അച്ഛൻ
അച്ഛൻ
ഇനിയൊരു ജന്മമുണ്ടെങ്കിലെന്നുടെ
അച്ഛനായ് പുനർജനിച്ചീടണം.
മധുരവാക്കുകളേതുമില്ലെങ്കിലും
തണലീടുന്ന വടവൃക്ഷം.
ജീവിതത്തിലുടനീളവും
തൻ വേദനയൊന്നുമേ ചൊല്ലിടാതെ
കണക്കുകളേതുമേ പറഞ്ഞിടാതെ
മക്കൾ തൻ ആശകളെല്ലാം
നിറവേറ്റിയിരുന്നു എന്നുമെന്നും.
ദുഃഖത്തിൽ തീകനലാളുമ്പോഴും
പുഞ്ചിരി മറപറ്റി നടന്നു പോകെ-
യെൻ ദൈവമൊരിക്കൽ വിരുന്നു വന്നു
കൈയ്യിലൊരുപിടി മിഠായിയുമായി.