STORYMIRROR

shibin krishnan k

Others

4  

shibin krishnan k

Others

ഒളിച്ചോട്ടം

ഒളിച്ചോട്ടം

4 mins
222


ഒരു 19 വർഷം പിന്നോട്ട് പോകാം ഡിസംബർ 2005 മഞ്ഞുപെയ്യുന്ന കുളിരിൽ ഞാൻ റെയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയാണ്. റെയിൽവേ പാതകളിലെ തൊട്ടാവാടികളും . മുള്ളിന്മേൽ കായ, ട്രാക്കിലുള്ള കല്ലുമൊന്നും മനസ്സിലില്ല. വരാനിരിക്കുന്ന പുതിയ നാടിൻറെ ആകാംക്ഷ മാത്രം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള സംഭവിക്കാത്തതാണ് ഒരു ഒളിച്ചോട്ടം നാട്ടിൽ നിന്നും എന്നേക്കുമായി. കാരണം വലുതായിരുന്നു നാലിൽ നിന്ന് അഞ്ചാം ക്ലാസ്സിലോട്ട് പാസായപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ പുതിയൊരു അതിഥി വന്നു. കാണാൻ കുഴപ്പമില്ലാത്ത ഒരു ക്രിസ്ത്യാനി കുട്ടി. പണ്ടേ ജെൻഡർ ഇക്വാലിറ്റിയുള്ള ഞങ്ങൾ ക്ലാസിൽ പലപ്പോഴും ഒരുമിച്ച് കള്ളനും പോലീസും കക്കുകളിയും കളിക്കുമായിരുന്നു 

പതിവുപോലെ ഒരു പിടി പിരീഡ് കഴിഞ്ഞ വൈകുന്നേരങ്ങളിൽ പുതിയ അതിഥിയുടെ കൂട്ടുകാരി വന്നു പറഞ്ഞു, പുതിയ അതിഥിക്ക് എന്നെ ഇഷ്ടമാണത്രേ അഞ്ചാം ക്ലാസിലെ 10 വയസ്സുകാരനായ എനിക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം. കൂട്ടുകാരിയെ അവിടെനിന്നും ഓടിച്ചു വിട്ടു സ്കൂൾ കഴിഞ്ഞ് വീട്ടിലോട്ട് തിരിച്ചു പോകുന്ന വഴി മനസ്സിന് ഒരു വിഷമം. ഓടിക്കേണ്ടായിരുന്നു. ആദ്യമായി മനസ്സിൻറെ ഉള്ളിൽ ഒരു ക്രഷ്, പിന്നോട്ടുള്ള ദിവസങ്ങളിൽ അത് കൂടി കൂടി വന്നു തൻറെ ഇഷ്ടം എന്തുവന്നാലും പറയണമെന്ന് നിശ്ചയിച്ചു. ക്രിസ്മസ് പരീക്ഷ അടുത്ത ആഴ്ചയായിരുന്നു, പരീക്ഷയെഴുതി നേരത്തെ ഇറങ്ങി അവളോട് സംസാരിക്കാം എന്ന ബുദ്ധി കൊച്ചു തലയിൽ വന്നു . 

ക്ലാസിൽ കുഴപ്പമില്ലാത്ത ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ, അതുകൊണ്ടുതന്നെ പരീക്ഷ ഒന്നും എഴുതാതെ അതിഥിയെ കാണാനായി നേരത്തെ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങും. പരീക്ഷ മൊത്തം കഴിഞ്ഞു അവളെ കണ്ടതുമില്ല അവളോട് ഒന്നും പറഞ്ഞതുമില്ല. റിസൾട്ട് വന്നു വട്ടപ്പൂജ്യം എല്ലാം ഞൻ തോറ്റിരിക്കുന്നു.

