STORYMIRROR

Jeby C. J

Drama Crime

4  

Jeby C. J

Drama Crime

സഹൃദയർക്കൊപ്പം

സഹൃദയർക്കൊപ്പം

6 mins
516

(ഈ കഥ തികച്ചും സാങ്കല്പികമാണ്. ഇതിലെ പേരുകൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ രചയിതാവിന്റെ ഭാവനയും സാങ്കൽപ്പികതയുമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യഥാർത്ത വ്യക്തികളുമായി സാമ്യം തോന്നുകയാണെങ്കിൽ അത്‌ തികച്ചും യാദൃശ്ചികം മാത്രം ആണ്. )


പുലർച്ചെ കപ്പേളയിൽ മെഴുകുതിരി കത്തിച്ചു വച്ച് പ്രയത്നം ശുഭകരമാക്കണേ എന്ന പ്രാർത്ഥനയോടെ പോളി പൊടിമഴയിൽ കുടയും ചൂടി വേഗം പാൽ ശേഖരിക്കാൻ സൈക്കിളിൽ വീടുകളിലേക്ക് യാത്ര തുടങ്ങി. പറഞ്ഞ വീടുകളിൽ നിന്നെല്ലാം ശേഖരിച്ച ശേഷം പാൽ സംഭരണ കേന്ദ്രത്തിൽ കൊടുത്തു. പിന്നെ നേരെ അവന്റെ പലചരക്ക് കട തുറക്കാൻ പോയി.


കുടച്ചുരുക്കി കടതുറക്കാൻ നിൽക്കുമ്പോഴാണ് കിഴക്ക് നിന്നും അതുവഴി വന്ന പത്രക്കാരൻ പോളിയുടെ കൈയിലേക്ക് കെട്ടിൽ നിന്നും പത്രം നീട്ടുന്നത്. അതും വാങ്ങി കട തുറന്ന ശേഷം ഒരു ചന്ദനത്തിരി ക്രിസ്തുവിന്റെ ചിത്രത്തിന് മുന്നിൽ പുകച്ചു വച്ച് അയാൾ പത്രവുമായി കസേരയിൽ ഇരുന്നു.


പത്രത്തിന്റെ ആദ്യ താളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു " പുതിയ കൊറോണ വേർഷനുകൾ ലോകം കീഴടക്കുന്നു." പോളി ഒന്ന് പാത്രത്തിൽ നിന്ന് കണ്ണെടുത്തുക്കൊണ്ട് ആലോചിച്ചു, "ഇതെന്താണ് സോഫ്റ്റ്‌വെയ്റോ ആപ്ലിക്കേഷനോ മറ്റൊ ആണോ ഇങ്ങനെ പുതിയ പതിപ്പിലേക്ക് മാറാൻ?" പിന്നീട് വീണ്ടും വാർത്ത വിവരണത്തിലേക്ക് കണ്ണോടിച്ചു.


പത്രത്തിൽ ലേഖൻ എഴുതിയിരിക്കുന്നു, "പഴയ മുഖചായ മാറ്റി കൊറോണ വൈറസ് പുതിയ പതിപ്പിലേക്കു എത്തിയിരിക്കുന്നു. ബ്രിട്ടീഷ് വൈറസ്, സൗത്ത് ആഫ്രിക്കൻ വൈറസ്, മഹാരാഷ്ട്ര വൈറസ് എന്നിങ്ങനെയാണ് ഇവയെ കണ്ട് വരുന്നത്. വൈറസ്സുകളുടെ ജനിതക മാറ്റം വലിയ തോതിൽ സംഭവിച്ചതിനെ തുടർന്ന് രാജ്യം ലോകത്തിൽ തന്നെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവിലേക്ക് എത്തി. ഇനി ലോക്‌ഡൗൺ വേണമെന്ന അവസ്ഥയിലാണ് സംസ്ഥാനങ്ങൾ.


പോളി: "കർത്താവേ, വീണ്ടും കട അടക്കേണ്ടി വരുമോ?" എന്ന് സങ്കടത്തോടെ ക്രിസ്തുവിന്റെ ചിത്രത്തിലേക്ക് നോക്കി പറഞ്ഞുക്കൊണ്ട് തിരികെ പത്രം മേശയിൽ വക്കുന്നു. ഉടനെ അവൻ ഒരു ശബ്ദം കേൾക്കുന്നു, "എല്ലാം ശരിയാക്കാം പോളി..." 


പെട്ടെന്ന് തന്നെ പോളി ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് "ങേ... ശരിയാക്കാം എന്നോ? എന്നാൽ കൊള്ളാം. ഇപ്പോൾ പെട്ടെന്നായോ മറുപടി? ഇവിടെയും മാറിയോ? അല്ല ഇപ്പോൾ എല്ലാം മാറി മറിയുകയല്ലേ."


കടയുടെ കതകിന്റെ മറവിൽ നിന്ന് തലനീട്ടിയ ക്ലീറ്റസ്: "കർത്താവ് അല്ല ഇത് ക്ലീറ്റസ് ആണ്." 


പോളി: " ഓഹോ നീയോ? രാവിലെ തന്നെ പാൽ കടം വാങ്ങാൻ വന്നതാണല്ലേ?"


ക്ലീറ്റസ്: "കാലത്ത് തന്നെ ഇതുപോലുള്ള വർത്തമാനങ്ങൾ കസ്റ്റമേഴ്സിനോട് പറയല്ലേ പോളി. ദൈവകോപം ഉണ്ടാകും."


പോളി: " രാവിലെ തന്നെ വന്ന് നാണമില്ലാതെ തെണ്ടാം അല്ലെ?"


ക്ലീറ്റസ്: "വിശക്കുന്നവർക്ക് ആഹാരം കൊടുക്കണമെന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത്."


പോളി:"കർത്താവ് അങ്ങനെ പറഞ്ഞതനുസരിച്ചാണ് ഞാൻ ഇന്നലെ വരെ നിനക്ക് പാലും പഞ്ചസാരയും ബാക്കി സാധനങ്ങളും എല്ലാം തന്നിരുന്നത്. ഇനി കഴിഞ്ഞ മാസത്തെ കടം വീട്ടി കഴിഞ്ഞു വാങ്ങിച്ചാൽ മതി."


മ്ലാനതയോടെ ക്ലീറ്റസ് പറഞ്ഞു: "കൊറോണ കാരണം കടയെല്ലാം അടക്കണമെന്ന് ഉത്തരവ് ഉടൻ വരും. ഇന്നത്തെ കൂടി പാല് തന്നിരുന്നെങ്കിൽ കുട്ടികൾക്ക് ആശ്വാസായേനെ. നാളെ ഞാൻ തീർച്ചയായും കടം വീട്ടും. ഇത് എന്റെ ഉറപ്പ്."


പോളി മനസ്സില്ലാ മനസോടെ പാൽ പൊതി ക്ലീറ്റസിന് കൈമാറി. അപ്പോൾ പോളിയുടെ കൈകൾ പിടിച്ച് ക്ലീറ്റസ് പറഞ്ഞു. "ഈ മനസ്സ് ഞാൻ ഒരിക്കലും മറക്കില്ല."


പോളി :"മറന്നൊള്ളൂ, എനിക്ക് എന്റെ കാശ് മതി"        


ക്ലീറ്റസ് പോയ ശേഷം പോളി ചിന്തിച്ചു. എന്തുക്കൊണ്ടാണ് ഇന്നലെ വരെ ഇല്ലാത്ത നന്ദിയും കൈപിടിത്തവും എന്ന്.


തിരികെ വീട്ടിലേക്ക് വന്ന ക്ളീറ്റസിനോട് ഭാര്യ: എത്രയും പെട്ടെന്ന് ചെറിയ ജോലിയെങ്കിലും ചെയ്തു കടമെല്ലാം വീട്ടാൻ നോക്കണം.


ക്ലീറ്റസ്: ആദ്യം ഈ അസുഖം മൂർച്ഛിക്കാതിരുന്നാൽ മതിയായിരുന്നു.


ഭാര്യ: കഴിഞ്ഞുള്ള കാര്യം ആണ് പറയുന്നത്.


