ഒരു സെമിത്തേരി കഥ
ഒരു സെമിത്തേരി കഥ
പള്ളിപ്പറമ്പിലെ സെമിതേരിയുടെ പടവുകൾ ഞങ്ങൾ ഇരുവരും നടന്നുകയറി അന്ധകാരത്തിന്റെ മൂടുപടം അണിഞ്ഞ മേഘങ്ങൾ. നിലാവെളിച്ചം കൊണ്ട് ജ്വലിക്കുന്ന ശവകല്ലറകൾ അതിൽ മൗനോർമുഖർ ആയി കിടക്കുന്ന ശവശരീരങ്ങൾ.
അൽപ്പം ഭയം പേറി ഞങ്ങൾ ഒരു ചെറിയ ശവകലറയുടെ അരികിലേക്ക് നിശബ്‍ധാരായി നടന്നു എഴോ -എട്ടോ വയസ്സിൽ മരണപെട്ട ഒരു കുട്ടിയുടെ ശവകല്ലറ ആണ് എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. മരണ കാരണം എന്തെന്നെ ആശ്ചര്യത്തോടെ ഞങ്ങൾ ചിന്തിച്ചു.
കുറച്ചും കൂടി മുന്നോട്ട് നടക്കവേ നിറയെ പൂക്കളും മെഴുകുതിരിയും നിറഞ്ഞു നിൽക്കുന്ന ഒരു കല്ലറ ഞങ്ങളുടെ കണ്ണുകളുടെ ശ്രെദ്ധയെ പിടിച്ചുപറ്റി. ഈ അടുത്ത സമയത്തെ മരിച്ചത് ആണ് എന്നു തോന്നുന്ന വിതം ആലകൃതമായ ഒരു കല്ലറ. ആ കല്ലറയും കടന്നെ ഞങ്ങൾ മുന്നോട്ട് നടന്നു ശവകൂടിരങ്ങളുടെ പുറത്തുള്ള കുരിശുകളുടെ നിഴലുകൾ ഞങ്ങൾക്കും മുൻപേ സച്ഛരിക്കുന്നപോലെ ഞങ്ങൾക്ക് അനുഭവപെട്ടു.
ഞങ്ങൾ ശവപറമ്പിൽ വളരെ ഭയത്തോടെ തന്നെ അടുത്തുള്ള പള്ളിയുടെ മുൻ ഭാഗത്തേക്ക് നടന്നു പള്ളി കുരിശിന്റെ പുറകിൽ വളരെ നാണത്തോടെ മറഞ്ഞുനിൽക്കുന്ന ചന്ദ്രനൗഗത്തെ ഞങ്ങൾ കണ്ടു നല്ലൊരു ചിത്രം ആരോ വരച്ചു വെച്ചതുപോലെ സൃഷ്ടിതാവിനോട് വളരെ ആത്മാർത്ഥമായി പ്രതികരിക്കുന്നു.....
ഞങ്ങൾ പള്ളിയുടെ മുൻവശത്തെ പടിയിൽ ഇരുന്നു പല വിഷയങ്ങളെ കുറിച്ചും അന്യോന്യം സംവദിച്ചു. മനുഷ്യൻ വളരെ സംശയത്തോടെയും ഭയത്തോടെയും ചിന്തിക്കുന്ന പല വിഷയങ്ങൾ ഇരുട്ടിന്റെയും ചെറു നിലാവെളിച്ചതിന്റെയും ചുവട്ടിൽ ഇരുന്നു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്തു. ദൈവം മുതൽ പിശാച് വരെ ചെന്നെത്തും ആ ചർച്ചയുടെ ദീർഘം.
ഞങ്ങൾ സംസാരിച്ചിരിക്കവേ പള്ളിയുടെ വികാരി ഞങ്ങളുടെ അരികിലേക്ക് നടന്നെ അടുത്തു.
ഞങ്ങൾ ബഹുമാന്പൂർവം എഴുന്നേറ്റു നിന്നു. നാളെ പള്ളിയിൽ ഒരു ശവ അടക്കം ഉണ്ട് അതിന്റെ കാര്യങ്ങൾ തിരക്കാൻ വന്നതാണ് എന്നു അച്ഛൻ (വികാരി ).
ഞങ്ങളുടെ വീട് പള്ളിയുടെ പുറകു വശത്താണ് പള്ളിയിൽ ഒരു മരണം ഉണ്ട് എന്നു ഉറപ്പിക്കുന്നത് നീല പ്ലാസ്റ്റിക് കവർ ശവപറമ്പിൽ സൂര്യനെപ്പോലെ ഉദിച്ചു നിൽക്കുമ്പോൾ ആണ്. മരണആനന്ദര ചടങ്ങുകൾ കഴിയുമ്പോൾ ഞങ്ങൾ ശവകുഴിയുടെ അരികിൽ ചെന്നു നിൽക്കും,അതു മൂടും വരെ ഞങ്ങൾ അവിടെ തന്നെ നിൽക്കും. വീട്ടിൽ ചെന്ന് രാത്രി ആകുമ്പോഴേക്കും ഭയം കൊണ്ട് അന്നത്തെ രാത്രി തള്ളി നീക്കും.
