രണ്ട് ഇന്ത്യക്കാർ
രണ്ട് ഇന്ത്യക്കാർ
തെളിഞ്ഞ മാനത്ത് പാറിക്കളിക്കുന്ന ത്രിവർണ്ണ പതാക. മല്ലികയുടെ സുഗന്ധവും ദേശീയ ഗാനങ്ങളുടെ താളാത്മകതയും നിറഞ്ഞ അന്തരീക്ഷം. സ്വാതന്ത്ര്യദിനമായിരുന്നു അത്, ഒരു രാജ്യത്തിന്റെ പിറവി ആഘോഷിക്കുന്ന ദിവസം. പക്ഷേ, ഒരു ആ
ഗ്രാമത്തിലെ ദളിത് പെൺകുട്ടിയായ ആശയ്ക്ക് ആഘോഷത്തിൽ നെഞ്ചിൽ ഒരാന്തലാണുണ്ടയത്.
രാജ്യം സ്വാതന്ത്ര്യത്തിൽ ആനന്ദിച്ചപ്പോൾ, ആശ സ്വാതന്ത്രo നുണഞ്ഞിട്ടുണ്ടായിരുന്നില്ല.
അവളുടെ ഗ്രാമം അപ്പോഴും ജാതിയുടെ ബലിഷ്ട കരങ്ങളിൽ ഒരിറ്റ് ശ്വാസത്തിന് വേണ്ടി കേഴുകയായിരുന്നു.
കാലത്തിന്റെ വൈകല്യത്തിൽ മുളപൊട്ടിയ വിഷസർപം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്തെങ്കിലും അവ അച്ചടിശിലുകളിൽ പര്യവസാനിച്ചു. ഗ്രാമക്കിണർ അവളുടെ കൈ കൾക്ക് വിലങ്ങിട്ടു. കിലോമീറ്ററുകൾ വെള്ളത്തിനായി അവളെ കാത്തിരുന്നു. കുട്ടികൾ അവളെ ഒറ്റപ്പെടുത്തപ്പെടുത്തി.അവരുടെ അച്ചനമ്മാ ർ അവളെ തെട്ടു കൂടാന്ന് പറഞ്ഞുവത്രേ.അവള്ക്ക് വിദ്യാഭാസം ദുസ്വപ്നമായി.
ഗ്രാമം പതാക ഉയർത്താൻ ഒത്തുകൂടി, ആശ അതിന്റെ അരികിൽ ഒരു ശബ്ദമില്ലാ കാണിയായി നിന്നു. ഐക്യത്തിന്റെയും പുരോഗതിയുടെയും ഉന്നത ആദർശങ്ങളാൽ നിറഞ്ഞതായിരുന്നു പ്രസംഗങ്ങൾ. സമാധാനത്തിന്റെയും ഒത്തൊരുമയുടെയും രക്തക്കറ പുരണ്ട സ്വാതന്ത്യത്തിൻ്റെ കഥകൾ പുച്ചത്തോടെ കേൾക്കാനേ അവൾക്ക് കഴിഞ്ഞൊള്ളു. താഴെയുള്ള മണ്ണിൽ നടമാടികൊണ്ടിരിക്കുന്ന അസമത്വത്തിൻ്റെ ചെളി പൊത്തി മറച്ചിട്ടല്ല സ്വാതന്ത്രം ആഘോഷിക്കേണ്ടത് . സത്യത്തിൽ ആരുടേതാണീ സ്വാതന്ത്രം.
അത്ഭുതം അവളെ വിട്ട് മാറിയില്ല.. സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഒരു രാജ്യം, അതിന്റെ പൗരന്മാർ ഇപ്പോഴും അടിമകളും ഉടമകളും ആയി ജീവിക്കുന്നു. സ്വാതന്ത്രo കിട്ടിയവർ ആഘോഷിക്കുന്നു, കിട്ടാത്തവർ അതിനെ ശപിക്കുന്നു.