ക്ലീറ്റസ്: അത് അപ്പോൾ നോക്കാം. ഞാൻ ഇപ്പോൾ ചാക്കോയുടെ വീട്ടിൽ പോയിട്ട് വരാം. 


രാത്രി തിരികെ വീട്ടിൽ വന്ന പോളിക്ക് ശരീര വേദനയും തല വേദയും അനുഭവപ്പെട്ടു. പനിക്കുള്ള ലക്ഷണമാണെന്ന് വിചാരിച്ചുക്കൊണ്ട് രോഗ ശമനത്തിനുള്ള ഗുളിക കഴിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം പനി കുറയുന്നില്ല. തളർച്ചയും അനുഭവപ്പെട്ടു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ പോളി ഭാര്യ ലില്ലിയെയും കൂട്ടിക്കൊണ്ട് ആശുപത്രിയിലേക്ക് പോയി.


പനിക്കും കൊറോണക്കും കൂടി പരിശോധന നടത്തിയ ഡോക്ടർ പോളിക്കും ലില്ലിക്കും കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ സ്ഥലപരിമിതി കാരണവും രോഗത്തെ പ്രാരംഭത്തിൽ തന്നെ കണ്ടെത്തിയതിനാലും വീട്ടിൽ കിടന്നുള്ള ചികിത്സക്ക് ഡോക്ടർ നിർദ്ദേശം നൽകിയതനുസരിച്ച് അവർ വീട്ടിൽ കഴിയാൻ ആരംഭിച്ചു.


ഈ വിവരം നാട്ടുക്കാർ അറിഞ്ഞതിനെ തുടർന്ന് ഗ്രാമത്തിലെ പരമാവതി ആളുകളിലേക്ക് ചായക്കടയിലെ സംസാരം വഴിയും അല്ലാതെയും കാട്ട് തീ പോലെ പടർത്തിക്കൊണ്ടിരുന്നു. അപ്പോഴും ഗ്രാമത്തിലെ ആർക്കും വരാതിരുന്ന ഈ രോഗം എങ്ങനെ പോളിയെയും ലില്ലിയെയും ബാധിച്ചു എന്ന് അവർ പരസ്പരം ചിന്തിച്ചു. പൊളിയും ഭാര്യയും ശരിയായ മരുന്നുകൾ കഴിച്ചുക്കൊണ്ടും പ്രാർത്ഥനയോടെയും ദിവസങ്ങൾ തള്ളി നീക്കി.


ഒരു ദിവസം ക്ലീറ്റസിന്റെ വീടിന്റെ അയൽവാസിയായ ചാക്കോയുടെ വീട്ടിലേക്ക് ബന്ധുവായ ഒരു നേഴ്‌സ് വരുന്നത്. ചാക്കോയുടെ പടിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന നേരത്താണ് അവൾ ക്ലീറ്റസ് അയാളുടെ മുറ്റത്തുള്ള ചെടികൾ നന്നയ്ക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. എവിടെയോ കണ്ട മുഖചായ പോലെ അവൾക്ക് തോന്നി. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന കാര്യം അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ ജോലിചെയ്യുന്ന ആശുപത്രിയിൽ ക്ലീറ്റസ് കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് റിസൾട്ട് ആയി വീട്ടിൽ താമസിച്ചുള്ള ചികിത്സക്ക് ഡോക്ടർമാർ പറഞ്ഞു അയച്ച വിവരം.


ശേഷം അവൾ ക്ലീറ്റസിനോട് രോഗ വിവരം ചോദിച്ചു അപ്പോൾ ക്ലീറ്റസ് പറഞ്ഞു :"ആതെല്ലാം എന്നേ വിട്ടു മാറി."

നഴ്സ് :" പിന്നീട് ടെസ്റ്റ്‌ നടത്തിയോ? എത്രയും പെട്ടെന്ന് ചെയ്യണം. ഒപ്പം വാക്സിൻ കുത്തി വപ്പും."


ചാക്കോ ഇവരുടെ സംസാരം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി വന്നു ചോദിച്ചു: "ആരുടെ രോഗ കാര്യത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്?

