികെ കിട്ടില്ല എന്നുള്ളത്. ഇതു കേട്ട എസ്.ഐ. നീനുവിനോട് അഭിപ്രായം ചോദിക്കുന്നു, "നീനുവിന് ആരോടൊപ്പം പോകാനാ താൽപ്പര്യം എന്ന്." അവൾ നവീനോടൊപ്പം പോയാൽ മതി എന്ന് പറയുന്നു. ഇത് കേൾക്കുന്ന എസ്.ഐ. നീനുവിനോട് ദേഷ്യപ്പെടുന്നു. ഉടൻ തന്നെ എസ്.ഐ. നീനുവിന്റെ അച്ഛനോട് അവളെ കൂട്ടിക്കൊണ്ടു പോകാൻ പറയുന്നു. ഇതു കേട്ട അച്ഛൻ അവളെ ബലമായി പിടിച്ചുവലിച്ചു കൊണ്ട് പോകുന്നു...
തുടരും...

