Omana R Nair

Classics

3.4  

Omana R Nair

Classics

മണ്ഡോദരി

മണ്ഡോദരി

1 min
337


മഴതുള്ളിമുറിയാതെ

പെയ്തു

എന്റെ തേങ്ങല്‍ മഴയുടെ

ആരവങ്ങളില്‍ മുങ്ങി

ഇരുട്ടും മഴയും കരിമ്പടം

പുതച്ച കര്‍ക്കിടകസന്ധ്യ

മുത്തശ്ശിയുടെ രാമനാമം

കൊതിച്ചേറെനേരം

നിന്നു പെയ്തു

തളത്തിലെ ഭസ്മക്കൊട്ട

അതിലെ വന്നുതൊട്ട

കാറ്റിലൂയലാടി

കാലും നീട്ടിയിരുന്നു

പറഞ്ഞു, തന്നകഥകളത്രയും

നുണകഥകളല്ലേ, മുത്തശ്ശീ


രാവണന്റെ കോട്ടയില്‍

തടവിലായ സീത,

സമുദ്രലംഘനം

നടത്താനാവാത്ത രാമനെ

നോക്കിയിരുന്നു...

കണ്ണനൊരിക്കലും

സ്നേഹിക്കാത്ത രാധ,

ചിത്രലേഖയുടെ

ചിത്രത്തിലുണരാത്ത

അനിരുദ്ധന്‍...


മണ്ഡോദരിയാവാനൊരു

ക്കമല്ലാത്ത മനസ്സ്

അവള്‍ക്കു കൈമോശം

വന്നതെവിടെയാണ്?

നികുംഭിലയില്‍ തപസ്സുണരേണ്ട

സ്ത്രീത്വം,

പണയം വെച്ചതെവിടെ?

കെട്ടുകഥകള്‍ പറഞ്ഞു

മോഹിപ്പിക്കാന്‍ മുത്തശ്ശിയെവിടെ?

യുദ്ധഭൂമിയില്‍

വൈതാളിക നടനം മാത്രം

രാമനോ, രാവണനോ

ജയിക്കേണ്ടതെന്നറിയാത്ത

മണ്ഡോദരി...

സ്വപ്നങ്ങളുടെ

കബന്ധങ്ങള്‍ക്കിടയില്‍

പകച്ചുപോയി...


Rate this content
Log in

More malayalam poem from Omana R Nair

Similar malayalam poem from Classics