STORYMIRROR

Who iam I

Others

2  

Who iam I

Others

അന്ന്..

അന്ന്..

1 min
7

       വെയിലിൻ്റെ തീഷ്ണത ഏറെ കൂടിയ ദിവസമായിരുന്നു. രാവിലെ എണീറ്റപ്പോൾ തന്നെ ശരീരമാകെ വിയർപ്പിൽ നീരടിയതുപോലെ. മുറിയിലെ ചുമരിൽ വച്ചിരിക്കുന്ന ടേബിൾ ഫാൻ അങ്ങിങ്ങായി വെറുതെ തല തിരിക്കുന്നുണ്ട്.


"ഓ എന്നാ ഒരു ചൂടാ... എടിയെ കൊറച്ച് വെള്ളം ഇങ്ങ് എടുത്തെ.."


ഉമ്മറത്ത് നിന്ന് അപ്പൻ പോലംബിക്കൊണ്ടിരുന്നു. ഇന്നലെ കണ്ട സ്വപ്നം അത്ര നന്നല്ലാത്തത് കൊണ്ട് എണീറ്റപ്പോൾ തന്നെ ഒരു അസ്വസ്ഥത. വാഷ് ബൈസൻ്റെ അടുത്ത് ചെന്ന് തണുത്ത വെള്ളം കൊണ്ട് മുഖം കാഴുകിയപ്പോൾ തെല്ലൊരാശ്വസം.മുഖമുയർത്തി നിലക്കണ്ണടിയിലേക്ക് നോക്കി..


"മാളൂ.. ദാ മാഷ് വന്നിട്ടുണ്ട്.."


"ഏത് മാഷാ അമ്മാ..?"


"എടി അപ്പൻ കഴിഞ്ഞ ദിവസം എഴുതീല്ലേ.. നിന്നെ പഠിപ്പിക്കാൻ മാഷിനെ ഏർപ്പാടാക്കിയ കാര്യം.." "നീ വേഗം ഇങ്ങ് വാ"


ഉമ്മറത്തേക്ക് ചെന്ന് നോക്കിയപ്പോൾ തിണ്ണയിലെ അര മതിലിനോട് ചേർന്ന് കിടന്ന കുഷ്യൻ കസേരയിൽ ഒരു വലിയ മനുഷ്യൻ.. ഉണ്ടക്കണ്ണും വാഴക്കൂമ്പ് പോലുള്ള കൈയൊക്കെയുള്ള ഒരാള്. ആദ്യമായി കാണുന്ന ആരും പേടിച്ച് പോകും. അയാളുടെ കറപിടിച്ച പല്ലുകൊണ്ട് ഇളിച്ച് കാണിച്ചു.

പിറ്റേന്ന് വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ ദേവിം ഉണ്ടായിരിന്നു കൂടെ. പകുതി വഴി എത്തിയപ്പോൾ അവള് പോയി. അന്ന് എന്തെന്നില്ലാതെ ആകാശം വളരേ ഇരുണ്ടു.നല്ല മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്ന് അങ്ങാടിയിൽ ഒരു സംസാരം. നേരാണ് ഇപ്പൊ വിങ്ങിപ്പൊട്ടും എന്ന രീതീല മേഘത്തിൻ്റെ നില്പ്. 

  വീട്ടുപടിക്കൽ എത്തിയപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി. ഓടി ഉമ്മറത്തേക്ക് കേറി നിന്നപ്പോഴാണ് കണ്ടത് കതക് പൂട്ടി കിടക്കുന്നു.അമ്മ എവടേലും പോയതാവും. പതിവ് ചാവി സ്ഥലമാണ് പടിക്കലെ ചവിട്ടി. അവിടന്ന് ചാവി എടുത്ത് തുറന്ന് കൊണ്ടു നിന്നപ്പോളാണ് ഇന്നലെ കണ്ട മാഷ് ഒരു പുസ്തകം പിടിച്ച് ഓടി വരുന്നു.

"അമ്മ ഇവിടില്ല "

"അത് സാരമില്ല, ഞാൻ മോളെ പഠിപ്പിക്കാൻ അല്ലെ വന്നത്.. വരൂ നമുക്ക് ഒരുപാട് പഠിക്കണം".

അയാളുടെ കൈ ഒരു നിമിഷം പോലും അടങ്ങി ഇരുന്നില്ല. അവളുടെ ശരീരത്തിലൂടെ അങ്ങിങ്ങായി ഓടി നടന്നു. മഴയുടെ ശബ്ദം കാതുകളിലേക്ക് തുളച്ച് കയറി.. അയാള് കുറച്ചുകൂടി അടുത്തിരുന്നു.ശരീരമാകെ തളർന്നു പോയി...ഒടുവിൽ കരച്ചിൽ മാത്രം...

"മാളൂ...!!" "നീ കുറേ നേരമായല്ലോ ഈ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു.. വന്ന് വല്ലതും കഴിക്ക് പെണ്ണേ".


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Who iam I

അന്ന്..

അന്ന്..

1 min വായിക്കുക