ഈ ചോദ്യം കേട്ടയുടനെ ക്ലീറ്റസ് നേരെ വീട്ടിലേക്ക് പാഞ്ഞു പോയി വാതിൽ അടച്ചു.

നഴ്സ്: "ക്ലീറ്റസ് ചേട്ടന്റെ കൊറോണ പോസിറ്റീവ് കാര്യം."


ചാക്കോ ഇത് കേട്ടയുടനെ ഞെട്ടി തരിച്ചു പറഞ്ഞു:"ഇന്നലെ വരെ ക്ലീറ്റസുമായി അടുത്തിടപെഴക്കി സംസാരിച്ചിട്ടും ഇതേ സംബന്ധിച്ച് ഒറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല. ഇത്ര നെറികെട്ടവനായല്ലോ ഇവൻ." 


പിന്നീട് നേരെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം നഴ്സിനെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. ടെസ്റ്റ്‌ റിസൾട്ട്‌ ചാക്കോക്കും കുടുംബങ്ങൾക്കും എതിരായിരുന്നു. പക്ഷേ അവനിലെ കൊറോണ ഭയം ക്ലീറ്റസിനോടുള്ള ശത്രുത ഉടലെടുക്കുകയും പകയുടെ കനൽ തരി ഊതി കത്തിച്ചുക്കൊണ്ട് നാട്ടുകാരായ ചില സുഹൃത്തുക്കളോട് ഫോൺ ചെയ്ത് ക്ലീറ്റസിന്റെ രോഗത്തെ പറ്റി പറഞ്ഞു.


അവർ ചെന്ന് ഈ വിവരം നാട്ടുകാരെ അറിയിച്ചു. ഞെട്ടലോടെ രോഗാവസ്ഥയെ പറ്റി കേട്ട നാട്ടുക്കാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസുകാർ ആരോഗ്യ പ്രവർത്തകരോടൊപ്പം ക്ലീറ്റസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.


നാട്ടുക്കാരിൽ ചിലർ വഴിയിൽ വച്ച് ക്ലീറ്റസിനെ കാണാൻ ഇടയായി. കണ്ടയുടനെ ശക്തമായ രീതിയിൽ ശകാരിക്കുകയും സംഗതിയുടെ ഗൗരവം അയാളെ ഭോദ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ ക്ലീറ്റസിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. "നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമില്ല. അത്‌ പഴയ ചെറിയ കൊറോണ മാത്രമാണ്. അത്‌ വന്ന വഴിയെ പോയി. പിന്നെ എനിക്കും അങ്ങോട്ട് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല എന്ന് നിങ്ങൾ ഓർത്തോള്ളൂ എന്റെ മാന്യതയെ ഓർത്ത്‌ ഞാൻ മിണ്ടുന്നില്ല.". 


ഇത് പറഞ്ഞു തീരുമ്പോഴേക്കും അവനെ അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസ് വഴിയിൽ വച്ച് തന്നെ ക്ലീറ്റസിനെ കാണുകയും വണ്ടിയിൽ നിന്നിറങ്ങി ശേഷം ഉടനെ ലാത്തിക്കൊണ്ട് അവന്റെ പുറത്ത് അടിക്കുകയും ചെയ്യ്തു.


അടിയുടെ വേദനയിൽ ഓടിയ ക്ലീറ്റസിനെ പിന്തുടർന്ന് പിടിച്ച പോലീസ് അവിടെ വച്ച് രണ്ടാം തവണയും ലാത്തിക്കൊണ്ട് പ്രഹരിക്കുകയും അതിൽ കീഴടങ്ങിയ നിമിഷം ആരോഗ്യ പ്രവർത്തകരുടെ വാനിൽ കയറ്റിയ ശേഷം വീട്ടിൽ ചെന്ന് ബാക്കി കുടുംബാഗങ്ങളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവിടെ നടന്ന കൊറോണ ടെസ്റ്റിൽ ക്ലീറ്റസിനും കുടുംബാഗങ്ങൾക്കും കൊറോണ മാറിയിട്ടില്ല എന്ന് സ്ഥിരീകരിക്കുകയും തുടർചികിത്സക്ക് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്യുന്നു.


