പ്രണയ മഴ
പ്രണയ മഴ
രാത്രി കിടക്കുമ്പോൾ തന്നെ ഉണ്ടായിരുന്ന ചാറ്റൽ മഴ ഒരു പേമാരിയിലേക്ക് വളർന്നപ്പോൾ അവൾ നിദ്രയുടെ അഗാധമായ ഗർത്തങ്ങളിൽ ഏകാകിനിയായി അലയുകയായിരുന്നു .അമ്മയുടെ ശകാരം കേട്ട് കണ്ണുകൾ പണിപ്പെട്ട് തുറക്കുമ്പോഴും പുറത്തു മഴ ഹാജരുണ്ടായിരുന്നു ,പല്ല് പോലും തേക്കാതെ ,ഉമ്മറത്തേക്ക് വന്ന് നൂലിഴകളായി പെയ്തിറങ്ങുന്ന മഴയെ ആകമാനം കണ്ടു ,പെണ്ണ് രാവിലെതന്നെ മാനത്തു നോക്കി ഇരിക്കുന്നുണ്ട് ,പോയി പല്ല് തേച്ചു വാടീ ,അമ്മയുടെ ശകാരം അവളെയുണർത്തി .ദിവാ സ്വപ്നത്തിൽ നിന്നുണർന്ന് നടക്കുമ്പോളും ഉള്ളിൽ സന്തോഷം കിനിഞ്ഞു. ഒരുവിധത്തിൽ ചായ കുടിച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു യുവാവ് ദേവ ദൂതനെ പ്പോലെ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്,കണ്ണ് വെട്ടിക്കാൻ അവൾ ശ്രമിച്ചെങ്കിലും അതയാളുടെ മുഖത്തു തറച്ചു നിന്നുഒരു ചിരി സമ്മാനിച്ച് കൊണ്ട് അയാൾ വഴി മാറിയപ്പോൾ പ്രണയാവേശത്തിന്റെ പെരുമഴ അവളിൽ പ്രളയം തീർത്തു ,ഹൃദയത്തിന്റെ അതിർവരമ്പുകൾ കടന്ന് അത് അവളിൽ ഒരു ഉന്മേഷം തീർത്തു ,രാവിലെ കണ്ട സ്ഥലത്തു അയാളെ കണ്ടില്ല ,അധികം ആൾ സഞ്ചാരമില്ലാത്ത ഇടവഴിയുടെ തുടക്കത്തിൽ അയാളെ അവൾ കണ്ടെത്തി ,യാതൊരു ജീവിയുമില്ലാത്ത ആ പ്രദേശത്തു ഇണക്കുരുവികളെപ്പോലെ അവർ ആനന്ദിക്കുമ്പോൾ ഒരു പൂമഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു

