ഗുരുവായൂരപ്പൻ
ഗുരുവായൂരപ്പൻ
നിറമിഴികൾ തുളുമ്പുമ്പോൾ
സ്വരമാകെ ഇടറുമ്പോൾ
വിറപൂണ്ടു നിന്നു ഞാൻ
നിൻ തിരുനടയിൽ
ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു
കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു.
ആട തരാം .. വെണ്ണതരാം കണ്ണാ
വേണുഗാനമൊന്നു പാടിയാലും
അമ്മതൻ വാത്സല്യനിധിയും നീ
ഗോപാലനന്ദനനുo നീ
ഉണ്ണികണ്ണാ നീ ഓടിവായോ
ഓടിവന്നെൻ മടിയിൽ തല-
ചായ്ചുറങ്ങു ഉണ്ണി
ഉറങ്ങൂ കണ്ണാ ഉറങ്ങ്..ഉറങ്ങ്
നിൻ മന്ദഹാസം കണ്ടു
ദുഃഖത്തിൻ ഭാണ്ഡവുമിറക്കി
നിദ്ര വന്നെന്നെ പുണർന്നു
നിൻ ചാരെയുറങ്ങാൻ..