കൊറോണ സുഖപ്പെട്ടതിന് ശേഷം ക്ലീറ്റസിന് എപ്പിഡെമിക് ഡിസീസ് ആക്ട് 1897 ഉം കോവിഡ് 19 റെഗുലേഷൻ ആക്ട് 2020ഉം ചേർത്ത് 6 മാസത്തെ തടവിന് കോടതി വിധിക്കുന്നു.


വിധികേട്ട് വിഷമിക്കുന്ന ക്ലീറ്റസ് പോളിയെ ഫോണിൽ വിളിക്കുന്നു.


ക്ലീറ്റസ്: "പോളി എന്നോട് ക്ഷമിക്കണം. ബുദ്ധി മോശം കൊണ്ടും അഹങ്കാരം കൊണ്ടും എന്നോടൊപ്പം എല്ലാവരും നശിക്കണം എന്ന ഒറ്റ വിചാരത്തിൽ കഴിഞ്ഞ എനിക്ക് ദൈവം തന്ന രോഗവും പിന്നീട് ആളുകളോട് ചെയ്ത നന്ദി കേടും കാരണം കാലം എന്നെ ഇരുമ്പഴിക്കുള്ളിലാക്കി."


പോളി: "എനിക്ക് തന്നോട് ഒന്നുമില്ല. നിനക്ക് കിട്ടാനുള്ള ശിക്ഷ കിട്ടി തുടങ്ങി. എല്ലാം കണ്ടു പിടിച്ചുകൊണ്ട് നിന്റെ തെണ്ടി തീറ്റ ഞാൻ പണ്ട് തന്നെ അവസാനിപ്പിക്കണമായിരുന്നു. ഇത്തിരി വൈകി പോയി. ഇന്നേ വരെ നീ കള്ളകഥ നിറഞ്ഞ മാറാ രോഗം കാരണം പണിക്ക് പോകാതെ ഇരിക്കുകയാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കുകയും കഴിഞ്ഞ മാസത്തോട് കൂടി വിൽപ്പന അവസാനിപ്പിക്കണം എന്നും കരുതിതാണ്. ഇനി എനിക്കുള്ള കടവും കോടതി പിഴയും കഷ്ടപ്പെട്ട് പണിയെടുത്ത് കൊടുക്ക്. തനിക്കത്തിന് വിയർപ്പിന്റെ അസുഖമാണല്ലോ അല്ലെ. ഇനിയെങ്കിലും നിന്റെ ഭാര്യയെയും മകളെയും ഓർത്തെങ്കിലും ഒന്ന് മാറാൻ ശ്രമിക്കുക. " ഇത് പറഞ്ഞ ഉടൻ പോളി ഫോൺ ഓഫ്‌ ചെയ്തു. 


ക്ലീറ്റസ് നിറകണ്ണുകളോടെ സ്വയം മനസ്സുരുകി ജയിലിന്റെ അഴികളിൽ തല ചെരിച്ചു ചിന്തകളെ അയവിറക്കി ദിവസങ്ങൾ കഴിച്ചുക്കൂട്ടി.


ചാക്കോയുടെ കുടുംബത്തിലെ അംഗങ്ങൾക്ക് രോഗം സുഖപ്പെട്ടു. പക്ഷേ ദൗർഭാഗ്യവശാൽ കൊറോണ മൂലം ചാക്കോ ഈ ഭൂമിയിൽ നിന്ന് വിടവാങ്ങുകയും കുടുംബത്തിന്റെ അവസ്ഥ കടുത്ത ദാരിദ്രത്തിൽ ചെന്നെത്തിയതിനെ തുടർന്ന് ചാക്കോയുടെ മകൻ ജീസൻ കുടുംബത്തെ രക്ഷിക്കാൻ പഠനം ഉപേക്ഷിച്ചുക്കൊണ്ട് കൊറോണ മാറി സുഖപ്പെട്ട പോളിയുടെ പലചരക്ക് കടയിൽ ചില്ലാനം പൊതിഞ്ഞു കൊടുക്കാൻ തയ്യാറായി. 


