മുയല് തോട്ടി
മുയല് തോട്ടി
ഹായ് ഹലോ ഞാനാദ്യമായിട്ട്
എഴുതുന്ന കഥയാണെ എല്ലാവരും വായിക്കണേ
പണ്ട് ഒരിടത്ത് ഒരു മലയാടിവാരത്ത് എണ്ണമറ്റ വലിയൊരു മുയൽക്കൂട്ടം താമച്ചിരുന്നു എന്നും അവർ വെള്ളം കുടിക്കുവാനായി അടുത്തുള്ള തടാക കരയിൽ വരുമായിരുന്നു അവര് അങ്ങനെ വെള്ളം കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ എന്നും വെള്ളത്തിൽ വട്ടത്തിലുള്ള ഒരു പ്രതിബിബം കാണുവായിരിന്നു. അത് ചന്ദ്രന്റെ ബിബംമായിരുന്നു .അവര് മുകളിലേക്ക് നോക്കി അതിനെ കണ്ടു മഞ്ഞ നിറത്തിൽ വട്ടത്തിൽ ശോഭയോടെ പ്രകാശിച്ചു നില്ക്കുന്നു നോക്കു എന്ത് ഭംഗിയാണ് അതിനെ കാണാൻ അതിന്റെ അടുത്ത് പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ കൂട്ടത്തിലെ ഒരു മുയൽ മറ്റ് മുയലുകളോടായി പറഞ്ഞു. പക്ഷെ എങ്ങനെ പോവും അത് എത്ര ഉയരത്തിലാണ്? എനിക്ക് ഒരു ആശയമുണ്ട് കൂട്ടത്തിലെ ഒരു മുയൽ മറ്റ് മുയലുകളോടായി പറഞ്ഞു നമ്മുക്ക് മലയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് പോവാം. അവിടെ നിന്ന് ചാടി അതിലേക്ക് കടക്കാം മാറ്റുള്ള മുയലുക്കളും അതിനെ ശരിവച്ചു അങ്ങനെ അവര് എല്ലാവരും കൂട്ടമായി മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്ക് നടന്നകന്നു. അതാ മുകളിലേക്ക് നോക്കു അത് നമ്മള് പോവുന്ന ഭാഗത്തേക്കണ് വരുന്നത് കൂട്ടത്തിലെ ഒരു മുയൽ വിളിച്ചു പറഞ്ഞു. അത് അവരുടെ തലക്ക് മുകളിലായി അവര് പോവുന്ന വഴിയേ വന്ന് നിന്നു മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് എത്തിയ മുയൽക്കൂട്ടം തങ്ങളുടെ തലയക്ക് മുകളിലാണ് അതിപ്പോൾ നിൽക്കുന്നത് എന്ന് കണ്ട് ആദ്യം ഞാൻ ചാടാം, അല്ല ഞാൻ ചാടാം എന്ന് പറഞ്ഞു കൊണ്ട് മുയലുക്കൾ ഓരോന്നയി ഓടി വന്ന് അതിനെ നോക്കി എടുത്ത് ചാടി പക്ഷെ ചാടിയവര് ആരും തന്നെ അതിനെ പിടിക്കാനോ അതിലേക്ക് കയറനോ കഴിഞ്ഞില്ല. ചാടിയവര് എല്ലാം മലയുടെ താഴെക്ക് വീണ് ചത്തുപോയി. അങ്ങനെ അവര് ആ ശ്രമം ഉപേക്ഷിച്ചു നിരാശയോടെ അവിടെ നിന്ന് മടങ്ങി അവര് പോവുമ്പോഴെല്ലാം അവരുടെ തലയ്ക്കു മുകളിലായി ചന്ദ്രനും നീങ്ങി കൊണ്ടേയിരിന്നു. അതാ നോക്കു അത് പിന്നെയും നമ്മുടെ പിന്നെലെ വരുന്നു മുയലുകൾ മുകളിലേക്ക് നോക്കി നോക്കുമ്പോൾ എല്ലാം അത് അവിടെ തന്നെ നില്ക്കുന്നു നടക്കുമ്പോൾ പിന്നലെ വരുകയും ചെയ്യുന്നു എങ്ങനെയെങ്കിലും അതിനെ പിടിക്കണം മുയലുകൾക്ക് വാശിയായി അവര് തല പുകഞ്ഞു ആലോചിച്ചു എനിക്ക് ഒരു ആശയം തോന്നുന്നു കൂട്ടത്തിലെ ഒരു മുയൽ പറഞ്ഞു എന്താണ് നിന്റെ ആശയം മാറ്റ് മുയലുക്കൾ അവനോട് ചോദിച്ചു നമ്മുക്ക് ഒരു തോട്ടി പോലെയാവാം അതായിത് ഒരു മുയലിന്റെ പുറത്ത് ഒരു മുയൽ കയറണം അതിന്റെ പുറത്ത് വേറെ ഒരു മുയൽ അങ്ങനെ ഒരാളുടെ പുറത്ത് മറ്റൊരാൾ അങ്ങനെ. അങ്ങനെ.