STORYMIRROR

Anakha A

Drama Fantasy

4.3  

Anakha A

Drama Fantasy

സ്വപ്നവും പതിനാറും

സ്വപ്നവും പതിനാറും

4 mins
439

ഒരു ദീർഘ ശ്വാസം അതു മാത്രമേ എനിയ്ക്കോർമ്മയുള്ളൂ. പിന്നീട് എൻ്റെ ചുറ്റിലും കറുപ്പ് വ്യാപിച്ചു. ഞാൻ ജീവിച്ച ജീവിതം പകുതി വെച്ച് നിർത്തിയാണോ ഞാൻ വന്നത്? ഒന്നും മനസ്സിലാവുന്നില്ല. പതിയെ എൻ്റെ ചുറ്റിലുമുള്ള കറുപ്പ് നിറം മായാൻ തുടങ്ങി. വല്ലാത്തൊരു പ്രകാശം എൻ്റെ കണ്ണിൽ വിരിഞ്ഞു. കാണുന്ന നിറമെല്ലാം കണ്ണിലൂടെ തുളഞ്ഞ് കയറി തലയിൽ തട്ടി നെഞ്ചിൽ തെളിഞ്ഞു വന്നു. എനിക്കെന്താണ് സംഭവിക്കുന്നത്? ഒന്ന് തീർച്ച ഞാൻ മരിച്ചിട്ടില്ല. മരിച്ചവർക്ക് കണ്ണ് കാണാൻ പറ്റില്ലല്ലോ.. ഇതെല്ലാം ഒരു തോന്നലാണെന്നു ഉറപ്പ് വരുത്തിക്കൊണ്ട് തൊട്ടടുത്ത് തൻ്റെ ജീവനറ്റ ശരീരം കണ്ട് ദേവയാനി ഞെട്ടിത്തരിച്ചു. അതെ ഞാൻ മരിച്ച് പോയിരിക്കുന്നു. പക്ഷേ എൻ്റെ ശരീരത്തിലെ ചൂട് എനിക്കനുഭവപ്പെട്ടു. പെട്ടന്നാണ് ഒരു അലർച്ച ഞാൻ കേട്ടത്. ജീവനറ്റ എൻ്റെ ശരീരത്തിനു ചുറ്റും ആളുകൾ കരഞ്ഞു കൂടി നിൽക്കുന്നു. കടും നിറങ്ങൾ എന്നെ ആകർഷിച്ചു കൊണ്ടുപോയത് കൂട്ടത്തിലേറ്റവും കണ്ണീർ പൊഴിഞ്ഞ അമ്മയുടെ അടുത്താണ്. ചുള്ളിവുകൾ മാറാത്ത അവരുടെ കൈകാൽ കണ്ണീരാൽ കുതിർന്നിരുന്നു. ദേവയാനി തൻ്റെ കരങ്ങൾ അവരുടെ തലയിൽ വെച്ചു പക്ഷേ ആ സ്പർശനം അവരറിഞ്ഞില്ല. പൊടിപടലങ്ങൾ കാറ്റിൽ പാറവേ ദേവയാനിക്ക് ശരീര ഭാരം കുറയുന്നത് പോലെ തോന്നി. ആ ഭാരക്കുറവ് അവളെ കാറ്റിൽ പറത്തി. പറക്കുമ്പോൾ തൻ്റെ ശരീരത്തെ ശുദ്ധിപെടുത്തുവാൻ വേണ്ടി താങ്ങികൊണ്ടു പോകുന്നത് കണ്ട് അവൾ അതിയിച്ചു പോയി. ഇവിടെ ഞാൻ ഭാരകുറവാൽ കാറ്റിൽ പാറുന്നു, മറുവശത്ത് എന്നെ താങ്ങികൊണ്ട് പത്തു പേർ പോകുന്നു. മരണശേഷവും ജീവിതം എത്ര വിചിത്രമാണ്. ജനനവും മരണവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു. ജനിച്ചു വീഴുന്ന കുഞ്ഞിനെ വാരി പുണരാനും കുളിപ്പിക്കുവാനും ഒന്നിലധികം പേർ കാത്തിരിക്കും അതുപോലെ തന്നെയാണ് മരിക്കുമ്പോഴും ഒന്നിലധികം പേർ. കാറ്റിൽ പറക്കുന്നത്തിൻ്റെ ഇടയിൽ എൻ്റെ കണ്ണിലുടക്കിയ ചിത്രം മറ്റോന്നാണ് എൻ്റെ മുഖം പോലും കാണാൻ വയ്യാതെ മാറിനിൽക്കുന്ന എൻ്റെ കൂട്ടുകാർ. അവരാണ് എൻ്റെ ജീവിതത്തിനെ കൂടുതൽ വർണ്ണ ശബലമാക്കിയത്. ഇന്നവർ എൻ്റെ നിറം മങ്ങിയ മുഖം കാണാൻ പോലും മടിക്കുന്നു. പാവങ്ങൾ. യാത്ര മതിയാക്കി ഒരു അപ്പൂപ്പൻ താടി പോലെ ഒരു ചില്ലയിൽ ഞാൻ സ്ഥാനമുറപ്പിച്ചു. ഞാൻ വന്നിരുന്നത് ഇനി എൻ്റെ ശരീരത്തെ എന്തു ചെയ്യണം എന്ന ചർച്ച നടത്തുന്നവരുടെ ഇടയിലാണ്. കത്തിയമരുന്നതോ അതോ മണ്ണിലൂടെ അലിഞ്ഞു ചേരുന്നതോ ? ഏതാവും അവർ തീരുമാനിക്കുക ? എന്തായാലും എൻ്റെ തീരുമാനത്തിനു എന്നത്തേയും പോലെ ഇന്നും പ്രസക്തിയില്ല. ഒടുവിൽ കത്തിയമരാനാണ് തീരുമാനം. നല്ലത്.. കാറ്റിൽ തീ ചൂളയായി പാറനാണ് എനിക്കും ഇഷ്ടം. അതാ കുളിപ്പിച്ച് കുട്ടപ്പനാക്കി എന്നെ ഉമ്മറ കോലായിൽ കൊണ്ട് വെച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും സുന്ദരിയാണ് അതുകൊണ്ടല്ലേ ആരും എൻ്റെ മുഖത്തിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത്. കർമ്മങ്ങൾ ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ചെറിയച്ഛനാണ്. പൂവും അരിയും മേലാകെ വിതറി സുഗന്ധമുള്ള ചന്ദനത്തിരികളാൽ ഞാൻ പോകുകയാണ്, കത്തിയമരാൻ. വീണ്ടും ഒരു കൂട്ട അലർച്ച. ഇനിയാരും കാണാൻ ഇലല്ലോ? എടുക്കുകയാണ്, മുന്നറിപ്പോടെ എൻ്റെ ശരീരത്തെ അവർ താങ്ങി കൊണ്ട് പോയി. ചുറ്റിലും ഒരു മഴക്കാല അന്തരീക്ഷം. മൂടി കെട്ടി നിൽക്കുന്ന പ്രകൃതിയും മനുഷ്യരും. ആളൊഴിയാത്ത വീട്ടിലെ ഒരു മൂലയിൽ എൻ്റമ്മ ഇപ്പോഴും കരയുകയാണ്. പാവം, ഇനി ആ സ്ത്രീക്ക് ആരാണുള്ളത്? കാലം തെറ്റി പിറന്ന മകളും വിടവാങ്ങി. മകളുടെ അച്ഛൻ എന്നോ ഉപേക്ഷിച്ച് പോയതാണ്. മരിച്ചു മണ്ണോടു ചേർന്നോ അതോ ജീവിച്ചിരിക്കുന്നുണ്ടോ ഒന്നും അറിയില്ല. എന്നെക്കാൾ മരിക്കാൻ അർഹത അമ്മക്കാണ് കാരണം അവർക്ക് ഇനി ജീവിക്കാൻ ആരുമില്ല. അങ്ങനെ ഒന്നാം നാൾ പിന്നിട്ടു. എൻ്റെ ശരീരത്തിലെ ചൂട് കുറയുന്ന പോലെ തോന്നി പക്ഷെ അതിലുപരി മറ്റുള്ളവരുടെ സങ്കടമായിരുന്നു കുറഞ്ഞത്. അവർ സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തിരിച്ചു വന്നത് പോലെ. ഒന്നുമില്ലെങ്കിലും എൻ്റേത് ഒരു ഹൃദയാഘാതമല്ലേ, കുറച്ച് ദിവസമെങ്കിലും അവർക്ക് ദുഃഖം ആചരിക്കാമായിരുന്നു. എന്നെ കാണാൻ വരുന്നവർ എന്നെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളൂ. ജീവിച്ചിരിക്കുമ്പോൾ ഇവരോനും എന്നോട് മിണ്ടിയിട്ടില്ല. സങ്കടത്തിൽ കൂടെ നിന്നിട്ടില്ല എന്നാലും മരിച്ചവരെ കുറ്റം പറയരുതെന്ന് അവർ വിശ്വസിച്ചിരുന്നു. നല്ലത്.. ഇപ്പോഴെങ്കിലും സമാധാനത്തോടെ ഇരിക്കാലോ. പക്ഷേ മരിച്ചു കഴിഞ്ഞിട്ട് സമാധാനിക്കാൻ എന്താണ് ഉള്ളത്, എല്ലാ കഷ്ടപ്പാടും ദുരിതവും ഭൂമിയിലല്ലേ, എന്നാലും പേരിനു ഒരു സമാധാനം. 

