വിഷു - കണിക്കൊന്നയുടെ ചിന്ത
വിഷു - കണിക്കൊന്നയുടെ ചിന്ത
മേടമിങ്ങെത്തീ
വിഷുവുമെത്തി.
പൂത്തതില്ലെൻ
കണിക്കൊന്ന മാത്രം.
കാറ്റെത്തി മെല്ലെ
കവിളിൽത്തഴുകി
ആരാഞ്ഞു
എന്തേ നീ പൂത്തില്ല ?
വിഷുവായല്ലോ?
കൊന്നയോതുന്നൂ
വിഷാദമോടെ
എത്ര പൂവിട്ടാലും
തികയില്ലിവർക്ക് !
ഒരു മാത്ര കൊണ്ടിവരൊ-
ക്കെയുംതീർത്തിട്ടും
മനനമില്ലാത്തൊരീമനുഷ്യ വർഗ്ഗം
എന്മോഹ സൂനങ്ങൾ
തല്ലിക്കൊഴിച്ചിവർ
വലിയവിലയ്ക്കങ്ങുവിറ്റിടുന്നു...
കണ്ണനു കണിയേകാ-
നെന്നുചൊല്ലിയിവർ
എന്റെ സ്വപ്നങ്ങളടിച്ചുടച്ചീടുന്നു.
മാമക മോഹങ്ങൾ
തല്ലിക്കെടു ത്തീടുമിക്കണി
പീതാംബരനങ്ങ ത്രയ്ക്കു പഥ്യയോ?
ചൊല്ലിയതാരാണീ പ്പെരും നുണകൾ?
പൂക്കളെന്മേനിയിൽ
മഞ്ഞപ്പുതപ്പു പോൽ
ചുറ്റിപ്പൊതിയുമാ
കാഴ്ച കാണുവാനാകില്ലേ
കാർമുകിൽ വർണ്ണനങ്ങേറെയിഷ്ടം!
പൂക്കളെന്നോമന
പൈതങ്ങളല്ലയോ
ഞാനീ ധരിത്രി പോലമ്മയല്ലോ !
വിഷു വിഷുവോതിയെൻ
വർഗ്ഗാങ്കുരങ്ങളെ
തല്ലിക്കൊഴിപ്പതന്യായമല്ലേ ?
എന്മക്കളെന്നവകാശമല്ലേ?
ചൊല്ലു നീ മാരുതാ! മാനവർ
കശ്മലരല്ലയോ
എന്മക്കളെക്കൊല്ലും
ഘാതകരല്ലയോ!
ദുര മൂത്തയി വരൊരു
കൊച്ചു പൂമൊട്ടു പോലുമേ
ശേഷിക്കാതൊക്കെയും
തല്ലിക്കൊഴിപ്പതു ന്യായമോ?
പ്രകൃതി സംരക്ഷകരെന്നു
ചൊല്ലുന്നോർക്കും കണി കാണാൻ
കർണി കാരപ്പൂ തന്നെ വേണം'!
നിസ്ത്രപരിവരോടോ-
തിയിട്ടെട്ടെന്തു കാര്യം?