ഇനിയാണ്, parents മീറ്റിംഗ്. എല്ലാ പരീക്ഷകളിലും തോറ്റു തുന്നം പാടിയ ഞാൻ എങ്ങനെ അമ്മയെ വിളിച്ചുകൊണ്ടുവരും...? അതിനുശേഷമുള്ള വീട്ടിലെ കുത്തിനോവിക്കൽ. ആഹാ, പോംവഴി ആലോചിച്ച എനിക്ക് കിട്ടിയ ഐഡിയ ആയിരുന്നു. നാടുവിട്ടു പോകുന്നത്, 

മീറ്റിംഗ് വിളിക്കുന്നതിന് തൊട്ടു മുന്നേയുള്ള ഒരു വെള്ളിയാഴ്ച. അമ്മ എന്നെ കുളിപിച്ചുതന്നു. പൗഡർ ഇട്ടു സുന്ദരൻ ആക്കി. ഉച്ചഭക്ഷണം ചോറ്റുപാത്രത്തിൽ ആക്കാൻ പോയി. ഞാൻ ബുക്ക് എടുത്തു അമ്മയോട് ചോദിച്ചു 

അമ്മ ഇവിടുത്തെ അഡ്രസ്സ് എന്താ...?

അതു ബുക്കിൽ കുറിച്ചു 

അമ്മ ഇവിടുത്തെ ഫോൺ നമ്പർ എത്രയാ 

അതും ബുക്കിൽ കുറിച്ച്

അന്ന് വീട്ടിലെ അഡ്രസ്സും ഫോൺ നമ്പറും കാണാതെ അറിയില്ലായിരുന്നു. എന്തെങ്കിലും ആവശ്യം വന്നാൽ എന്ന് വിചാരിച്ച് എഴുതിവെച്ചത്, അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് ടാറ്റ പറഞ്ഞ് എന്നേക്കുമായി ഞാനിറങ്ങി, സ്കൂളിലേക്കുള്ള ഷോട്ട് കട്ട് വഴി പോയില്ല. നേരെ പോയി, പോകുന്ന വഴി പണിക്കരുടെ തൊടിയുണ്ട് അവിടെ കയറി. കല്ലുകെട്ടിനുള്ളിൽ ആരും കാണാതെ പുസ്തകങ്ങൾ ഇറക്കിവെച്ചു, ചോറ്റുപാത്രവും അഡ്രസ്സ് എഴുതിയ ബുക്ക് എടുത്ത് റോഡിലൂടെ ഒറ്റ നടത്തം. ലക്ഷ്യം റെയിൽവേ സ്റ്റേഷനാണ്. യൂണിഫോം ഇട്ട് നടക്കുന്ന എന്നെ ആരെങ്കിലും കണ്ടാലോ, അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന കച്ചവടക്കാരൻ ആണ്. ചിലപ്പോൾ ആളുകൾ എന്നെ അറിയുന്നുണ്ടാവും. റോഡിൽ നിന്നും പിടിച്ചാലോ, നേരെ റെയിൽവേ പാളത്തിലേക്ക് കയറി, ആ നടത്തമാണ് ഈ നടന്നുകൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്ക്. പരപ്പനങ്ങാടിയിലേക്ക് തന്നെ ആദ്യമായിട്ടാണ് ഒറ്റയ്ക്ക് പോകുന്നത് അതും വലിയ ഒരു ഒളിച്ചോട്ടമായി, പ്ലാറ്റ്ഫോം ഒന്നിലേക്ക് സ്റ്റേഷന്റെ പിന്നിലൂടെ കയറി. ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് എടുക്കണം എന്ന് ബുദ്ധി ഇല്ലാത്തതുകൊണ്ട്, ട്രെയിൻ വരുന്നതിനായി കാത്തു നിൽക്കുകയാണ്. തുടങ്ങുന്ന പുതിയ അധ്യായത്തിന്റെ യാത്ര എന്നപോലെ, ആകാശത്തിലേക്ക് പുകതുപ്പി കൊണ്ട് ട്രെയിൻ സ്റ്റേഷനിലേക്ക് വന്നു, ഫസ്റ്റ് ക്ലാസ്സിൽ കയറിയതുകൊണ്ടാവും കമ്പാർട്ട്മെന്റിൽ തിരക്കിലായിരുന്നു. രണ്ട് സായിപ്പന്മാർ അതിലിരുന്ന് ചീട്ട് കളിക്കുന്നു. അവരുടെ പിന്നിൽ ഞാൻ സീറ്റുറപ്പിച്ചു. ട്രെയിൻ കോഴിക്കോട് ഭാഗത്തേക്കാണ് നീങ്ങുന്നത്. പലതരം ചിന്തകൾക്കിടയിൽ അച്ഛൻ കോഴിക്കോട് നിന്നും കടയിലോട്ട് സാധനങ്ങൾ വാങ്ങാൻ പോകുന്ന ഓർമ്മ ചിന്തകളിലേക്ക് കയറിവന്നു. അവിടെ നിന്ന് ഞാൻ പിടിക്കപ്പെടും. അതുകൊണ്ട് ട്രെയിൻ മാറി കേറണം, ട്രെയിനി എവിടെ നിർത്തിയെന്ന് അറിയില്ല, നിർത്തിയ സ്റ്റേഷനിൽ ഇറങ്ങി. നേരെ ഓപ്പോസിറ്റ് ഉള്ള പ്ലാറ്റ്ഫോമിലേക്ക് പോയി അവിടെനിന്നു അടുത്ത ട്രെയിൻ കയറാനുള്ള പരിപാടിയാണ്. പാളങ്ങൾ മുറിച്ച് കിടക്കുമ്പോൾ ആളുകൾ ശബ്ദം ഉയർത്തുന്നുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല, അവിടെനിന്നും വേറെ ട്രെയിൻ പിടിച്ചു 