എന്നിട്ടും, ആശ തളർന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ആത്മാവിൽ പ്രചോദനം ഉൾക്കൊണ്ട്, അവൾക്ക് ഒരു പ്രതീക്ഷയുടെ തിരിനാളം കത്തി തുടങ്ങി . ജാതിയുടെ മൃഗിയതയെ കുറിച്ച് ആളുകളെ ബോധിപ്പിക്കാൻ ഒരു ചെറിയ ഗ്രൂപ്പ് ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തിലെ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരമായി അത് വിനിയോഗിക്കാൻ തീരുമാനിച്ചു. അത് ഒരു ഭീമാകാരമായ ദൗത്യമായിരുന്നു, പക്ഷേ അവൾ ഉറച്ചു നിന്നു. ദളിതർ അവൾക്ക് ചുറ്റും കൂടി അവളെ കേൾക്കാൻ കാതോർത്തു.
സൂര്യൻ ആഴിയിൽ അസ്തമിച്ചു . ഗ്രാമം ഇരുട്ടിനെ പുണർന്നു. ഗ്രാമത്തിൽ നീണ്ട നിഴലുകൾ വീണു, അവൾ എഴുന്നേറ്റു രണ്ടാം സ്വാതന്ത്യത്തിനായി . ഒരു പുതിയ ഇന്ത്യയുടെ പ്രതീകമായിരുന്നു അവൾ, ജാതി, മതം, ലിംഗഭേദം നോക്കാതെ എല്ലാവർക്കും സ്വപ്നം കാണാനും അവകാശങ്ങൾ നേടിയെടുക്കാനുമുള്ള സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യ. മുന്നിലെ വഴി ദുർഗഡ മേറിയതാണ്, പക്ഷേ ഓരോ ചുവടിലും അവൾ അസമത്യത്തിന്റെ തലയറുക്കാൻ വെമ്പൽ കൂട്ടി, ഇന്ത്യയുടെ യഥാർത്യ സ്വാതന്ത്രത്തിലേക്ക് ഒരു ദിവസത്തോട് അടുക്കുകയായിരുന്നു. കൂടെ ഒരു പറ്റം അബലരും .
കണ്ണിൽ കണ്ടതൊക്കെ തച്ച് തകർത്ത് മുന്നേറി . തെട്ട് കൂടാത്ത കിണറ്റിൽ ഇറങ്ങി കുളിച്ചു. പ്രബലരെ അമ്പലരാക്കി അംഗബലം ആയുധമാക്കിയുള്ള ഒരു അറ്റ കൈ പ്രയോഗം .
വിവരമറിഞ്ഞ് പോലീസ് സന്ന്യാഹം സ്ഥലം വളഞ്ഞു . മാവേകൾ കാടിറങ്ങിയത്രേ. ഒരു താക്കീത് പോലും നൽകാതെ ജനമദ്ധ്യത്തിലേക്ക് വെടിയുതിർത്തു. ജനകൂട്ടം ചിന്നിചിതറി ഓടി . മദ്ധ്യത്തിൽ ഉറച്ച കാൽ വെപ്പ്കളോടെ ഒരു സ്ത്രീ രൂപം മുന്നോട്ട് തന്നെ .
ഗോ ബാക്ക്
പോലീസ് അലറി . ഒരു കൂസലുമില്ലാതെ അവൾ ലോകത്തോട് വിളിച്ചു പറഞ്ഞു
ഇൻ കുലാബ് സിന്ധാബാദ്
താനുമൊരു സ്വതന്ത്ര പോരാളിയാ ണെന്നവൾ തിരിച്ചറിഞ്ഞ നിമിഷം. സദൗര്യം പോലീസ് ബറ്റാലിയൻ്റെ തോക്കിലേക്ക് നടന്ന് കയറി , ഇന്ത്യയുടെ സമ്പൂർണ്ണ സ്വാതന്ത്രത്തിനായി .