ദിവസങ്ങൾ കടന്നു പോകുന്നു എൻ്റെ ശരീരത്തിലെ ചൂടും, ചുറ്റിലുമുള്ളവരുടെ മനസ്സിലെ ചൂടും കുറഞ്ഞു. പക്ഷേ എന്നും ആളുകൾ കാണാൻ വരുന്നു , കഴിക്കാൻ കുറെ സാധനങ്ങൾ കൊണ്ട് വരുന്നു. ദിവസങ്ങൾ കടന്നു പോകുമ്പോൾ എനിക്ക് തോന്നുന്നു അവർ ആഘോഷിക്കാൻ പോകുന്നത് നടക്കാതിരുന്ന എൻ്റെ കല്യാണമാണെന്നു. സാരമില്ല ഇതെങ്കിലും ഒരു ആഘോഷമായി നടത്തട്ടെ അതെങ്കിലും കണ്ടിട്ടു എൻ്റെമ്മ സമാധാനിക്കട്ടെ. ജീവിച്ചിരിക്കുമ്പോൾ അവരുടെ ഏക ആതി എൻ്റെ കല്യാണമായിരുന്നു. എന്തായാലും അതിൻ്റെ ആവിശ്യം വന്നില്ല. എന്നാലും പറയാതെ പോയ എൻ്റെ പ്രണയത്തിൻ്റെ വിരഹം മനസ്സിൽ ഉണ്ടായിരുന്നു. എത്രയോ പേർ വന്നുപോയി പക്ഷേ വിനയേട്ടൻ മാത്രം വന്നില്ല. എന്നെ കാണാതിരിക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്? എന്ത് തെറ്റാ ചെയ്തതെന്നോ ? മരിച്ചു മാനത്ത് പുകയായിട്ടും നീ മനഃസാക്ഷിയോട് കള്ളം പറയുന്നോ? നീ അവനെ ജീവന് തുല്യം സ്നേഹിച്ചില്ലേ? എന്നിട്ട് അങ്ങനെയൊന്നുമില്ല എന്ന ഒരു വലിയ കള്ളവും. ഇതിനെക്കാൾ എന്ത് തെറ്റാണു ചെയ്യേണ്ടത്. നീ ചെയ്ത ചതിക്ക് അവൻ നിന്നോട് പൊറുകില്ല. അവൻ മാത്രമല്ല ഞാൻ പോലും നിന്നോട് പൊറുകില്ല. മനഃസാക്ഷിയുടെ മന്ത്രണം എൻ്റെ കാതുകൾ കീറി മുറിച്ച്. പക്ഷേ ഞാൻ അതു ചെയ്തത് എനിക്ക് വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ് ദേവയാനി തൻ്റെ തെറ്റ് മറ്റുള്ളവരിലേക്ക് ചേർത്ത് നൽകി. ജീവിക്കുമ്പോഴും മരിച്ചപ്പോഴും അവൾ മറ്റുളവരെയാണ് കൂടുതൽ ശ്രദ്ധിച്ചത്. തൻ്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും എന്നോ മണ്ണിൽ കുഴിച്ചു മൂടിയതാണ് , ഇപ്പൊൾ ശരീരവും മൂടിമറച്ചു. ഒരുപാട് ക്ഷീണം തോന്നുന്നു. ഭാരം കുറഞ്ഞു കുറഞ്ഞു കാറ്റിൻ്റെ ദിശയിൽ പാറാൻ തയ്യാറായി. മരിച്ചിട്ട് ഇന്ന് പതിനാറാം ദിവസമാണ്. ഇന്നത്തെ പൂജ കൂടി കഴിഞ്ഞാൽ പിന്നെ ഒരു മടങ്ങി വരവില്ല. മോക്ഷം കിട്ടിയെന്നാണ് സാരം. മടങ്ങി പോകാൻ തീരുമാനിച്ചു നിൽക്കുന്ന എനിക്ക് വയറു നിറയെ സദ്യ, അതും ഇഷ്ടപ്പെട്ട വിഭവങ്ങൾ . രാത്രിയിലെ ചടങ്ങിന് മാംസവുമുണ്ട്. ഇനിയെന്താണ് വേണ്ടത് , ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സൗഭാഗ്യമല്ലെ മരിച്ചപ്പോൾ കിട്ടിയത്. വീടിൻ്റെ ഒത്ത നടുകിലായി എൻ്റെ മനോഹരമായ ഒരു ചിത്രം. അതിലെ എൻ്റെ ചിരി കണ്ടാൽ ഞാൻ മരിച്ചെന്ന് പറയില്ല അത്ര ഭംഗിയുണ്ട്. രാത്രിയിലെ സൽക്കാരത്തിന് നിൽകുന്നില്ല എന്നായിരുന്നു എൻ്റെ തീരുമാനം. അപ്പോഴാണ് എനിക്കേറ്റവും ഇഷ്ടമുള്ള ചുവന്ന പൂക്കൾ കൊണ്ടൊരു മാലയുമായി ഒരാൾ വരുന്നത്. അതെ അതു എൻ്റെ വിനയേട്ടനാണ്. യാത്ര പോകുന്ന അവസാന നിമിഷത്തിൽ എൻ്റെ പ്രിയ പൂക്കൾ കൊണ്ടൊരു യാത്രയയപ്പ്. മനോഹരം. ജീവിതത്തിൽ ആഗ്രഹിച്ച തൊക്കെ മരണത്തിന് ശേഷം വന്നു ചേരുന്നു. ആ പൂക്കൾ മരണത്തിന് മുന്നേ ഞാൻ സ്വീകരിച്ചെങ്കിൽ മരിക്കുന്നതിന് മുന്നേ ഞാൻ സമാധാനത്തോടെ മരിച്ചേക്കം. ഇനി പറഞ്ഞിട്ടെന്തു കാര്യം. 