ട്രെയിൻ വഴിയേ തിരിച്ചു വരുമ്പോൾ എന്റെ നാട്ടിലെ സ്റ്റേഷൻ , ഹൃദയത്തിലെ ഒരായിരം ഓർമ്മകളോടുകൂടി വന്നുപോയി. പച്ചപ്പുമൂടിയ അതിന്റെ ചുറ്റുപാടുകൾ മുളകളാൽ നിറഞ്ഞിരിക്കുന്നു, പരപ്പനങ്ങാടി എന്നാഴുത്തിയ ബോർഡ് തനിക്ക് പിന്നിലേക്കായി മെല്ലെ മെല്ലെ പോയിക്കൊണ്ടിരുന്നു, കൂട്ടിൽ പെട്ട കിളിയേ പോലെ ഞൻ ഓരോ ജനവതിലിലും പോയി നോക്കിക്കൊണ്ടിരുന്നു, ചുടല പറമ്പ് കഴിഞ്ഞിരിക്കുന്നു ,

കൃഷിഭവനും, അച്ഛൻറെ കടയിരിക്കുന്ന ചിറമംഗലം അങ്ങാടിയും, പൂരപ്പുഴയും താണ്ടി ട്രെയിൻ കടന്നു പോകും പോയിക്കൊണ്ടിരിക്കുന്നു. കൂട്ടുകാരുടെയും വീട്ടിലുള്ളവരുടെയും നാടിന്റെയും പകർപ്പ് ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. എനിക്ക് ഇറങ്ങുവാനായി ഞാൻ അലറി വിളിച്ചു പക്ഷേ ശബ്ദം പുറത്തേക്ക് ഉണ്ടായിരുന്നില്ല, പിന്നീടുള്ള യാത്ര ജനവാതിലൂടെ പുറത്തോട്ട് നോക്കികൊണ്ടായിരുന്നു, വീണ്ടും അരുവികൾ കഴിഞ്ഞു പലതരം വീടുകൾ കഴിഞ്ഞു നെൽപ്പാടങ്ങൾ കഴിഞ്ഞു എല്ലാവരെയും പിന്നിലാക്കിക്കൊണ്ട് ഞാൻ ട്രെയിനിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. 