ആ മുയലിന്റെ ആശയം മറ്റുള്ള മുയലുക്കളും ശരിവച്ചു അങ്ങനെ അവര് ഒരു മുയലിന്റെ പുറത്ത് ഒരാൾ കയറി അതിന്റെ പുറത്ത് വേറൊരാൾ അങ്ങനെ ദിവസങ്ങൾ കടന്നു പോയി എത്രയേറെ കയറിയിട്ടും അതിന്റെ അടുത്ത് എത്താൻ മുയലുകളിൽ ഒരാൾക്ക് പോലും സാധിച്ചില്ല. അവര് പരിശ്രമം തുടർന്ന് കൊണ്ടേയിരുന്നു ദിവസംങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി മുയലുക്കൾ വലിയ ഒരു തോട്ടി കണക്കെ ഉയർന്നു പൊങ്ങി നിന്ന് ആടുകയാണ്. പെട്ടന്ന് ഏറ്റവും ഉയരത്തിൽ കയറുന്ന ഒരു മുയൽ താഴെയുള്ള മുയലിനോട് പറഞ്ഞു അതാ അതിന്റെ അടുത്ത് എത്താറായി ആ മുയൽ അതിന്റെ താഴെയുള്ള മുയലിനോട് ഇത് പറഞ്ഞു ആ മുയാലോ അതിന്റെയും താഴെയുള്ള മുയലിനോട് പറഞ്ഞു അങ്ങനെ താഴെയുള്ള മുയലുകളോടായി അതിന്റയും താഴെയുള്ള മുയലുക്കൾ ഈ വിവരം അറിയിച്ചു തുടങ്ങി ഏറ്റവും മുകളിലായി കയറുന്ന മുയൽ അതിന്റെ അടുത്ത് എത്തി എന്ന് ഉറപ്പായപ്പോൾ അവിടെ നിന്ന് കൊണ്ട് അതിലേക്ക് ചാടി കടക്കാനായി നോക്കി അത് തന്റെ ശക്തി മൊത്തം എടുത്തുകൊണ്ടു അതിനെ ലക്ഷ്യമാക്കി എടുത്ത് കുതിച്ചു ഒരു ചട്ടം മുയല് ചാടിയതും ഒന്നിന് പുറകെ ഒന്നായി കയറി ഇരിക്കുന്ന ബാക്കിയുള്ള മുയലുകളുടെ നിയന്ത്രണം മൊത്തം പോയി മുയൽ തോട്ടി ഒന്നാകെ ആടിയുലഞ്ഞു കൊണ്ട് ഭൂമിയിലേക്ക് നിലംപതിച്ചു താഴെ വീണ മുയലുകളവട്ടെ ദാരുണമായി വീണ് ചത്തു പോയി. ബാക്കി വന്ന് മുയലുകളാവട്ടെ ഏതാനും കുറച്ചു പേരും അവര് മുകളിലേക്ക് നോക്കി അതാ ചന്ദ്രന്റെ ഉള്ളിൽ ഒരു മുയൽ അവര് അത്ഭുതത്തോടെ അതിനെ നോക്കി നിന്നു ഏറ്റവും ഉയരത്തിലായി കയറിയ ആ മുയലുകളിൽ ഒരാൾ ചാടി ചന്ദ്രനിൽ എത്തിയിരിക്കുന്നു. അവരെല്ലാവരും കുതിച്ചു ചാടി സന്തോഷിക്കാൻ തുടങ്ങി ഇന്ന് നമ്മൾ ഭൂമിയിൽ നിന്നും ആകാശത്തേക്ക് നോക്കുമ്പോൾ അമ്പളിഅമ്മാവനിൽ ഒരു മുയലിനെ കാണാറില്ലേ അതാണ് ആ മുയൽ എന്നാണ് എന്റെ ഒരു വിശ്വാസം പിന്നെ ഇതൊരു സങ്കല്പിക കഥയാണ് കഥയിൽ ചോദ്യങ്ങൾ ഇല്ലലോ ചോദിച്ചാലും ഞാൻ പറയൂല. നിങ്ങൾ അമ്പളിഅമ്മാവിനിലേക്ക് നോക്കുമ്പോൾ എന്നെ ഓർക്കണേ എന്റെ അമ്മ എനിക്ക് പറഞ്ഞു തന്നതാ ഇത്, ഇത് പറഞ്ഞു തന്നെ അമ്മയാണോ മണ്ടി അതോ എഴുതിയ ഞാനാണോ മണ്ടൻ അതോ വായിക്കുന്ന നിങ്ങളാണോ വായിച്ചിട്ട്, വായിച്ചു നോക്കയിട്ട് അഭിപ്രായം പറയണേ