വൈദികൻ ഞങ്ങളെയും കടന്ന് പള്ളിയുടെ അകത്തേക്ക് കയറി പോയി. ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റ് നടന്നു തുടങ്ങി ചരിഞ്ഞതായ ഒരു പാത ഒരു വശത്തെ കൈവരിയിൽ പിടിച്ചു കൊണ്ട് ഞാൻ അവന്റെ ഒപ്പം നടന്നു. ഇരുട്ടിന്റെ വിഷയങ്ങളിൽ നിന്നും അൽപ്പം വഴുതിമാറി ഞങ്ങൾ മറ്റു വിഷയങ്ങൾ സംസാരിച്ചു തുടങ്ങി. എന്റെ എഴുത്തുകളെ കുറിച്ച് ഞാൻ പറഞ്ഞു തുടങ്ങി ഇന്നത്തെ സിനിമകളുടെയും രാഷ്ട്രിയവും അതിലേക്ക് കടന്നു വന്നു.
ഞങ്ങൾ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരിക്കാം എന്നു വിചാരിച്ചു അപ്പോഴാണ് കഴിഞ്ഞ ദിവസം പള്ളിയിൽ മരണപെട്ട ഒരു വായോധികന്റെ ശവസംസ്കാരത്തെ കുറിച്ച് ഓർമ വന്നത്, അവൻ എന്നോട് പറഞ്ഞു " നമ്മുക്ക് ആ അപ്പച്ചന്റെ കല്ലറ വരെ ഒന്ന് പോയാലോ" ഭയം ഉണ്ടെകിലും ഞാൻ അവനോട് " "അതിനെ എന്താ നമ്മുക്ക് പോകാം' എന്നു പറഞ്ഞു ധൈര്യസമ്പൂർണൻ ആണ് എന്നു അവനെ വിശ്വസിപ്പിച്ച് എഴുന്നേറ്റു ആവേശപൂർവ്വം നടന്നു
അങ്ങനെ ഞങ്ങൾ ആ മണ്ണ് പടികളിലൂടെ ശവകൂടിരങ്ങളുടെ അടുത്തേക്ക് പതിയെ നടന്ന അടുത്തു .ഭയത്തിന്റെ പൂർണത കാംശിക്കുന്ന അനുഭവത്തിലേക്കെ പതിയെ നടന്നു അടുത്തു. അപ്പോഴാണ് ഈ അടുത്തെ എന്നോ ശവസംസ്കാരം നടന്ന ഒരു ശവകല്ലറ എൻറെ ശ്രെദ്ധയിൽ പെട്ടതെ അഡoമ്പരത്തിന്റെയും മനുഷ്യന്റെ വിശ്വാസ ദാരിദ്ര്യത്തിന്റെയും പ്രീതികമായും നിൽക്കുന്നു. "ഇത് എന്താണ് 5 സ്റ്റാർ കല്ലറയോ എന്നു ഞങ്ങൾ പരസ്പരം പറഞ്ഞു. മരണത്തിന്റെ മുഖത്തും തങ്ങളുടെ ആഡംബരത മുറുകെ പിടിക്കുന്ന മനുഷ്യ കോലങ്ങൾ.മനുഷ്യന്റെ സ്വാർത്ഥമായ ചിന്തകൾ ശവകുഴികളെയും കടന്നു പോകുന്നു എന്ന ചിന്തയില്ലേക്ക് ഞങ്ങൾ ചെന്നെത്തി.ശവ കുടിരങ്ങൾ ഇത്രയും സാമൂഹിയത ഉണ്ടോ എന്ന് അവൻ എന്നോട് ചോദിച്ചു. മനുഷ്യനും മനുഷ്യ നിർമിതികളും സാമൂഹിയതേയുടെ ഫലങ്ങൾ എന്നു ഞാൻ മറുപടി പറഞ്ഞു.
നടന്നു കൊണ്ട് ഇരിക്കെ അവൻ എന്നോട് തിരിച്ചു പോകാം എന്നുപറഞ്ഞു. കുറേനേരമായി പള്ളിയിലെ കൊയർ പ്രാക്ടീസ് എന്തായി കാണ്ണും എന്നു പറഞ്ഞു. ക്രിസ്മസ് ദിവസങ്ങളുടെ ഗാന പരിശീലനം നടക്കുന്നത് കൊണ്ട് ഞങ്ങൾ തിരിച്ചു പള്ളിയിലേക്ക് പോയി.
മരണം : ശബ്ദകോലാഹലം കൊണ്ട് ജനിച്ച് നിശബ്ദതയുടെയുമെ മൗനത്തിന്റെയും ആകാംഷയുടെയും അനുഭവങ്ങളുടെ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന മനോഹര യാത്ര.