ഞാൻ ചെന്നിറങ്ങിയ റെയിൽവേ സ്റ്റേഷന്റെ പേര് എനിക്ക് അറിയില്ല കുറച്ചുനേരം ഫ്ലാറ്റ്ഫോമിൽ ഇരുന്നതായി ഓർമ്മയുണ്ട് സമയം ഏതാണ്ട് ഉച്ചയായിരിക്കുന്നു. അന്നത്തെ ഒരു ദുർബല നിമിഷവും, ഇന്നത്തെ നല്ല നിമിഷവും. ഞാനവിടെ നിന്നും റെയിൽപാളം എടുത്ത് ചാടി എങ്ങോട്ട് പോവാനായിരുന്നു എന്ന് എനിക്കറിയില്ല. ട്രാക്കിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ആളുകൾ ഒച്ചയും ബഹളമുണ്ടാക്കി. പതറി പോയ ഞാൻ ഒരു സൈഡിലേക്ക് നിന്നു. രണ്ടുപേർ എന്നെ പിടിച്ചു. രണ്ടെണ്ണം നല്ലതുപോലെ കിട്ടി. അവരെന്നെ പിടിച്ചു ചോദ്യം ചെയ്തു 

നീ ഏതാ ..?

എവിടെ നിന്നും വരുന്നു..?

ഇവിടെ എന്താ...?

ഏത് സ്കൂളിലാണ്..? 

(That time the majority school uniforms were white and blue, so I didn't feel unique to them.)

 പക്ഷേ എനിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ മിണ്ടാതിരുന്നു. കൂടുതൽ നേരം ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല. അടി കിട്ടിയ വിഷമം കൊണ്ടോ, പേടിച്ചത് കൊണ്ടായിരിക്കും ഞാൻ മിണ്ടാതിരിക്കുന്നതെന്ന് അവർ കരുതിക്കാണും. അവരെന്നെ വിട്ടു. 

വരാനിരിക്കുന്നത് സുന്ദര നിമിഷങ്ങൾ അല്ല കഷ്ടപ്പാടുകളും വേദനകളും ആണെന്ന് തിരിച്ചറിഞ്ഞു ഞാൻ, പകച്ചു പോയി റെയിൽവേ സ്റ്റേഷനിൽ നിന്നു കൊണ്ട്, ആകാശത്തേക്ക് നോക്കി. പകൽ സൂര്യൻ നേരിട്ട് തലയ്ക്കു മുകളിൽ തിളങ്ങുന്നു, ചൂട് തലച്ചോറിലേക്കു വരുന്നത് പോലെ തോന്നുന്നു. നീല വർണ്ണം മുഴുവൻ നിറഞ്ഞ ആകാശം, ഇടയ്ക്കിടെ നീങ്ങുന്ന ശുദ്ധവെളുത്ത മേഘക്കൂട്ടങ്ങൾ – ശൂന്യതയിലേക്ക് നീങ്ങുന്ന പക്ഷികൾ,പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് നോക്കുമ്പോൾ ലോകം തീർന്നുപോയി എന്നൊന്ന് തോന്നുന്നു. ആകാശം അതിൻറെ അനന്തതയിൽ നിൽകുന്നു. അനന്തതയിൽ നിന്നും എന്നെ അമ്മ മാടി മാടി വിളിക്കുന്നതായി എനിക്ക് തോന്നി. പുറകിൽ നിന്നും തോളിൽ തട്ടികൊണ്ട് ഒരു ചോദ്യം

 എങ്ങോട്ടാ...? ഒരു ചേച്ചിയായിരുന്നു പരപ്പനങ്ങാടിയിലോട്ട് ഞാൻ പറഞ്ഞു 

കൂടെ ആരുമില്ലേ..?