അവന്റെ അവസ്ഥ അറിഞ്ഞ പോളി പറഞ്ഞു, "എങ്ങനെയെങ്കിലും പഠനം തുടരണം അത്‌ ഡിസ്റ്റന്റ് ആയി പഠിച്ചിട്ടും ആകാം."

ജീസ്സൻ : "അതിനെ പറ്റി ഞാൻ ആലോചിക്കുന്നുണ്ട്."

അങ്ങനെ മനസ്സിലാമനസ്സോടെ അടുത്ത ദിവസം മുതൽ അവനെ ജോലിക്ക് അനുവദിച്ചു.


പോളിയും ഭാര്യയും അവരുടെ രോഗം സൗഖ്യമായതിന് ശേഷം പള്ളിയിൽ പോയി ദൈവത്തോട് നന്ദി പറഞ്ഞു തിരികെ വരുന്ന നേരം വഴിയിൽ വച്ച് പള്ളിയുടെ വികാരി അച്ഛനെ കാണുന്നു. 

പോളി : "ഈശോ മിശിഹാക്ക് സതുതിയായിരിക്കട്ടെ!"

വികാരി അച്ഛൻ : "എപ്പോഴു ഇപ്പോഴും സ്‌തുതിയായിരിക്കട്ടെ. രോഗമെല്ലാം നന്നായി സുഖപ്പെട്ടല്ലേ?"


പോളി : "അതെ. എല്ലാം ദൈവാനുഗ്രഹം കൊണ്ട് സൗഖ്യപ്പെട്ടു. പിന്നെ അച്ഛൻ എവിടെ പോയി വരികയാണ്?"

വികാരി അച്ഛൻ :"ഞാൻ ആദ്യ ഘട്ട വാക്സിൻ കുത്തി വക്കാൻ പോയതാണ്. നിങ്ങൾ വാക്സിൻ എടുത്തിരുന്നോ ?"


ലില്ലി : "ആശുപത്രിയിൽ വച്ച് വാക്സിൻ കുത്തിവച്ചിരുന്നു."

പോളി :"ഇനി രണ്ടാം വാക്സിൻ എടുക്കാൻ രണ്ടാഴ്ച കഴിഞ്ഞ് പോകണം "

വികാരി അച്ഛൻ : "എന്നാൽ പിന്നെ ദൈവം ഇനിയും സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ."


ക്ലീറ്റസിന് വാർദ്ധക്യത്തിലുള്ള അമ്മയും പിന്നെ ഭാര്യയും ഒരു മകളുമാണുള്ളത്. ക്ലീറ്റസ് ജയിൽ മോചിതനാകുന്ന ദിവസം വരെ നേർച്ചയും വഴിപാടുകളും ഒപ്പം തയ്യൽ പരിശീലനവുമായി അവന്റെ ഭാര്യ ജീവിതം മുന്നോട്ട് തള്ളി നീക്കുന്നു. എന്നാൽ ക്ലീറ്റസിന്റെ വീട്ടുക്കാർക്ക് വേണ്ടുന്ന അരിയും ആവശ്യ സാധനങ്ങളും വീട്ടിലേക്ക് പോളി തന്നെ എത്തിച്ചു കൊടുക്കാൻ അവന്റെ വീട്ടിലേക്ക് വരുന്നു.


ഇതുകണ്ട് ക്ലീറ്റസിന്റെ അമ്മ : "ആരാണ് മനസ്സിലായില്ല?" 

പോളി : "ഞാൻ ക്ലീറ്റസിന്റെ സുഹൃത്താണ് ഞാൻ അന്ന്യരായിട്ടല്ല ക്ലീറ്റസിനെയും നിങ്ങളെയും കണ്ടിരിക്കുന്നത്, ബന്ധുക്കളായാണ്."


ക്ലീറ്റസ്ന്റെ അമ്മ നിറകണ്ണുകളോടെ: "എത്ര പറഞ്ഞാലും അവൻ മേലനങ്ങി ഒന്നും ചെയ്യാറില്ല. ഞാൻ അവനെ ഒരുപാട് ചീത്ത പറയുകയും ശപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കണ്ടില്ലേ എന്റെ മോൻ അനുഭവിക്കുന്നത്."


