യാത്ര
യാത്ര
ഞങ്ങൾ കൂട്ടുകാർ മുബൈയിൽ നിന്നും
യാത്രയായി കേരളത്തിലേയ്ക്.
കേര വൃക്ഷങ്ങൾ തിങ്ങിയ കേരളം.
കുളം, കിണറുകളാൽ നിറഞ്ഞ കേരളം.
നദികളാൽ അനുഗ്രഹീതമാം കേരളം.
ഭാരത പുഴയുടെ വരണ്ട മണ്ണിലൂടെ നടന്നു ഞങ്ങൾ.
അവിടവിടെയായ് കാലു പൂന്തി കാലിലാകെ മണ്ണായ്.
ഒഴുക്കു വെള്ളത്തിലിറങ്ങി കൈകോർത്തു,
പിടിച്ചു ഞങ്ങളൊന്നു മുങ്ങി നിവർന്നു.
വെയിലിൽ വെട്ടിത്തിളങ്ങി കസവു ചേല ചുറ്റിയ,
പുഴയുടെ ഒഴുക്കു നോക്കി ഭക്ഷണം കഴിച്ചു ഞങ്ങൾ.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തൊഴുത്,
മൂകാംബികയിലുമെത്തി ഞങ്ങൾ.
കാണുന്ന അമ്പലങ്ങളിലെല്ലാം പോയി,
കാടും മേടും കയറി ഇറങ്ങി ഞങ്ങൾ.
കാട്ടിലെ വന്യ മൃഗങ്ങളുടെ ഓരിയിടലും,
പക്ഷികളുടെ കളകൂജനവും,
കാട്ടാറിൻറെ ഈണവും, അങ്ങിങ്ങായ്
കേൾക്കുന്ന കാടിൻ മൂളലും
കേട്ടു കൊണ്ടു പൂ പൂക്കുന്ന കുന്നിൽ കയറി,
വിശാലമാം ലോകം കണ്ടു നിന്നു ഞങ്ങൾ.
കുന്നിൻ ചെരിവിലൂടിറങ്ങി, കൃഷിയിട-
ങ്ങളിലേയ്കു നടന്നു ഞങ്ങളും.
വിളഞ്ഞു കിടക്കുന്ന നെൽ വയലിൻ വരമ്പിലൂടെ,
ആനന്ദത്തോടെ ഞങ്ങൾ ഓടിയോടി കളിച്ചു.
ഹരിതാഭകൊണ്ടു മനോഹരമായ കേരളത്തോട് യാത്ര ചൊല്ലി,
മുബൈയിലേയ്കു പുറപ്പട്ടു ഞങ്ങൾ കൂട്ടുകാർ.