സംഭ്രമം
സംഭ്രമം
സംഭ്രമം ഓരോരുത്തരിലും പലചിന്തകളിലും
ഒരേയൊരു വാക്കാകുന്നൂ,
ഭ്രമത്തോടെ മറ്റുള്ളവരെയും ചിന്തിതരെയും
ഉറ്റുനോക്കുന്നൂ ഉലകിൽ സ്വയം . !
ചലിക്കുന്നതെല്ലാം സത്യമെന്നുധരിക്കുന്നൂ ചിലർ,
ചരംചിരംസുസ്ഥിതമെന്നിങ്ങനെ ഭ്രമിക്കുന്നൂ പലർ !
എന്നിലേക്കാളും വളരുന്നതിഷ്ടമില്ലാത്തവർ
ഇടിച്ചിരുത്തുന്നൂ സംഭ്രമത്തോടെയും
ഭ്രമത്തോടെയും മറ്റുചിലരെ മറ്റുപലരെ..!
ചിലകാലംമെരുക്കാമെന്നുചിന്തിക്കുന്നതെല്ലാം
സ്വയംബോധനത്തിൽചിന്തയില്ലാതാകുന്നതും,
ചിലകാലങ്ങളിൽ ചിന്തിച്ചിരിക്കുന്നവരിവർ
ചിന്തകളിലെല്ലാം സംഭ്രമം നിറച്ചവർ... !
ചിരകാലസ്മരണവച്ചുപുലർത്തണ -
മെന്നുചിന്തിക്കുന്നവർ, ചിലർ
സ്വയം വാദിക്കുന്നൂ സ്വാർത്ഥതമാത്രം
സ്വയം വച്ചുപുലർത്തുവാൻ മാത്രം.!
ചിലകാലങ്ങളിൽ തൻചിന്തകളിൽ വരാത്തവരെയെല്ലാം
ചിന്തിക്കാത്തവരെന്നുസ്വയം മദിക്കുന്നൂ
പലർ ചിലർ... !
പലകാലങ്ങളിൽപ്പോലും നന്മനിറക്കാത്തവർ,
നന്മയെക്കുറിച്ചു വാചാലരാകുന്നൂ
നന്മമരം പോൽ.
പലരൂപത്തിലുംഭാവത്തിലുംസ്വാർത്ഥ-
ചിത്തരാകുന്നവർ,
നന്മതൻമണിക്ക്യം കാണാതിരിക്കുന്നൂ.... !
പലപ്പോഴും ചുറ്റുമുള്ള ഉപഗ്രഹങ്ങളെ കാണാതിരിക്കുന്നവർ,
ചുറ്റുംനിറഞ്ഞ വൈതരണികളെ കാണാതിരിക്കുന്നൂ... !
പലതും കാണാതിരിക്കുന്നവർ, ചുറ്റുംനിന്നു വിഷക്കൂട്ടുകൾ കൂട്ടുന്നവർ,
ഭ്രമത്തോടെ നിരന്നുനിന്നു ഗാഗ്വാവിളികൾക്ക്
നേർസാക്ഷ്യം പറയുന്നൂ,
എല്ലാം ഭ്രമം ഭ്രമം വെറും സംഭ്രമം!