സാധനങ്ങൾ എല്ലാം വീടിന്റെ ഉമ്മറത്ത് വച്ച ശേഷം പോളി ആ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു:" എല്ലാം പെട്ടന്ന് ശരിയാകും."


ഇത് പറഞ്ഞ കഴിഞ്ഞ് ആ അമ്മയെ പതിയെ കസാരയിൽ ഇരുത്തിക്കൊണ്ട് പുഞ്ചിരിയോടെ നോക്കി പറഞ്ഞു:"അവൻ എന്നെ ഫോണിൽ വിളിച്ചിരുന്നു. തിരിച്ചറിവിന്റെ സ്വരം അവനിൽ ഉണ്ടായിട്ടുണ്ട്. അവൻ വന്ന് പണിയെടുത്ത് ഈ കുടുംബത്തെ പോറ്റും അമ്മ നോക്കിക്കോള്ളൂ. പിന്നെ ആറ് മാസത്തെ തടവ് അതിന്റെ കാര്യത്തിൽ ഞാൻ ഒരു വക്കീലിനെ കണ്ട് ശിക്ഷ കാലയളവിന്റെ ഇളവിനായി ശ്രമിക്കുന്നുണ്ട്."


ക്ലീറ്റസിന്റെ അമ്മ :" ഇതിനെല്ലാം എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിഞ്ഞു കൂടാ മോനെ "


പോളി :" നമ്മളെല്ലാം മനുഷ്യരല്ലേ, കുറ്റവും കുറവുകളും എല്ലാം ഉണ്ടാകും. എന്നാൽ സ്വയം കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നേരായ വഴിക്ക് തിരിയാൻ വേഗം ശ്രമിക്കണം എന്ന് മാത്രം. അത്രയേയുള്ളൂ."


ആ സമയം ക്ലീറ്റസിന്റെ ഭാര്യ വിമല തയ്യൽ പരിശീലന ക്ലാസ് കഴിഞ്ഞ് മകളോടൊപ്പം വീട്ടിൽ തിരിച്ചെത്തി.


വിമല പോളിയെ നോക്കി: " പോളി ചേട്ടനല്ലേ?"

പോളി: "എങ്ങനെ മനസ്സിലായി?

വിമല: "ക്ലീറ്റസ് ചേട്ടൻ ഇടക്ക് പറയും സ്ഥിരമായി ടൗണിൽ നിന്ന് ചേട്ടന്റെ കടയിലെ പർച്ചേഴ്സിനെ പറ്റി. ഞങ്ങളുടെ ഈ അവസ്ഥക്ക് കാരണം ക്ലീറ്റസ് ചേട്ടന്റെ മടിയാണ്. വിധിയെ തടുക്കാൻ പറ്റില്ലല്ലോ."


പോളി :"ഇനി അതെല്ലാം പറഞ്ഞു ദുഖിക്കേണ്ട; അവനെ പെട്ടെന്നിറക്കാനുള്ള നടപടികൾ ഞാൻ നോക്കുന്നുണ്ട്."

മകളെ നോക്കിക്കൊണ്ട് :"പിന്നെ ഇവളുടെ പഠിപ്പ് നിർത്തരുത്."

വിമല: "ഇപ്പോൾ ഓൺലൈൻ ക്ലാസ് ആണ്."

പോളി മകളോട്: "പഠിച്ചു മിടുക്കിയാകണം കേട്ടോ."


ഒരു ദിവസം രാത്രി പോളിയും ജീസനും കൂടി കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന നേരത്ത് വഴിയിൽ വച്ച് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള കൊറോണ നിർദ്ദേശങ്ങളും നിയമങ്ങളും വണ്ടിയിൽ വിളിച്ചു പറഞ്ഞുക്കൊണ്ട് പോകുന്നത് കേൾക്കുന്നു.  "കൊറോണ പരക്കുകയാണ്. പഞ്ചായത്ത് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് കടകൾ നാളെ മുതൽ അനശ്ചിത കാലത്തേക്ക് അടച്ചിടേണ്ടതാണ് ".  


Rate this content
Log in

Similar malayalam story from Drama