യാത്രയയപ്പിൻ്റെ അവസാന നിമിഷത്തിൽ എനിക്ക് ഒന്നേ എന്നോട് പറയാനുള്ളൂ. ജീവിച്ചിരിക്കുമ്പോൾ നീ നിനക്കായ് ജീവിച്ചതും പറഞ്ഞതും മാത്രമേ മരണത്തിൽ നിനക്കു സമാധാനം നൽകുകയുള്ളൂ. നീ മറ്റുള്ളവർക്ക് ചെയ്തതോന്നിനും 16 ദിവസത്തിനപ്പുറം പോകില്ല. അങ്ങനെ പോയാൽ അവരാണ് നിങ്ങളുടെ പ്രിയപ്പെട്ടവർ. അല്ലെങ്കിൽ നിങ്ങളാണ് അവർക്കു പ്രിയമാർന്നവർ. ദേവയാനിയുടെ അവസാന യാത്ര മേഘങ്ങളിലൂടെയാണ് , ശെരിക്കും പറഞ്ഞാൽ വിമാനത്തിൽ പറക്കുന്നത് പോലെ , ജീവിതത്തിൽ നടകാതെ പോയ മറ്റൊരു സ്വപനംപോലെ......

    

                             അനഘ. എ


Rate this content
Log in

Similar malayalam story from Drama