അമ്മയുണ്ട് കൂടെ എന്ന് മറുപടിയും കൊടുത്തു.

വീട്ടിലെ ഓർമ്മകൾ വീണ്ടും കയറി വന്നു. 

ഇനി ആര് ചോറ്റു പാത്രത്തിൽ ചോറാക്കി തരും. 

ആര് കുളിപ്പിച്ച് പൗഡർ ഇട്ട് സുന്ദരൻ ആക്കും.. 

അച്ഛൻറെ കൂടെ സൈക്കിളിന്റെ ബാക്കിലെ എങ്ങനെ പോകും..

സ്കൂളിൽ കുട്ടികളുടെ കൂടെ എങ്ങനെ കളിക്കും...

തിരിച്ച് വീട്ടിലോട്ടു തന്നെ പോണം, മനസ്സിൽ ഉറപ്പിച്ചു

വന്ന വഴി ഓർമ്മയുള്ളത് കൊണ്ട് ആ ഭാഗത്തേക്കുള്ള ട്രെയിൻ വന്നപ്പോൾ കയറി. പരപ്പനങ്ങാടി ബോർഡ് നോക്കി ജനവാതിലിലൂടെ കാത്തുനിന്നു, ഒരു തേൻ മിട്ടായിയുടെ മാധുര്യത്തോടെ പരപ്പനങ്ങാടി ബോർഡ് കണ്ടതും ചാടി ഇറങ്ങി. റെയിൽവേ ട്രാക്ക് വഴി തിരിച്ചു സ്കൂളിലേക്ക് നടന്നു. നേരെ

പണിക്കരുടെ തൊടിയിൽ പോയി. ഭാഗ്യം ബുക്ക് അവിടെ തന്നെയുണ്ട് ബുക്ക് എടുത്ത് ബാഗിലോട്ട് വച്ചു. ചോറ്റുപാത്രത്തിലെ ഭക്ഷണം നന്ദി സൂചകമായി കിളികൾക് വേണ്ടി മതിലിനു അരികിൽ വച്ചു. നേരെ ക്ലാസ്സിലോട്ട് നടന്നു പോയി, ഞങ്ങളുടെ അഞ്ചാം ക്ലാസ്. സ്കൂളിൻറെ ഒരു മൂലയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ലാസ്റ്റ് പി ടി പി യിലേക്ക് ഞാൻ മതിലിൽ ചാടി കടന്നു, രണ്ടുമൂന്നു കൂട്ടുകാർ എന്നോട് ചോദിച്ചു എവിടെയായിരുന്നു എന്ന്, ചോദ്യങ്ങളിൽ നിന്ന് ഞാൻ എന്തോ പറഞ്ഞു രക്ഷപ്പെട്ടു. പിടി ആയതുകൊണ്ട് അധ്യാപകരും എന്നെ കണ്ടില്ല, ലോങ്ങ് ബെല്ലോട് കൂടി സ്കൂൾ വിട്ടപ്പോൾ ബാഗും എടുത്ത് ഏകാന്തനായി ഞാൻ വഴിയിലുള്ള പുല്ലുകളോടും പോസ്റ്ററുകളോടും പരിഭവം പറഞ്ഞ്, ക്ഷീണിതനായി മെല്ലെ വീട്ടിലോട്ടു നടന്നു. 

ഇന്നലെ കണ്ട സ്വപ്നം പോലെ ഇന്നും ആ യാത്ര എൻറെ മനസ്സിൽ പതിച്ചുനിൽക്കുന്നു ഈ കുറിപ്പ് വായിക്കുന്നത് വരെ ഈ ഒളിച്ചോട്ടം എൻറെ വീട്ടുകാർക്കും അറിയാത്ത ഒരു സത്യമാണ്. Bye bye 


Rate this content
Log in

More malayalam story from shibin krishnan k