എന്റെ വിഷുക്കണി
എന്റെ വിഷുക്കണി
ഈ വിഷുപ്പുലർച്ചയിൽ
കൊറോണക്കാലത്തിൽ
കണ്ണനെ ഒരുമാത്രയൊന്നു
കാണുവാനായ് എന്തുചെയ്യേണ്ടൂ
എന്നേറെനേരം ചിന്തിച്ചിതന്നേരം!
വിഷുക്കണി കൊന്നപ്പൂവും ചൂടി
ചിരപരിചിതമാം നറുപുഞ്ചിരിയുമായ്
ബാലഗോകുലനാം കണ്ണൻ,
എൻ വീട്ടുമുറ്റത്തു വന്നു -
നിന്നെന്റെ ചാരേയൊന്നു തൊട്ടു,
കൊഞ്ചി കൊഞ്ചി വിളിച്ചൂ,
വരുമോയെന്റെയൊപ്പം കണ്ണാരം
പൊത്തിക്കളിക്കാനായ്....!!
അതുകണ്ടു ഞാൻ പുളകിതനാകവേ
നിർന്നിമേഷനായി, കൈകളെടുത്തു
കുമ്പിടവേ, കണ്ണായെന്നു വിളിച്ചതന്നേരം
പാൽച്ചിരി കൊണ്ടെന്നെ മോഹി -
പ്പിക്കതന്നെ ചെയ്തു കൊണ്ടൽ -
നേർവർണ്ണൻ കാർവർണ്ണൻ... !!
'വരൂ,' എന്നാ കൊഞ്ചലിൽ മുറ്റത്തിറങ്ങി
ഞാൻ ആ പുഞ്ചിരി തഞ്ചലിൽ
കൈയ്യാട്ടിവിളിച്ചെന്റെയടുത്തേ -
ക്കൊന്നണയൂ, ഒക്കത്തൊ-
ന്നണയ്ക്കാൻ കൊതിയായിട്ടൊട്ടു
കുതുകമോടെ... !!
കൈയ്യെത്തിപ്പിടിച്ചു വാരിയെടുത്തു
എൻ നെഞ്ചോടകം ചേർത്തുപിടിക്കേ,
ചെറുമുല്ലമൊട്ടുപോലുള്ള
കൊച്ചരിപ്പല്ലുകൊണ്ടെൻ കവിളിൽ
ചെറുതായ് കടിച്ചുകൊണ്ടു മൊഴിഞ്ഞു... !!!
'നീ കാത്തുകാത്തിരുന്നു പലവട്ടം
വിളിച്ചതും എന്നെയല്ലോ, എൻ
പരിരംഭണത്തെയല്ലോ.. !
വരുകനീയെന്നൊടൊപ്പം
ഈ ഇളംതെന്നലിൽ
പ്രഭാകരന്റെ തൂവെട്ടത്തിൽ
ഈവെള്ളാരങ്കൽനിറഞ്ഞതാം
നടുമുറ്റത്തുകൂടി
കുറച്ചൊന്നോടിക്കളിച്ചീടാം... !!!.'